scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 25, 2011

എന്‍ഡോസള്‍ഫാന്‍ തളിച്ചോരിരയുടെ പേരിലും രാഷ്ട്രീയം തന്നെ മുന്നണികള്‍ക്കു ....


ഇന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനം
Hafeezullah Kv



"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും" എന്ന് പറഞ്ഞത്  പോലെയായി ഇരു മുന്നണികള്‍ക്കും എന്‍ഡോസള്‍ഫാന്‍ വിഷയം..

കാസര്‍കോട്ടെ ജനങ്ങളെ വെച്ച് വിലപേശുക എന്ന് തന്നെ ഇതിനെ പച്ചക്ക് പറയാം.


രണ്ടു പതിറ്റാണ്ടിലധികം  കാലം എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്‌ തളിചിട്ടുണ്ട്, (അതും നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്, പ്രാഥമിക മുന്‍ഗണനകള്‍ പോലും സ്വീകരിക്കാതെ) അതായത്‌ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു മുന്നണികള്‍ക്കും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല, രണ്ടു പേരും കുറ്റക്കാരാണ് എന്നര്‍ത്ഥം. എന്നാല്‍  അതിന്റെ പഴി പ്ലാന്റേഷന് കോര്‍പറേഷന്റെ തലയില്‍ മാത്രം കെട്ടി വെച്ച് കൈ കഴുകാന്‍ ആണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

എന്നിട്ടിപ്പോള്‍ ചര്‍ച്ച ഞങ്ങളുടെ സര്‍ക്കാര്‍ ഇത് നിരോധിച്ചു (വലിയ കര്യമായിപ്പോയി)  ഞങ്ങളുടെ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ട ദുര്ധശ്വാസം നല്‍കി (എത്ര പേര്‍ ഗുണഭോക്താക്കളായി എന്ന് മഷിയിട്ടു നോക്കണം) അവര്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ്‌ നടത്തി (മണ്ണാങ്കട്ട). അതിന്റെ പേരില്‍ വാഗ്വാദവും.

"നിങ്ങള്‍ ഇരു കൂട്ടര്‍ക്കും ഈ വിഷയത്തില്‍ ആത്മാര്‍ഥമായിട്ടാണ് ഞങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ടത്‌ എന്ന് പറയാന്‍ സാധിക്കുമോ കൂട്ടരേ".

ഒരിക്കലും പറ്റില്ല , കാരണം അതിനു തെളിവുകള്‍ ഞങ്ങളുടെ നാട്ടില്‍ നിരവധിയുണ്ട്. വെറുതെ മാധ്യമ പ്രോപഗണ്ട ഉണ്ടാക്കുക എന്നതല്ലാതെ ഈ വിഷയത്തില്‍ ഒരു മുന്നണിയും ഇത് വരെ ആത്മാര്‍ഥമായി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഇനി അത് ഒട്ടും സ്വീകരിക്കാന് പോകുന്നുമില്ല.

ഓരോ ദിവസവും പത്ര സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് വാക്കുകള്‍ കൊണ്ട് വാഗ്വാദം നടതുനന്തിനു പകരം ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്ക് , സ്റ്റോക്ക്‌ഹോം കണ്വെന്‍ഷന്‍ - അതില്‍ ഇന്ത്യയുടെ നിലപാട് എന്താണ് എന്നാണ് ജനം ഉറ്റു നോക്കുന്നത്. അത് ഒരുക്കലും എന്‍ഡോസള്‍ഫാന്‍ എതിരാവാനുള്ള ഒരു സാധ്യതയും കാണുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അതിനെ മഹാത്ഭുതം എന്ന് തന്നെ വിളിക്കേണ്ടി വരും. കാത്തിരുന്നു കാണാം


"ഇത് ഞങ്ങളുടെ ജില്ലയില്‍ ആയത് കൊണ്ടാണ് നിങ്ങള്‍ ഇത്തരം ചിറ്റമ്മ നയം എടുക്കുന്നത് എന്ന പൂര്‍ണ്ണ വിശ്വാസം ഞങ്ങള്‍ക്കുണ്ട്. അത് തിരുത്താന്‍ നിങ്ങള്ക്ക്  പറ്റുമോ? കാസര്‍കോട്‌ ജില്ലയുടെ ഭരണകൂട അവഗണനയുടെ പട്ടികയില്‍ ഒന്ന് കൂടി "

യൂഫ്രെട്ടീസിന്റെ തീരത്ത് ഒരു ആടിന്കുട്ടി വിശന്നു ചത്താല്‍ പോലും അതിനു ദൈവത്തിന്റെ മുന്നില്‍ സമാധാനം പറയേണ്ടി വരുമെന്ന് ഭയപ്പെട്ട ഉമറിന്റെ നീതി രാഷ്ട്രം ഇന്ത്യയില്‍ പുനര്‍ജനിക്കണം എന്നാശിച്ച ഒരു അര്‍ദ്ധ നഗ്നനായ ഫഖീറിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന ഒരു നാട്ടില്‍, അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്ന ഭരണവര്‍ഗം തന്നെയാണ്, മനുഷ്യ ജന്മത്തിന് തന്നെ ഭീഷണിയാകുന്ന ഈ മാരകവിഷം നിരോധിക്കുന്നതിനെ മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുന്നത്. പ്രിയ യുവ സമൂഹമേ നിങ്ങള്‍ മുന്നോട് വരൂ. നമുക്കൊന്നിച്ച്‌ എതിര്‍ക്കാം. അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങികുളിച്ച രാഷ്ട്രീയ നേതാക്കളുടെ വാല്‍ ആകാതെ, മാനവരാശിയുടെ തന്നെ നിലനില്പിനെ ബാധിക്കുന്ന ഈ മാരകവിപത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ നമുക്ക് പോരാടാം. എന്ടോസള്‍ഫാന്‍ എന്ന മാരകവിഷം നമ്മുടെ നാട്ടില്‍ നിന്നും കേട്ട്‌ കെട്ടിക്കാന്‍ അവസാന ശ്വാസവും നിലക്കുന്നതു വരെ നമുക്ക് പോരാടാം.









ഇപ്പോള്‍ ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഇതുവരെ ശരദ്പവാര്‍ മാത്രമായിരുന്നു പ്രതിക്കൂട്ടില്‍. സര്‍വകക്ഷി സംഘം ദല്‍ഹിയിലെത്തിയപ്പോഴാണ് അണിയറക്ക് പിന്നിലുള്ളവര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കേന്ദ്രമന്ത്രാലയത്തിന്റെ ഉള്ളിലിരിപ്പ് എന്‍ഡോസള്‍ഫാന് അനുകൂലമാണെന്ന് വ്യക്തമായി.

കൃഷി പ്രശ്‌നത്തെക്കാള്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒരു പരിസ്ഥിതി പ്രശ്‌നമാണെന്നിരിക്കെ 
കേന്ദ്രപരിസ്ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ നിഗൂഢപരിവേഷവും പുറത്തായി. പ്രധാനമന്ത്രിയും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ല.

കാസര്‍കോട്ട് ഒരു മഹാദുരന്തം നടന്നിട്ടും ഇപ്പോഴും നിലവിളിക്കുന്ന ജീവിതങ്ങള്‍ നീതിക്കുവേണ്ടി കാത്തിരിക്കുമ്പോഴും കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഭരണകൂട ഭീകരതയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടും നാലായിരത്തിലധികം പേര്‍ ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും പതിനാറായിരത്തിലധികം പേര്‍ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയിട്ടും അധികാരികളുടെ കണ്ണുകളില്‍ നിര്‍വികാരതയാണ് നിറഞ്ഞിരിക്കുന്നത്.

തെളിവു വേണം, തെളിവു വേണം എന്നാണ് കീടനാശിനി ലോബിയെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരാണ് തെളിവ് നല്‍കേണ്ടത്? നിസ്വരായ, ദരിദ്രരായ പാവം ഇരകളാണോ?.

തെളിവുകള്‍ ഇല്ലാഞ്ഞിട്ടാണോ? നൂറുകണക്കിന് ശാസ്ത്രീയ പഠനങ്ങള്‍ ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. ആ പഠനങ്ങളിലെല്ലാം ഈ കാളകൂടവിഷം ഏതൊക്കെ വിധത്തിലാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് അപകടം വരുത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു ദശകം മുമ്പ് മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശമനുസരിച്ച് ഐ.സി.എം.ആറിന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.ഒ.എച്ച് നടത്തിയ പഠനവും സി.എസ്.ഇ നടത്തിയ പഠനവുമൊക്കെത്തന്നെ ഈ വിഷത്തിന്റെ കരാളത ബോധ്യപ്പെടുത്തിയതാണ്. ഇങ്ങനെ ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇപ്പോള്‍ കേന്ദ്രം പറയുന്നത് വീണ്ടും ഐ.സി.എം.ആര്‍ പഠിക്കട്ടെ എന്നാണ്. എന്തിന്?. മനുഷ്യരെ കബളിപ്പിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ നിര്‍ണായക തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ ഒളിച്ചോടാനുള്ള ശ്രമമാണിത്.

കസ്തൂര്‍ബാ മെഡിക്കല്‍ കോളജിന്റെ വിദഗ്ധ സംഘം പെഡ്രെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ പ്രത്യുല്‍പാദന വ്യവസ്ഥയിലടക്കം ഉണ്ടാക്കുന്ന അപകട സ്ഥിതിയെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. 2005ല്‍ ഈപഠനം ഐ.സി.എം.ആറിന് സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്നുവരെ ഈ ഫലം പുറത്തുവിട്ടിട്ടില്ല. എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് അനുകൂലമായ പഠനഫലങ്ങളെ സ്വീകരിക്കുകയും അല്ലാത്തവയെ തമസ്‌കരിക്കുകയും ചെയ്യുക എന്നത് ഒരു ദശകമായി ഇവിടെ അരങ്ങേറുന്ന നാടകമാണ്.

മാറിമാറി ഭരിച്ച കേരളത്തിലെ ഭരണകൂടങ്ങള്‍ക്ക് കീഴിലെ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടാണ് ജില്ലയിലെ അയ്യായിരത്തോളം ഹെക്ടറില്‍ കാല്‍നൂറ്റാണ്ടു കാലത്തോളം വിഷം കോരിയൊഴിച്ചത്. ഒരു വിഷംതന്നെ മൂന്നു കൊല്ലത്തിലധികം പാടില്ല എന്ന പ്രാഥമിക തത്ത്വം തന്നെ ഇവര്‍ തള്ളിക്കളഞ്ഞു.
93ന് ശേഷം ഹെലികോപ്ടര്‍ വഴി തളിക്കാന്‍ അനുവാദം ഇല്ലാതിരുന്നിട്ടും വിഷം പ്രയോഗിച്ചു. മനുഷ്യനും ഇതര ജൈവവൈവിധ്യങ്ങള്‍ക്കും നേരെ നടന്ന ക്രൂരമായ ഒരു വ്യോമാക്രമണമാണ് കാസര്‍കോട്ട് അരങ്ങേറിയത്.

കുഞ്ഞുങ്ങളും അമ്മമാരുമാണ് ഏറെ അനുഭവിച്ചത്. 'അമ്മേ' എന്ന് വിളിക്കുമോ എന്ന് പ്രതീക്ഷിച്ച് പത്തും ഇരുപതും കൊല്ലം അമ്മമാര്‍ മടിയിലിരുത്തിയ കുഞ്ഞുങ്ങളില്‍ പലരും മരിച്ചുപോയി. കുറേപ്പേര്‍ വിവിധ യാതനകള്‍ അനുഭവിച്ചുകൊണ്ട് ജീവിച്ചിരിക്കുന്നു.
ഇപ്പോള്‍ പുറത്തുവന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റെ റിപ്പോര്‍ട്ടും മനുഷ്യസ്‌നേഹികളെ ഞെട്ടിപ്പിക്കുന്നതാണ്.

മനുഷ്യ ശരീരത്തിലും ജൈവ പ്രകൃതിയിലും ഇപ്പോഴും അപകടകരമായ അളവില്‍ ഈ വിഷം ഉണ്ടെന്ന കണ്ടുപിടിത്തം എന്തുകൊണ്ട് കേന്ദ്ര ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ല?. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം, ഉറക്കം നടിച്ചു കിടക്കുന്നവരെയോ?.
കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ ജനവിരുദ്ധ നയത്തിനെതിരെ എല്ലാവരും യോജിച്ച് സമരത്തിനിറങ്ങേണ്ട സമയം സമാഗതമായിരിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ :സമരമുഖത്തെ വിസ്മയക്കാഴ്ച്ചകള്‍ -  ജലീല്‍ പടന്ന
കാസര്‍ഗോഡ്‌ ജില്ലയിലെ പതിനൊന്നോളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പ്ലാ ന്റെഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ രണ്ടരപ്പതിട്ടാണ്ടുകാലം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ വിഷം തളിച്ചതിന്റെ ഫലമായി ഒരു ജനവിഭാഗത്തെ മുഴുവന്‍ അതിജീവനം പോലും അസാധ്യമാകും വിധത്തില്‍ ദുരിതത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതക്കെതിരെയുള്ള സമരം അന്തിമഘട്ടത്തോടടുത്തിരിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ ഓടിക്കിതച്ചെത്തി സമരക്കോലം കെട്ടിയാടുന്ന മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ താളത്തിനൊത്ത്‌ തുള്ളുന്ന മത-മതേതര -സാംസാരിക പ്രവര്‍ത്തകരും ഇക്കാലമത്രയും ഈ വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.നമ്മള്‍ പൗരസമൂഹം വിഡ്ഢികളെല്ലന്നു ബോധ്യപ്പെടുത്താനെങ്കിലും.


ഈ സമരമുഖത്ത്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും നമ്മള്‍ കാസര്‍കോട്ടുകാര്‍ നാളിതുവരെയായി കണ്ടിട്ടില്ല .മാത്രവുമല്ല എന്താണ് എന്‍ഡോസള്‍ഫാന്‍ ? ഇതുണ്ടാക്കിവെച്ച കെടുതികള്‍ എന്താണ് ? ഇങ്ങനെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ പോലും ഇവര്‍ ഇതുവരെ തയ്യാറായിരുന്നില്ല എന്നത് അനിഷേദ്ധ്യമായ വസ്തുതയാണ് . പി കരുണാകരന്‍ എം പിയും സി എച്ച് കുഞ്ഞമ്പു എം എല്‍ എയും മാത്രമാണ് ഇതിനൊരപവാദം . കൂട്ടായ്മ എന്നനിലയില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരസമിതിയും ഒപ്പം സോളിഡാരിറ്റി യുത്ത് മൂവ്മെന്റും ബോവിക്കാനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുഞ്ചിരി ക്ലബ്ബും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം കത്തിച്ചുനിര്‍ത്തുന്നതില്‍ നിതാന്ത ജാഗ്രതപുലര്‍ത്തി .ഒപ്പം പ്രൊഫ:എം എ റഹ്മാന്‍, ഡോ:അംബികാസുതന്‍ മാങ്ങാട്,കെ എം അഹ്മദ്, പി വി സുധീര്‍, ഡോ:മോഹന്‍കുമാര്‍ ശ്രീ പഡ്റെ , കുമാര്‍, ലീലാകുമാരിയമ്മ, നാരായണന്‍ പേരിയ തുടങ്ങിയവര്‍ സമരജ്വാല കെടാതെ സൂക്ഷിക്കാന്‍ കണ്ണും കാതും കൂര്‍പ്പിചിരുന്നവരാണ് . എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത്പോലും ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെ വായില്‍നിന്നു അറിയാതെ പോലും എന്‍ഡോസള്‍ഫാന്‍ എന്ന് വീഴാറില്ല .

ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന് അന്നും ഇന്നും എന്‍ഡോസള്‍ഫാന്‍ വിഷവുമല്ല ഒരു വിഷയവുമല്ല .കാസര്‍കോട്ടെ ദുരന്ത ഭൂമിയില്‍ വന്നു എന്‍ഡോസള്‍ഫാന് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ കേരളീയ പൊതു സമൂഹത്തിന്റെ മുഴുവന്‍ വെറുപ്പും അനിഷ്ടവും നേടിയെടുത്ത മന്ത്രി കെ വി തോമസിന് പിന്തുണ പ്രഖ്യാപിച്ചു പ്രമേയം പാസാക്കിയവരാണ് ഇവിടത്തെ ഡി സി സി നേതൃത്വം .ഏകദേശം ഒരുവര്‍ഷം മുന്‍പ് അന്നത്തെ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എം ലിജു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍ഡോസള്‍ഫാനെതിരെ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും വിഷയം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും പറഞ്ഞിരുന്നു . എന്നാല്‍ ഈ പ്രശ്നത്തില്‍ ഒരു പ്രസ്താവനപോലും നല്‍കാന്‍ യുത്ത് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ഇക്കാലമത്രയും തയ്യാറായിരുന്നില്ല .എന്‍ഡോസള്‍ഫാന്‍ മനുഷ്യ ശരീരത്തില്‍ ഒരു കുഴപ്പവും ഉണ്ടാക്കില്ല എന്ന കേന്ദ്ര കൃഷിവകുപ്പിന്റെ നിലപാട് തന്നെയാണ് കോണ്‍ഗ്രസ്സിനും യൂത്ത് കോണ്‍ഗ്രസ്സിന്നും ഉള്ളതെങ്കില്‍ രാഷ്രീയ ഗിമ്മിക്കിന്നു വേണ്ടിയാണെങ്കില്‍ പോലും പാവപ്പെട്ടവരോടൊപ്പം അന്തിയുറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കാസര്‍ഗോടിനെയും വേദിയാക്കാമായിരുന്നു.വാണിനഗറിലെ ഉദയന്റെയും, എന്കമജയിലെ ദേവി കിരണിന്റെയും കുടിലില്‍ അവരുടെ കിണറില്‍ നിന്നും വെള്ളം കുടിച്ച് അവരുണ്ടാക്കിയ ഭക്ഷണം കഴിച്ച് അവരോടൊപ്പം കിടന്നുറങ്ങട്ടെ.എന്നിട്ടാവാം എന്‍ഡോസള്‍ഫാന് ക്ലീന്‍ ചീട്ടു നല്‍കാന്‍.നന്നേ ചുരുങ്ങിയത് കെ വി തോമസിനെ വെള്ളപൂശാന്‍ തിടുക്കം കാട്ടിയ വെളുത്തമ്പുവെങ്കിലും ധൈര്യം കാട്ടട്ടെ അവരുടെ കിണറില്‍ നിന്നും വെള്ളം കുടിക്കാന്‍ .

സി. പി .എമ്മും, ഡി. വൈ .എഫ്. ഐ യും, എസ്. എഫ് .ഐ യുമൊക്കെ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ സമരമുഖത്ത്‌ തിമിര്‍ത്താടുകയാണ് .ഇതുകണ്ടാല്‍ തോന്നുക ഇക്കഴിഞ്ഞമാസം ഉണ്ടായ എന്തോ പ്രശ്നത്തിന്മേലുള്ള സമരകോലാഹലമാണെന്നാണ് .25 വര്‍ഷക്കാലം ഉറക്കം നടിച്ചു കിടന്നവര്‍ പെട്ടന്ന് ചാടി എഴുന്നേറ്റു കാട്ടിക്കൂട്ടുന്ന ഈ സമര വിഭ്രാന്തി കൌതുകമുളവാക്കുന്നുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ ചിത്രീകരിക്കാന്‍ ഡോക്ക്യുമെന്റെരി സംവിധായകനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരനായകനുമായ എം എ റഹ്മാന്‍ ക്യാമറയുമായി ദുരന്ത ഭൂമിയിലേക്ക്‌ ചെന്നപ്പോള്‍ ആട്ടിയോടിക്കാന്‍ ശ്രമിച്ച വിപ്ലവ പാര്‍ട്ടികളുടെ ഇപ്പോഴത്തെ സമരാവേശം കൊള്ളാം. വൈകിയുദിച്ച വിവേകത്തിനും നന്ദി പറയാതെ വയ്യ.അപ്പോഴും എവിടെയായിരുന്നു സഖാക്കളേ ഇക്കാലമത്രയും എന്ന് ചോദിക്കാന്‍ കാസര്‍കോടിന്റെ പൌരബോധത്തെ നിങ്ങള്‍ അനുവദിക്കണം.

മുസ്ലിം ലീഗിന്ന് പക്ഷെ, ഇക്കാലമത്രയും ഇതൊരു സാമൂഹികമോ,രാഷ്ട്രീയമോ ആയ പ്രശ്നമാനെന്നുള്ള തിരിച്ചറിവേ ഉണ്ടായിരുന്നില്ല. “യാരോതളിക്കുന്ന യന്തോസള്‍ഫാന്‍”.. എന്ന ഭാവമായിരുന്നു അവര്‍ക്ക് . തികച്ചും ശാസ്ത്രീയവും,നൂതനവുമായ രീതിയില്‍ ഒരു കോടി ചെലവഴിച്ച് സോളിഡാരിറ്റി നടപ്പിലാക്കിയ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപന സമ്മേളനത്തില്‍ പോലുംപാര്‍ട്ടിയുടെ എം. എല്‍. എ ക്ക് പങ്കെടുക്കാനായില്ല.പരിപാടിയില്‍ പദ്ധതി രേഖ കയ്മാറാംഎന്ന് ഏറ്റ എം. എല്‍. എ പക്ഷെ അന്ന് വിദേശത്തു നിന്നും വരുന്ന മകളെ സ്വീകരിക്കാന്‍ പോകുന്ന തിരക്കിലായിരുന്നു. തല വളര്‍ന്നും തൊലികള്‍ വിണ്ടു കീറിയും കൈകാലുകള്‍ വളഞ്ഞും ഇഴഞ്ഞു നീങ്ങുന്ന നൂറുക്കണക്കിനു കുട്ടികള്‍ക്കുമുണ്ട് അച്ഛനും അമ്മയും.അവരുടെ വേദന പങ്കിട്ടു,ആശ്വാസ വര്‍ത്തമാനങ്ങള്‍ പറഞ്ഞു അല്‍പസമയം അവരോടു ചെലവഴിക്കാനുള്ള മനുഷ്യത്വപരമായുള്ള ഹൃദയ വിശാലത എന്തേ ജനപ്രതിനിധികള്‍ക്ക് ഇല്ലാതെ പോയിഎന്ന കണ്ണീരണിഞ്ഞ ചോദ്യം കസര്‍ഗോടിന്റെ അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാതെ ഇപ്പോഴും അലയുന്നുണ്ട് .ഇതേ ലാഘവത്വം തന്നെയായിരുന്നു അദ്ധേഹത്തിന്റെ പാര്‍ട്ടിക്കും . കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയം നടന്ന ചാനല്‍ ചര്‍ച്ചക്കിടെ പാര്‍ട്ടിയുടെ ജില്ല നേതാവ് എന്‍ഡോ സള്‍ഫാനേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് “എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് ” ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നായിരുന്നു .നിരവധി സമരങ്ങളെ തുടര്‍ന്ന് മരുന്ന് തളി നിര്‍ത്തി പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് നേതാവ് പറയുന്നത് “തളിക്കുന്നത് ” ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന്. അജ്ഞത ഇത്രത്തോളം ആകാമോ എന്ന് ദയവു ചെയ്തു ആരും ചോദിച്ചു പോയേക്കരുത്‌ ..പകരം മത്സര ഓട്ടം ഫിനിഷിംഗ് പോയന്റില്‍ എത്തുന്നതിന്റെ തൊട്ടു മുന്‍പ് ട്രാക്കില്‍ ചാടിക്കയറി ഓടിക്കൊണ്ടിരിക്കുന്ന അവരുടെ അതിസാമര്‍ത്യത്തെ പ്രശംസിക്കുക …… ……….

ഇനി ബി.ജെ.പി. യുടെ കാര്യവും ഒട്ടും വ്യതസ്തമല്ല .നേരത്തെ പാര്‍ട്ടി കേന്ദ്രം ഭരിക്കുമ്പോഴും പിന്നീടും സമുന്നതരായ ദേശീയ-സംസ്ഥാന നേതാക്കളൊക്കെയും പലവുരു കാസര്‍ഗോഡ് വന്നിട്ടുണ്ട്.പക്ഷെ എന്ടോസള്‍ഫാന്‍ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല.സോളിഡാരിറ്റി നടത്തിയ ബഹുജന മുന്നേറ്റത്തില്‍ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളെ പങ്കെടുപ്പിക്കാന്‍ ഒന്നിലധികം തവണ ശ്രമം നടത്തിയതാണ്.നടന്നില്ല.സ്വന്തം നിലക്ക് ഒരു പ്രക്ഷോഭവും ഇവര്‍ സംഘടിപ്പിച്ചതുമില്ല.എന്നാല്‍ ഇപ്പോള്‍ ബി ജെ പി യും സമരമുഖത്ത്‌ ആരുടെയും പിന്നിലല്ല.ധര്‍ണയും ഉപവാസവുമൊക്കെയായി സമര രംഗം കൊഴുപ്പിക്കുന്നുണ്ട്‌ അവരും.ഒരു കാലത്ത് കേരളത്തിലെ സകലമാന പരിസ്ഥിതി പ്രശ്നങ്ങളിലും ഇടപെടലുകള്‍ നടത്തിയിരുന്ന ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുംപെങ്ങാനോ ഒരു സര്‍വ്വേ നടത്തി പോയതിനു ശേഷം പിന്നെ ഈ ഭാഗത്ത് കണ്ടിരുന്നില്ല.ദാ,ഇപ്പോള്‍ അവരും തിരിച്ചെത്തിയിരിക്കുന്നു.പിന്നെ പു.സ.ക. മാത്രമായി എന്തിനു മാറി നില്‍ക്കണം.അവരുമുണ്ട് ഇപ്പോള്‍ സമര മുന്നണിയില്‍.സാഹിത്യ-നാടക അക്കടമിസ്ടുകള്‍ ബാന്റു വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വളരെ ആഘോഷപൂര്‍വ്വമാണ് സമര മുഖത്ത് എത്തിയിരിക്കുന്നത്.

ഇതിനെക്കാള്‍ ഏറെ കൌതുകം ചില മത സംഘടനകളുടെ രംഗപ്രവേശം കാണുമ്പോഴാണ്. എന്ടോസള്‍ഫാന്‍ എന്ന് കേള്‍ക്കുമ്പോഴേ കൃമികടി തുടങ്ങുന്നവരായിരുന്നു ഇക്കൂട്ടരില്‍ ചിലര്‍.സോളിഡാരിറ്റി ദുരിത മേഖലയില്‍ സമര-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരിഹസിക്കുകയും അതിനെ മതദര്‍ശനവുമായി ബന്ധമില്ലാത്ത വെറും ഭൌതിക പ്രശ്നമായി ചുരുക്കുകയും ചെയ്തു ഇവര്‍. ഒരു കൂട്ടര്‍ കുറെ കൂടിക്കടന്നു മറ്റു കീടനാശിനി കമ്പനികളില്‍ നിന്ന് പണം വാങ്ങി എന്‍ഡോസള്‍ഫാനെ തകര്‍ക്കാന്‍ വേണ്ടിയാണ് സോളിഡാരിറ്റി സമരം ചെയ്യുന്നത് എന്ന് കൂടി പറഞ്ഞു കളഞ്ഞു. എന്നാല്‍ നേരത്തെ പറഞ്ഞതൊന്നും തിരുത്താതെ തന്നെ ജാള്യത ലവലേശം ഇല്ലാതെ ഇപ്പോള്‍ ഇവരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രസ്താവനാ യുദ്ധം തുടങ്ങിയിരിക്കുന്നു. ഒരു കൂട്ടര്‍ എന്‍ഡോസള്‍ഫാനെതിരെ മൗനം പാലിക്കാന്‍ നമുക്ക് എന്തുണ്ട് ന്യായം എന്ന് ചോദിക്കുമ്പോള്‍ ,വേറൊരു കൂട്ടര്‍ സമ്പൂര്‍ണ്ണ നിരോധം എന്നതില്‍ കവിഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലത്രേ !!! കാലം പോയോരുപോക്കെ ,ഇത് ഏതായാലും ആദര്‍ശ വ്യതിയാനമല്ല പ്രോത്സാഹിപ്പിക്കപ്പെടെണ്ട ധീരമായ നിലപാട് മാറ്റം തന്നെയാണ് ..


സോളിഡാരിറ്റി അതിന്റെ രൂപീകരണത്തിന്റെ ഒന്നാം തിയതി മുതല്‍ തന്നെ ഈ മേഖലയില്‍ സമര -സേവന പ്രവര്ത്തനഗളില്‍ സക്രിയമാണ്.പ്രശ്നത്തിന്റെ വ്യാപ്തിയം സങ്കീര്‍ണ്ണതയും ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി നേരിട്ട് തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് . കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി കരുണ വറ്റാത്ത കേരളത്തിലെ സുമനസ്സുകളില്‍ നിന്നും ശേഖരിച്ച തുകയോടൊപ്പം സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കയികധ്വാനവും ചെലവഴിച്ചു ഏകദേശം ഒരുകോടി രൂപയിലധികം വരുന്ന എന്ടോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. 



കയറിക്കിടക്കാന്‍ വീടില്ലതിരുന്ന ഇരുപതോളം കുടുമ്പങ്ങള്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ തന്നെ വീട് നിര്‍മ്മിച്ചു നല്‍കി. 


നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് കഴിഞ്ഞ രണ്ടര വര്‍ഷമായി മുടങ്ങാതെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്തു വരുന്നു. 


ദുരിത ബാധിതരുടെ മക്കളുടെയും ഒപ്പം ദുരിതം പേറുന്ന കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയൂന്നി. 


അംഗവൈകല്യം ബാധിച്ച കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വാഹന സൌകര്യവും പുറത്തിറങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ വെച്ചു തന്നെ വിദ്യ പകര്‍ന്നു കൊടുക്കുവാനുള്ള സൌകര്യവും ഏര്‍പ്പെടുത്തി.


തൊഴില്‍ പരിശീലന പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. 


ചികിത്സയാണ് പദ്ധതിയിലെ എടുത്തു പറയേണ്ട വകുപ്പ്. വിവിധ കേന്ദ്രങ്ങളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിയ രോഗികള്‍ക്ക് ഇപ്പോഴും തുടര്‍ ചികിത്സ നല്‍കി വരികയാണ് . വിദഗ്ദ ചികിത്സ നിര്‍ദ്ദേശിച്ച രോഗികള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളിലാണ് ചികിത്സ നല്‍കി വരുന്നത്. കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത വാണി നഗറിലെ ഉദയന് ഇപ്പോള്‍ കൈപിടിച്ചു നടക്കാനാവും. 


സമൂഹത്തില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു പോയ ദുരിത ബാധിതരുടെ മാനസികാരോഗ്യ വളര്‍ച്ച ലക്ഷ്യംവെച്ച് കമ്മ്യുനിട്ടി ഡെവലപ്മെന്റ് എന്ന വകുപ്പ് കൂടി പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി. വിദഗ്ദരെ പങ്കെടുപ്പിച്ചു ഇവര്‍ക്ക് ആവശ്യമായ കൌണ്സെലിംഗ് -വിനോദ പരിപാടികള്‍ നടത്തി വരുന്നുണ്ട്.

ഇപ്പോള്‍ ഏതായാലും ഒരു കാര്യം വ്യക്തമാണ്‌ .കാസര്‍കോട്ടെ എന്ടോസള്‍ഫാന്‍ വിരുദ്ധ സമര സമിതിയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും അതിശക്തമായ സമര പോരാട്ടം വളരെ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു .വാര്‍ത്ത മാധ്യമങ്ങളും ഈ വിഷയം ഗൌരവപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞു. സോളിഡാരിറ്റി ഒരു പടികൂടി മുന്നോട്ടു കടന്നു സമരത്തെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. 



ദുരിത ബാധിതരെ നേരിട്ട് തന്നെ ദേശീയ -അന്തര്‍ ദേശീയ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ എത്തിച്ച് അവരുടെ ദുരിത കഥ വിശദീകരിക്കുകയും അവരെ പങ്കെടുപ്പിച്ച് പാര്‍ലമെന്‍റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണന്റെ മുന്നില്‍ ദുരിത ബാധിതരെ ഹാജരാക്കി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി.

മാത്രമോ ,ഇനിയൊരു പഠന സംഘത്തെയും കാസര്‍ഗോടിന്റെ മണ്ണിലേക്ക് കാലു കുത്താന്‍ അനുവദിക്കില്ലന്നു ദുരിത ബാധിതരെ ഇരുവശത്തും ഇരുത്തിക്കൊണ്ട് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിക്കൊണ്ട് തന്നെ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചു കഴിഞ്ഞു . ഈ ഇച്ചാശക്തിയും ചങ്കുറപ്പും മാത്രം മതി ഈ സമരം തോല്‍ക്കാനുള്ളതല്ല എന്ന് എന്‍ഡോസള്‍ഫാന്റെ കുഴലൂത്തുകാര്‍ക്കും ഒപ്പം നടേ പറഞ്ഞ കൂട്ടര്‍ക്കും ബോധ്യം വരാന്‍ .പിന്നെ എങ്ങിനെ മാറിനില്‍ക്കാനാവും, സമര വിജയത്തിന്റെ പങ്കു പറ്റണം.എട്ടുകാലി മമ്മൂഞ്ഞുമാര്‍ അപ്പോഴും ഒരു കാര്യം തുറന്നു പറയാന്‍ മറക്കരുത് ,ഇത്രയും കാലം എന്തേ നിങ്ങളുടെ നാവിറങ്ങിപ്പോയി ??

പിന്‍കുറി:സമരം ശക്തിപ്പെടുന്നതോടെ ഗത്യന്തരമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഒരു പക്ഷെ എന്ടോസള്‍ഫാന്‍ നിരോധിച്ചേക്കും.അതോടെ സമര മുഖത്ത് വൈകിയെത്തിയ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ യുവജന വിദ്യാര്‍ഥി പോരാളികളും മുഷ്ടി താഴ്ത്തി കൊടി അഴിച്ചു സ്ഥലം വിടും.എന്നാല്‍ ദുരിത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കി സമ്പൂര്‍ണ്ണ പുനരധിവാസം ഉറപ്പു വരുത്തുന്നത് വരെ സോളിഡാരിറ്റി സമരമുഖത്ത്‌ തന്നെ ഉണ്ടാകും. കാസര്‍ഗോഡ്‌ ജില്ലയിലെ അവസാന പ്രവര്‍ത്തകനും മരിച്ചു വീഴുന്നത് വരെ.

ചില പത്ര പ്രസ്താവനകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം...

എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പഠന റിപ്പോര്‍ട്ട് വരാതെ എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ സ്വീകരിച്ച നിലപാട് ഈ മാസം നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ തിരുത്താന്‍ കഴിയില്ലെന്ന സൂചനയും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ളള പ്രതിനിധി സംഘത്തിന് നല്‍കി.

ഒട്ടും മുനധാരണയില്ലാതെയാണ് കേരളത്തിന്റെ ആവലാതികള്‍ കേള്‍ക്കുന്നതെന്ന് പറഞ്ഞ ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടായി പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തോട് പറഞ്ഞത്്.
എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വരാതെ നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇതിന് മുമ്പ് നടന്ന നിരവധി പഠന റിപ്പോര്‍ട്ടുകളുടെ കാര്യം കേരള സംഘം ബോധിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന 2002ലെ റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'മാധ്യമം' ഇന്ന് പുറത്തു വിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഏറ്റവും പുതിയ എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ടും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ടുകളൊന്നും താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള പ്രതികരണം. ഇപ്പോള്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കേരളം ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടുകളും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി  സര്‍വകക്ഷി സംഘത്തോട് പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍: വീണ്ടും പഠനം നടത്തണമെന്ന നിലപാട് പൈശാചികം-മുഖ്യമന്ത്രി

2002ല്‍ ഐ.സി.എം.ആര്‍.നടത്തിയ പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിലുണ്ട്. വീണ്ടുമൊരു പഠനത്തിന് കാലവും സമയവും നിശ്ചയിച്ചിട്ടില്ല.അതുവരെ സഹോദരങ്ങള്‍ മരിച്ച് വീഴട്ടെയെന്നും കുത്തകകള്‍ തടിച്ച് കൊഴുക്കട്ടെയെന്നുമാണോ കേന്ദ്ര നിലപാടെന്ന് അദ്ദേഹം ചോദിച്ചു. മരിക്കുന്നവരുടെ എണ്ണം കണക്ക് കൂട്ടി പ്രധാനം,അപ്രധാനം എന്നിങ്ങനെ വിലയിരുത്തുന്നത് ശരിയാണോയെന്ന് പ്രധാനമന്ത്രിയും കേരളത്തില്‍ നിന്നുള്ള ആറ് മന്ത്രിമാരും ചിന്തിക്കണം.എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കൃഷി മന്ത്രാലയവും മന്ത്രി ശരത് പവാറും എതിര്‍ക്കുന്നുവെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെയും  സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് യു.പി.എ, കോണ്‍ഗ്രസ് നിലപാടുകള്‍ എന്‍ഡോസള്‍ഫാന് അനുകൂലമാണെന്നാണ്. കേരളത്തിലെ 11 പഞ്ചായത്തുകള്‍ മാത്രമല്ല,തെക്കന്‍ കര്‍ണാടകത്തിലെ 96 ഗ്രാമങ്ങളും എന്‍ഡോസള്‍ഫാന്‍ ബാധിതമാണ്.കര്‍ണാടകക്കാരനായ  മന്ത്രി ജയറാം രമേശ് വലിയ പരിസ്ഥിതി വാദിയായിട്ടാണ് അറിയപ്പെടുന്നത്.എന്നിട്ടും അദ്ദേഹം പറയുന്നത് എന്‍ഡോസള്‍ഫാന്‍  അപകടകരമല്ലെന്നാണ്. ജയറാം രമേശ് പരിസ്ഥിതി വിരുദ്ധനും ജനവിരുദ്ധനുമാണെന്ന് തെളിയിച്ചിരിക്കുകയാണ്്.


സംയുക്ത സമരത്തില്‍നിന്ന് യു.ഡി.എഫ് പിന്മാറി-ചെന്നിത്തല  

എന്‍ഡോസള്‍ഫാന്‍ സമരം രാഷ്ട്രീയവത്കരിക്കുന്നുവെന്ന്
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പുതിയ പഠന റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം കോണ്‍ഗ്രസും യു.ഡി.എഫും അംഗീകരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ന്യൂദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ : പ്രധാനമന്ത്രിയെ വലിച്ചിഴച്ചത് നിര്‍ഭാഗ്യകരം- ഉമ്മന്‍ ചാണ്ടി 

എന്‍ഫോസള്‍ഫാന്‍ നിരോധം സംബന്ധിച്ച വിവാദത്തിലേക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വലിച്ചിഴച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. പ്രശ്‌നം രാഷ്ട്രീയവല്‍കരിക്കാനാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം കൊണ്ടുവന്നത്. എന്‍ഡോസള്‍ഫാനെതിരെ വളരെ നിരുത്തരവാദപരമായാണ് വി.എസ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാസര്‍കോട്ട് ദുരിതമുണ്ടായത് എന്‍ഡോസള്‍ഫാന്‍ മൂലമല്ലെന്ന്  പറഞ്ഞത് മന്ത്രി മുല്ലക്കര രത്‌നാകരന്‍ ആണ്. നിരോധനം നിലനില്‍ക്കെയും കേരളത്തിന്‍ എന്‍ഡോസള്‍ഫാന്‍ സുലഭമാണിന്ന്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാത്തത്. ഇത് സംബന്ധിച്ച ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അധികാരമുണ്ടായിട്ടും അത് ഒട്ടടും വിനിയോഗിക്കാത്ത വി.എസ് ആണ് പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുടിവെള്ളത്തിലും എന്‍ഡോസള്‍ഫാന്‍ കോഴിക്കോട്: കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്റെ അംശങ്ങള്‍ കുടിവെള്ളത്തിലും. വയനാട്ടിലെ മാനന്തവാടിയില്‍ കുടിവെള്ളത്തില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തി. കോഴിക്കോട്ടെ CWRDM ഇവിടത്തെ കുടിവെള്ളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ജനങ്ങള്‍ കുടിക്കാനായി ആശ്രയിക്കുന്ന വെള്ളത്തിലാണ് എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയത്.

ഇവിടത്തെ കുടിവെള്ളത്തില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് ജില്ലാ സബ് കലക്ടര്‍ പ്രശാന്താണ് വെള്ളം പരിശോധിക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്നാണ് പരിശോധന നടത്തിയത്.

അതേസമയം എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ 
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ന്യൂദല്‍ഹിയില്‍ വ്യക്തമാക്കി. ആകാശത്തുനിന്ന് കീടനാശിനി പ്രയോഗിച്ചതാണ് കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ വി.എം.കടോച്ച് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ ഐ.സി.എംആറിന്റെ പ്രത്യേകസംഘം മൂന്നാഴ്ചയ്ക്കകം കേരളത്തിലെത്തും.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അഡ്വക്കേറ്റ് എം. ഗംഗാധരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വീണ്ടും പഠനം നടത്തേണ്ട ആവശ്യമില്ല. നടപടിയാണ് ഇനി ആവശ്യമെന്നും
എന്‍ഡോസള്‍ഫാന്‍ അമൃതാണെന്ന് പ്രചരിപ്പിക്കുന്നു: അഴീക്കോട്തൃശൂര്‍: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ രണ്ടായി തിരിഞ്ഞ് മാറിനില്‍ക്കുകയാണെന്നും ചിലര്‍ എന്‍ഡോസള്‍ഫാന്‍ അമൃതാണെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും ഡോ.സുകുമാര്‍ അഴീക്കോട്.

മലപ്പുറം: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ നിലപാട് കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് സംഘടിപ്പിച്ച 'ഒപ്പ് മരം' പരിപാടിയില്‍ മലപ്പുറത്ത് മത- രാഷ്ട്രീയ - സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കൈയൊപ്പ് ചാര്‍ത്തി

എന്‍ഡോസള്‍ഫാന്‍: കെ.എസ്.യു കേന്ദ്ര മന്ത്രിമാരുടെ കോലം കത്തിച്ചു. 
മലപ്പുറം: എന്‍ഡോസള്‍ഫാന്‍ ദേശീയ തലത്തില്‍ നിരോധിക്കാന്‍ വിമുഖത കാട്ടുന്ന കേന്ദ്ര മന്ത്രിമാരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരായ ജയറാം രമേശിന്റെയും ശരത്പവാറിന്റെയും കോലം കത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുംവരെ സമരം തുടരുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.


എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചു

 എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചുതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമ്രന്തി വി.എസ്. അച്ചുതാന്ദന്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ടപത്തില്‍ നിരാഹാര സമരം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ നിരാഹാരത്തില്‍ പങ്കാളിളാകുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ദുരന്തത്തിന്റെ പിടിയിലമര്‍ന്ന് ഒന്നടങ്കം നിരോധനത്തിന് ആവശ്യശപ്പടണമെന്ന നിലാപട് പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യെപ്പട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധത്തിനായി സംസ്ഥാനങ്ങളെ ഏകോപിപ്പിക്കുമെന്നും അദ്ദേഹമ പറഞ്ഞു.
സമരത്തില്‍ നിന്നും പ്രതിപക്ഷം വിട്ടു നില്‍ക്കുകയാണ്.

എന്നും ഇരകളുടെ പക്ഷം ചേരുന്ന മുസ്ലിം മത പണ്ഡിതന്‍ കാന്തപുരം അബൂബകര്‍ മുസ്ലിയാര്‍ ഒപ്പ് മരത്തില്‍ ഒപ്പ് ചാര്‍ത്തുന്നു...
എന്ടോന്‍ സള്‍ഫാന്‍ നിരോധിക്കാന്‍ ഇനിയും ഭരണകൂടം വയ്കുന്നത് ജങ്ങളോട് ചെയ്യുന്ന നീതികെടനന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍: കെ.പി.സി.സി നിലപാട് ജനവിരുദ്ധം - ചന്ദ്രപ്പന്‍
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം നേടിയെടുക്കാന്‍ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ എതിര്‍ക്കുന്ന കെ.പി.സി.സി. നേതൃത്വത്തിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ സമരം: ബി.ജെ.പി. പങ്കെടുക്കും

എന്‍ഡോസള്‍ഫാന്‍: നശിച്ച കാസര്‍കോട് ഉദാഹരണമാക്കനാവില്ലെന്ന് ചെംഗല്‍ റെഡ്ഡിന്യൂ ദല്‍ഹി: കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്നും നാശംപിടിച്ച കേരളമോ നശിച്ച കാസര്‍കോടോ ഉദാഹരണമാക്കി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി ചെംഗല്‍ റെഡ്ഡി.
സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനു മുമ്പുതന്നെ എന്‍ഡോസള്‍ഫാന്റെ ഗുണഗണങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിനു കത്തു നല്‍കിയതായി ചെംഗല്‍ റെഡ്ഡി വെളിപ്പെടുത്തി. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി പവാര്‍ ഉറപ്പു നല്‍കിയതായും ചെംഗല്‍ റെഡ്ഡി വ്യക്തമാക്കി.
സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരായി നിലപാടെടുത്താല്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തുമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഭീഷണിയുണ്ട്. കഴിഞ്ഞതവണ സ്‌റ്റോക്‌ഹോം സമ്മേളനത്തിന്റെ അവലോകനയോഗത്തിന്റെ തൊട്ടുമുമ്പും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്രം കീടനാശിനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
കേരളത്തിലെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരങ്ങള്‍ക്കു പിന്നില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാപിത താല്‍പര്യങ്ങളാണ്. ചൈനയിലെ കീടനാശിനി പ്രയോഗത്തെ എതിര്‍ക്കാത്ത സി.പി.ഐ.എം, കേരളത്തില്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, സി.പി.ഐ.എം ഭരിക്കുന്ന പശ്ചിമബംഗാളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്കുള്ള തക്കാളി അധികവും ഇറക്കുമതി ചെയ്യുന്നത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു കൃഷി നടത്തുന്ന ആന്ധ്രയില്‍നിന്നാണ്. 30 വര്‍ഷത്തോളമായി ഈ തക്കാളി ഉപയോഗിക്കുന്ന കേരളീയര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദവും അദ്ദേഹം ഉയര്‍ത്തുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സാധ്യമല്ലെന്നും നാളെ നടക്കാനിരിക്കുന്ന സ്‌റ്റോക്‌ഹോം കണ്‍വെഷനില്‍ ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടില്ലെന്നുമുള്ള ശരത്് പവാറിന്റെ ഉറപ്പിന്‍മേലാണ് മൊണ്‍സാന്റോ ജനിതകവിത്തുകളുടെ പ്രചാരകന്‍ കൂടിയായ ചെംഗല്‍ റെഡ്ഡി.
എന്‍ഡോസള്‍ഫാന്‍ എതിരായ  പ്രതിഷേധം ആളിപ്പടരണം ...... 

ആ ആളുന്ന തീ ചൂടില്‍ വിഷ കുത്തകകളും അവരുടെ മൂടുതാങ്ങികകും വെന്തു വെന്നീരാകണം....

ഈ പോരാട്ടത്തില്‍ നമുക്കൊരിക്കലും സന്ധിചെയ്യാനകില്ല ....കാരണം ഇത് ആയിരങ്ങളുടെ ജീവന്‍ടെ പ്രശ്നമാണ്
ഒന്നുറക്കെ കരയാന്‍ പോലുമാകാത്ത ആയിരങ്ങള്‍ക്ക് വേണ്ടി ജാതി മത രാഷ്ട്രീയ ചിന്തകള്‍ നമുക്കിവിടെ മാറ്റിവെക്കാം
"ഇന്ന് സംസ്ഥാന സര്‍ക്കാരിന്ടെ നേത്രത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ ഭാഗവാക്കാവുക ...." (ഇത് കേവലം ഒരു ദിവസത്തെ സമരം മാത്രമാകി ഒതുക്കിക്കളയരുത്‌ എന്ന ഒരപെക്ഷയുന്ദ്‌)
ഒരു നാടിന്ടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തിനു എന്ടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍

പോരാട്ടമാണ് ജീവിതം ..കീഴടങ്ങല്‍ മരണവും.



എൻഡോസൾഫാനെതിരെയുള്ള പ്രധിഷേധത്തിന്റെ ശക്തി കണ്ട് പരേതാത്മാക്കൾ വരെ കല്ലറകളിൽ നിന്നും കൂട്ടത്തോടെ ഇറങ്ങി മുദ്രാവാക്യമുയർത്തുമ്പോൾ,നമുക്കെങ്ങനെ നിശ്ശബ്ദരാകുവാൻ കഴിയും.ക്ഷേത്ര സമുച്ചയങ്ങളിൽ നിന്നും.പള്ളിമിനാരങ്ങളിൽ നിന്നും,അരമനകളിൽ നിന്നുമുയരട്ടെ പ്രധിഷേധത്തിന്റെ മണിമുഴക്കങ്ങൾ.തോൾക്കുവാൻ മനസ്സില്ലാത്ത ഒരു ജനതയുടെ ആത്മവിര്യത്തിനു മുമ്പിൽ നമുക്കും കൈകോർക്കാം.....ഇത്തിരി വെട്ടത്തിനായ്...

ദൈവം അനുഗ്രഹിക്കട്ടെ. 

Islamic Banking Courses

Share/Bookmark

No comments: