scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 22, 2010

കാമ്പസ്, വിദ്യാഭ്യാസം, ഇസ്‌ലാമിക വിദ്യാര്ഥി പ്രസ്ഥാനത്തിന്റെ ക...

പി.എം സാലിഹ്

വിദ്യാര്‍ഥികള്‍ ഇടപെടുന്ന സംസ്‌കാരം, പഠനം, കല, രാഷ്ട്രീയം എന്നിവയെ ഉള്‍കൊള്ളുന്ന ചേരുവയാണ് ഒരു വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ച്ചപ്പെടലുകള്‍. കേവലം സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഉടായിപ്പുകളല്ല ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ രാഷ്ട്രീയം. ഫിലീംഫെസ്റ്റുവെലും അക്കാദമിക് ആക്റ്റിവിസവും വിദ്യാഭ്യാസ സഹായവും സമരപ്രവര്‍ത്തനങ്ങളും ഈ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കാതലാവുന്നത് അതുകൊണ്ടാണ്.

ഏതൊരു സംഘടനയുടെയും പ്രസ്ഥാനത്തിന്റെയും രൂപീകരണ ഉദ്ദേശ്യം ഒരു ആദര്‍ശത്തിന്റ മൂര്‍ത്തീകരണമായിരിക്കും. നന്നേ ചുരുങ്ങിയത് ചില താല്‍പര്യങ്ങളെങ്കിലും അതിന്റെ പ്രചോദിത ക്രേന്ദമായി വര്‍ത്തിച്ചുണ്ടാകാം. വേദം ഗ്രന്ഥം ജനങ്ങള്‍ക്കു വേണ്ടി, പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് വേണ്ടി, തുടങ്ങിയ മാസ് ബേസ്ഡ് (ജനകീയ അടിത്തറ )ആദര്‍ശത്തിന്റെ പിന്‍ബലമാണ് എസ്.ഐ.ഒ (സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ)വിനുള്ളത്. വര്‍ഗീയതയിലോ വിഭാഗീയതയിലോ അതിന് വിശ്വാസമില്ല. മനുഷ്യനെ അഭിമുഖീകരിക്കുന്ന (അവന്റെ സകലമാന അവസ്ഥകളിലും)തൊഴിലാളികളെയും,മുതലാളിമാരേയും വേര്‍തിരിക്കാന്‍ സാധിക്കാത്ത ദര്‍ശനമാണ് എസ്‌ഐഒ മുന്നോട്ട് വെക്കുന്നത്. ഒരേ പാഠ്യപദ്ധതി, ഒരോയിനം ഗ്രന്ഥങ്ങള്‍ ഒരേയൊരു സമരമാര്‍ഗങ്ങള്‍ എന്ന നിര്‍ണിതമായ ഏകരൂപത്തിന്റെ ആവര്‍ത്തനം വിദ്യാര്‍ഥിയുടെ മസ്തിഷ്‌കത്തെ മരവിപ്പിക്കുമെന്നും, ഒരു വസ്തുവിനെ വിവിധ രൂപത്തിലും വ്യത്യസ്തമായ കോണുകളിലും നിന്നും വീക്ഷിക്കുമ്പോഴാണ് സര്‍ഗാത്മാകത നാമ്പെടുക്കുന്നതെന്നും ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം വിശ്വസിക്കുന്നു.മനുഷ്യന്റെ പ്രശന്നങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു കോണിലൂടെ മാത്രം പരിഹാരം നിര്‍ദേശിക്കുന്നതും വര്‍ഗ്ഗം, വംശം, നീതി നിശ്ചയിക്കുന്നതും അതിനെ സംബന്ധിച്ച് അപരിചിതമാണ്. മൂല്യങ്ങളേയോ അവകാശങ്ങളെയോ വേര്‍തിരിച്ച് കാണാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധിക്കുകയില്ല അതുകൊണ്ട് വര്‍ഗീയത വിഭാഗീയത എന്നീ ശബ്ദങ്ങള്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തെ സംബന്ധിച്ച് അശ്ലീലമായ പദാവലികളാണ്. വൈവിധ്യങ്ങളെ മനോഹരമായി കൂട്ടിയിണക്കുന്നതിലൂടെയാണ് സര്‍ഗാത്മകമായ ഒരു കാമ്പസ് ഉടലെടുക്കുകയുള്ളുവെന്നും ഏക ശബ്ദത്തിന്റെ ഇടിമുഴക്കം സമരാവേശമല്ലെന്നും ഗുണ്ടായിസമാണെന്നും പറയാനുള്ള ആര്‍ജ്ജവം എസ്.ഐ.ഒവിനുണ്ടാവുന്നത് അത് പ്രതിനിധാനം ചെയ്യുന്ന മാസ്‌ബേസ്ഡ്
ആദര്‍ശത്തിന്റെ കരുത്ത് കൊണ്ടാണ്.


മനുഷ്യനെ അവന്റെ ദൗത്യ നിര്‍വഹണത്തിന് സജ്ജനാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിദ്യയുടെയും വിദ്യാര്‍ഥിയുടെയും വിദ്യാഭ്യാസത്തിന്റെയും വിപ്ലവാത്മകമായ ഈ വിഭാവനകളില്‍ നിന്നാണ് വിദ്യാര്‍ഥി പ്രസ്ഥാനം ഉയിരെടുക്കുന്നത്.വിദ്യാര്‍ഥികളുടെ ഈ കൂട്ടായ്മക്ക് വളരെ സുപ്രധാനങ്ങളായ ഉത്തരവാദിത്വങ്ങളാണ് നിര്‍വഹിക്കാനുള്ളത്. വിദ്യാര്‍ഥികളുടെ സവിശേഷമായ അസ്തിത്വത്തെ ഇസ്‌ലാമും അതുപോലെ തന്നെ ആധുനിക സമൂഹവും അംഗീകരിക്കുന്നു. നിലനില്‍ക്കുന്ന വിദ്യാഭ്യാസ ക്രമവും സാമൂഹിക-സാമ്പത്തിക സാംസ്‌കരിക രാഷ്ട്രീയ ശക്തികളും വിദ്യാര്‍ഥി സമൂഹത്തില്‍ വ്യക്തമായി നിര്‍വചിതമായ വിദ്യാര്‍ഥി സമൂഹത്തിന് അതിന്റെതായ രാഷ്ട്രീയവും സംസ്‌ക്കരവും പഠന പ്രവര്‍ത്തനസമരശൈലികളും സമൂഹം അനുവദിച്ച് കൊടുക്കുന്നുമുണ്ട്. വിദ്യാര്‍ഥി സമൂഹത്തിനുള്ളില്‍ നിന്നും വെല്ലുവിളികളും പ്രലോഭനങ്ങളും അവരെ വ്യത്യസ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി വലിച്ച് കൊണ്ടുപോകാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തികളുടെ സാന്നിദ്ധ്യം. കുറുവടി,കോളരുപിടുത്തം, ഗയിറ്റടിക്കല്‍, കണ്ണുരുട്ടല്‍, മസില്‍പവര്‍ പോളിസികള്‍ തുടങ്ങിയ ക്ഷുദ്രശക്തികളുടെ ആധിപത്യം, ഇസ്ലാമിക വിദ്യാര്‍ഥിപ്രസ്ഥാനത്തെ ഒരനിവാര്യതയാക്കിമാറ്റുന്നു. വിജ്ഞാനമാര്‍ജിച്ചവര്‍ക്ക് സമൂഹത്തില്‍ വളരെ സുപ്രധാന ദൗത്യം നിര്‍വഹിക്കാനുണ്ട് എന്നതാണ് ഇസ്ലാമിന്റെ പാഠം .വിവിരമുള്ളവര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെങ്കില്‍ വിദ്യാര്‍ഥി സമൂഹം മാത്രമല്ല മുഴുവന്‍ സമൂഹവും ജീര്‍ണിച്ച് നാശോന്മുഖമായി തീരും. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാഭാസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളെയും അവയെ സാക്ഷാല്‍ക്കരിക്കാനുള്ള വിദ്യാഭാസത്തിന്റെ തന്നെ ഭാഗമായ പരിശീലനപദ്ധതികളെയും തകിടം മറിക്കാന്‍ ആധുനിക വിദ്യാഭാസ ദല്ലാളന്മാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഈ അവസരത്തില്‍ വിദ്യാര്‍ഥിസമൂഹത്തെ അവരുടെ യാഥാര്‍ത്ഥ ദൗത്യത്തിലേക്ക് ക്ഷണിക്കുകയും ആ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച് പോകാതെ നില നിര്‍ത്തുകയും ചെയ്യുന്ന ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംഘശക്തിക്ക് വളരെ പ്രധാന്യമേറുന്നു. മതേതരത്വത്തിന്റെ അടുപ്പില്‍ വേവിച്ചെടുത്ത ദേശ, ഭാഷ,വര്‍ഗ, വംശ, വിഭവങ്ങളില്‍ മൂല്യത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ഒരു വിദ്യാര്‍ഥി സമൂഹത്തിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയില്ല എന്നല്ല അവരുടെ ശക്തി ആധിപത്യം എന്നിവ വിദ്യാര്‍ഥസമൂഹത്തിന് അലോസരമുണ്ടാകുന്നു. വൈവിധ്യങ്ങളെ തച്ചുടക്കുന്നു. ആവിഷ്‌കാരങ്ങളെ നിഷേധിക്കുന്നു. സംവാദങ്ങളെ ഭയപ്പെടുന്നു തുടങ്ങിയ നിരവധി ജനാധിപത്യ വിരുദ്ധ ആശയങ്ങളെ അവരില്‍ നിന്ന് ഉത്ഭവിക്കുകയും ചെയ്യും. എന്നാല്‍ ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് ഇത്തരം ഭീകരതകള്‍ ഉടലെടുക്കുകയില്ല. കാരണം മൂല്യപ്രഭാവമാണ് അതിന്റെ ആധിപത്യം. വളരെക്കുറച്ച് ആളുകള്‍ മാത്രമാണെങ്കിലും പ്രതിയോഗികള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് ഈ പ്രഭാവമാണ് .ഒരേ വാര്‍പ്പ് മാതൃകയില്‍ സമഗ്രാധിപത്യത്തിന്റെ വഴികളും പ്രയോഗികതകളും ലോകത്തിന് പരിചയപ്പെടുത്തിയത് ഇസ്ലാമോ ഇസ്ലാമിക പ്രസ്ഥാനങ്ങളോ അല്ല. ജര്‍മ്മന്‍ സോഷിലിസ്റ്റ് പാര്‍ട്ടിയുടെ ലീഡറാണ് ഹിറ്റലര്‍, ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് മുസോളിനി. റഷ്യന്‍ സോഷ്യലിസത്തിന്റെ ചുക്കന്‍ പിടിച്ചവരാണ് ലെനിനും സ്റ്റാലിനും .സമത്വമെന്ന അധികാര അനുഭൂതികള്‍ക്ക് നിറംതേച്ച് പിടിപ്പിച്ച് സമഗ്രാധിപത്യത്തിന്റെ ദ്രംഷ്ടകള്‍ പുറത്തെടുത്തവരായിരുന്നു അവര്‍. ഇസ്‌ലാമിനും ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനത്തിനും മതേത്വരത്വത്തിന്റെ വര്‍ണ്ണമടിക്കേണ്ടതില്ല. മനുഷ്യനന്മക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് മനുഷ്യാവിഷ്‌ക്കരാങ്ങളെയും സ്വാതന്ത്ര്യാഭിനിവേശത്തെയും അംഗീകരിക്കാന്‍ സാധിക്കും.
ഇസ്‌ലാമിന്റെ ആദര്‍ശബോധത്തില്‍ നിന്നാണ് വിദ്യാര്‍ഥി പ്രസ്ഥാനം അതിന്റെ കരുത്ത് സമ്പാദിക്കുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനം ചെയ്യുക എന്നതാണ് എസ്.ഐ.ഒവിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പ്രഥമഗണനീയമായിട്ടുള്ളത്. മനുഷ്യനന്മക്കതീര്‍ണമായ ദൈവിക ഗ്രന്ഥത്തിന്റെ വാഹകരാണ് ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍. മനുഷ്യനെ (എല്ലാ പരിഗണനങ്ങള്‍ക്കുമപ്പുറo) സ്‌നേഹിക്കാനും സേവിക്കാനും അവര്‍ക്കു സാധിക്കുന്നു. തൊട്ടടുത്തിരിക്കുന്നവന്റെ ദുഃഖമറിയാനും പരിഹരിക്കാനുമുള്ള ആവേശം കേവല രാഷ്ട്രീയ താല്‍പര്യങ്ങളല്ല മറിച്ച് അവന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ നേട്ടമാണ്. ഈ ആദര്‍ശാനുഭൂതികളാണ് അവരുടെ പരമമായ ശക്തി. ഇസ്‌ലമിക വിദ്യാര്‍ഥി പ്രസ്ഥാനം നിര്‍വഹിക്കുന്ന ഏതൊരു പ്രവര്‍ത്തനവും അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ പ്രബോധനമായിരിക്കും. അതിന്റെ മണവും നിറവും ഗുണവും ഇസ്‌ലാമായിരിക്കും. ഖുര്‍ആനിലും പ്രവാചക ചര്യയിലധിഷ്ഠിതമായ ഒരു സമ്പൂര്‍ണ്ണ ജീവിത ക്രമത്തെയാണ് ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്നത്. തരംതിരിച്ച് അധികാരം അരക്കെട്ടുറപ്പിക്കുന്ന ഫേഡറേഷന്‍ സിസ്റ്റമല്ല ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റേത്. എണ്‍പതുകളുടെ പ്രക്ഷുബ്ദ്ധമായി വിദ്യാര്‍ഥി വിപ്ലവത്തിന്റെ ക്രമാനുഗതമായ ഒഴുക്കാണത്. തലോടിയും തള്ളിമാറ്റിയും എല്ലാവരെയും പരിഗണിച്ചും, ഉള്‍ക്കൊണ്ടുമുള്ള ചലനാത്മകത. സര്‍ഗ്ഗവൈവിധ്യങ്ങള്‍ക്കും അതിലിടമുണ്ട്. സമഗ്രാധിപത്യത്തോട് അത് നിദാന്തമായി കലഹിക്കുന്നു. വിജ്ഞാനവും വിപ്ലവവും സമന്വയിപ്പിച്ച വിദ്യാര്‍ഥി ആവേശത്തിന്റെ ശരിയായ ദിശയാണ് അത് നിര്‍ണ്ണയിച്ച് കൊടുക്കുന്നത്. ഇസ്‌ലാമിന്റെ ആദര്‍ശത്തെയും വീക്ഷണത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാട് അവ മനുഷ്യരുടെ-വിദ്യാര്‍ഥികളുടെ-സ്വത്വത്തിലേക്കു സ്വാംശീകരിക്കപ്പെടേണ്ടതും ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പ്രകാശിതമാവേണ്ടതുണ്ടെന്നതുമാണ്. നന്മയും തിന്മയും വിദ്യാര്‍ഥിയുടെ അസ്ത്വിതമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. തന്നിലെയും തനിക്കു ചുറ്റുമുള്ള തിന്മകളെ ചെറുക്കാനും നന്മകളെ സ്ഥാപിക്കാനും തയ്യാറാകാത്ത കാലത്തോളം വിദ്യാര്‍ഥികളുടെ അസ്ത്വത്വം നിരര്‍ത്ഥകമായിരിക്കും. അതിനാല്‍ തന്നെ വിദ്യാര്‍ഥിസമൂഹത്തിന്റെ അസ്ത്വിത്വത്തിന് തന്നെ അര്‍ത്ഥം പകരുന്ന ഈ ദൗത്യത്തെ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം അതിന്റെ ഉദേശലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ വ്യവസ്ഥയിലും വിദ്യാഭ്യസ സ്ഥാപനങ്ങളുടെ സാംസ്‌കാരികാന്തരീക്ഷത്തിലും ഇടപെട്ടുകൊണ്ട് തങ്ങളുടെ ഭാവിപൗരത്വത്തെ രൂപപ്പെടുത്തിയെടുക്കാനാണ് സകലരും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ഥി സമൂഹം തങ്ങള്‍ വിദ്യാഭ്യാസം ചെയ്യിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ചും തങ്ങളുടെ കാമ്പസുകളുടെ സാംസ്‌കാരികാന്തരീക്ഷത്തെക്കുറിച്ചും എപ്പോഴും ബോധവന്‍മാരായിരിക്കും. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും കാമ്പസുകളും വിദ്യാര്‍ഥികളില്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനും, സമൂഹത്തിന് അനിവാര്യമായ പൗരന്‍മാരായ ഭാവിപൗരന്‍മാരായി വളരാനും ആവശ്യമായ മൂല്യബോധം ഉണര്‍ത്താനും പര്യാപ്തമായതല്ല. ഈ ലക്ഷ്യങ്ങള്‍ പ്രായോഗികമാക്കാനാവശ്യമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്നതുമല്ല. എന്നല്ല വിദ്യര്‍ഥികളെ അരഷ്ട്രീയരാക്കുന്നതിന് സഹായിക്കുന്നതുമാണ്. വിദ്യാര്‍ഥികള്‍ ഗ്യാങ്ങുകളും ഫാന്‍സുകളും ക്ലബ്ബുകളുമായി തീരുന്നത്. അടിക്കേണ്ടതിനെയും പൊളിക്കേണ്ടതിനെയും സ്വാംശീകരിച്ച് അടിപൊളിയന്മാരായി മാറുന്നതും അരാഷ്ട്രീയതയുടെ ഭീഭത്സമായ സ്വാധീനം കൊണ്ടാണ്. ഇവിടെയാണ് വിപ്ലവാവേശമുള്ള ധാര്‍മ്മിക കരുത്തുള്ള വിദ്യാര്‍ഥി പ്രസ്ഥാനം അനിവാര്യമാവുന്നതും,അതോടൊപ്പം വെല്ലുവിളിയാവുന്നതും.
അത്യുജ്ജലമായ ഒരു കര്‍മ്മ മാതൃകയാണ് ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റേത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന മാര്‍ഗദര്‍ശിയും അവലംബവും ഖുര്‍ആനും സുന്നത്തുമായിരിക്കും. വിദ്യക്കും,വിദ്യാര്‍ഥിക്കും വിദ്യാഭ്യാസത്തിനും ഇസ്‌ലാമിന്റെ അടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആനും സുന്നത്തും നിര്‍ണ്ണയിച്ച് നല്‍കുന്ന സവിശേഷതകളാണ് ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ കര്‍മ്മമതൃകകയെയും പ്രവര്‍ത്തനസംസ്‌കാരത്തെയും നിശ്ചയിക്കുന്നത്. ശക്തമായ ഈ ആദര്‍ശാടിത്തറ. സാമ്പ്രദായിക വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും, കേവല ആള്‍കൂട്ടങ്ങളില്‍ നിന്നും വ്യതിരക്തമായ ഒരു കര്‍മ്മമാതൃക നിലനിര്‍ത്താന്‍ ഇസ്‌ലാമികപ്രസ്ഥാനത്തിന് കെല്‍പ്പേകുന്നതാണ്. നിലവിലുള്ള വിദ്യാഭ്യാസ ക്രമത്തിന്റെയും കാമ്പസ് സംസ്‌കാരങ്ങളുടെയും അവസ്ഥകള്‍ക്കും താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്നതല്ല അതിന്റെ പ്രവര്‍ത്തന സംസ്‌കാരം. വിപ്ലവവാദങ്ങളുമായി മുഷ്ടിചുരുട്ടി കറങ്ങിനടക്കുന്ന സംഘടനകള്‍ പോലും ഫാഷന്‍ഷോക്കും റാഗിംഗിനും നേതൃത്വം നല്‍കുന്ന സന്ദര്‍ഭമാണിത്. ഇഹലോകത്തെ വര്‍ണ്ണപകിട്ടുകള്‍ക്കപ്പുറം ജീവിതത്തിന് യാഥാര്‍ത്ഥ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം ഇമ്മാതിരി പേക്കൂത്തുകള്‍ക്കെതിരെ ശക്തമായി ഇടപെടാന്‍ സന്നദ്ധരാവുന്നു. ദൈവപ്രീതിയും പരലോകമോക്ഷവുമായിരിക്കണം ഒരു യഥാര്‍ത്ഥ വിദ്യാര്‍ഥിയുടെ അടിസ്ഥാന പ്രചോദകങ്ങള്‍ എന്ന് ഈ പ്രസ്ഥാനം വിശ്വസിക്കുന്നു. ഭൗതികമായ ആര്‍ത്തികളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്നതിലൂടെ അധിനിവേശത്തിന്റെയും അടിമത്തത്തിന്റെയും സകലമാനവിദ്യാഭ്യാസപദ്ധതികള്‍ക്കുംഅതീതമായിത്തീരണം വിദ്യാര്‍ഥിസമൂഹം. ഈയൊരു പ്രതലത്തിലേക്ക് വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കാമ്പസുകളില്‍ മാത്രമല്ല വിദ്യാര്‍ഥി ഇടപെടുന്ന സകലസ്ഥലങ്ങളിലും ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനത്തിന് ഉത്തരവാദിത്വങ്ങളും പ്രവര്‍ത്തനമണ്ഡലങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. വര്‍ഗ്ഗീയ വിദ്വേഷവും വര്‍ഗ്ഗീയസംഘട്ടനവും കാമ്പസ് (ഭീകരത) വിനാശവും ഇളക്കിവിടുന്നതോ ആയ മുഴു പ്രവര്‍ത്തനശൈലികളില്‍ നിന്നും ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം അതിന്റെ ശക്തമായ ആദര്‍ശപിന്‍ബലംകൊണ്ട് പൂര്‍ണ്ണമായും മോചിതമായിരിക്കും.

ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പ്രസക്തി അത് നിര്‍വഹിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും പ്രഥമ അജണ്ടയില്‍ ഉള്‍പ്പെടുന്നത് വിദ്യാഭ്യാസവും വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുമാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യസത്തിലെ പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ അന്വേഷിക്കാനോ പരിഹരിക്കാനോയുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെയോ സമൂഹത്തിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. എതെങ്കിലും സംരംഭങ്ങള്‍ ഉണ്ടായാല്‍ തന്നെ വിവാദമായി അവസാനിക്കാനോ രാഷ്ട്രീയക്കാരുടെയും സര്‍വീസ് യൂണിയനുകളുടെയും താല്‍പര്യങ്ങളാല്‍ അട്ടിമറിക്കപ്പെടാനോ ആയിരിക്കും അതിന്റെ വിധി. കൊളോണിയല്‍ കാലത്ത് ആരംഭിച്ചതും ലോകത്തേതാണ്ടെല്ലാ രാജ്യങ്ങളും കൈയൊഴിഞ്ഞതുമായ അഫിലിയേറ്റഡ് യൂനിവേഴ്‌സിറ്റ് സമ്പ്രദായത്തിനും അതിന്റെ ചിട്ടവട്ടങ്ങള്‍ക്കും ഈ പിന്നാക്കാവസ്ഥയില്‍ വലിയ പങ്കുണ്ട്. ഇന്നും ഈ രീതി നിലനില്‍ക്കുന്നതിനുപിന്നില്‍ രാഷ്ട്രീയക്കാരുടെയും സര്‍വീസ് യൂണിയനുകളുടെയും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ക്ക് ഒരു ഇളക്കവും തട്ടാത്ത രീതിയിലുള്ള മാറ്റങ്ങള്‍ക്കെ അവര്‍ പച്ചക്കൊടി കാണിക്കുകയുള്ളു. അല്ലെങ്കില്‍ കൂടാലോചന സിദ്ധാന്തങ്ങളുമായി രംഗത്തുവന്ന് പരിഷ്‌ക്കാര ശ്രമങ്ങളെ കടല്‍കടത്തുന്ന രീതിയാണ് കേരളത്തില്‍ കാണാനാവുന്നത്.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ച സാം പിത്രോഡ അധ്യക്ഷനായ നാഷണല്‍ നോളജ് കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച യു.ആര്‍ അനന്തമൂര്‍ത്തി കമ്മീഷന്റെയും ഡോ. എം. വിജയന്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലും റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം ചര്‍ച്ചചെയ്യുന്നതിന് പകരം അതിലെ ചില നിര്‍ദ്ദേശങ്ങള്‍ വിവാദമാക്കുക എന്ന സമീപനങ്ങളാണ് ഒട്ടുമിക്ക മലയാള പത്ര-ദൃശ്യമാധ്യമങ്ങളും വിദ്യഭ്യാസ പ്രവര്‍ത്തകരില്‍ ഒരുവിഭാഗവും സ്വീകരിച്ചത്.
പ്രൈമറി സെക്കണ്ടറി തലങ്ങളില്‍ വികസിത രാഷ്ട്രങ്ങളോടൊപ്പം എത്തിനില്‍ക്കുന്ന നിലവാരം കേരളത്തിലുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെക്കാള്‍ പിന്നിലണ്. സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ പോലുള്ള ദേശീയാടിസ്ഥാനത്തിനുള്ള പ്രവേശന പരീക്ഷകളിലും മറ്റും കേരളത്തിലെ വിദ്യാര്‍ഥികളുടെ പ്രകടനം ഇതിന്റെ സൂചകങ്ങളാണ്. ലോകമെമ്പാടും വിദ്യാഭ്യാസ രംഗത്ത് പുതിയ ചിന്തകളും പഠനങ്ങളും സജീവമായിനടക്കുന്നുണ്ട്. തല്‍ഫലമായി വിദ്യാഭ്യാസത്തിന്റെ ഘടനയില്‍, ഉള്ളടക്കത്തില്‍ പരീക്ഷയെയും മൂല്യനിര്‍ണയത്തെയും സംബന്ധിച്ച കാഴ്ച്ചപാടില്‍ വലിയ മറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഡീംഡ് യൂനിവേഴ്‌സിറ്റി,ഓട്ടോണമസ് കോളേജുകള്‍, ഓപ്പണ്‍ യൂനിവേഴ്സ്റ്റികള്‍, ക്രഡിറ്റ് സെമിസ്റ്റര്‍ സമ്പ്രദായം ബോധനശാസ്ത്രത്തില്‍ നൂതനരീതികള്‍, നിരന്തര മൂല്യനിര്‍ണ്ണയം,ഗ്രേഡിംഗ് രീതി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഇത്തരം പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ മുന്നില്‍ വരുമ്പോള്‍ സമഗ്രമായ വിശകലനങ്ങള്‍ നടത്തുകയോ മറ്റോ ചെയ്യുന്നതിന് പകരം വിവാദ പര്‍വ്വങ്ങളിലോ സാങ്കല്‍പ്പിക അപകടങ്ങളുടെ ഭീതിയിലോ തളച്ചിടുകയാണ് സാധാരണയായി ചെയ്യുക. ഡീംഡ് യൂനിവേഴ്‌സിറ്റികള്‍ വരുന്നു, ഓട്ടോണമസ് കോളേജുകള്‍ ഉണ്ടാവുന്നു എന്ന് കേള്‍ക്കുമ്പോഴേക്ക് യൂനിവേഴ്‌സിറ്റികളുടെ നിലവാരം തകരില്ലേ,ഡിഗ്രികള്‍ക്ക് വിലയില്ലാതാവില്ലെ എന്നൊക്കെയാണ് ആശങ്കകള്‍. എന്നാ ല്‍ ലോകത്തെമ്പാടുമുള്ള അനുഭവങ്ങള്‍ മറിച്ചാണ്. അമേരിക്കയിലെയും യൂറോപ്പിലെയും വിദ്യാഭ്യാസ രംഗത്തെ പ്രവണതകള്‍ ഇത്തരം രീതികളെ സ്വാംശീകരിച്ചതാണെന്നും കാണാന്‍ കഴിയും. നമ്മുടെ നാട്ടില്‍ തന്നെയുള്ള ഐ.ഐ.ടി, ഐ.ഐ.എം,
കേന്ദ്രയൂനിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കോഴ്‌സ് സംഘാടനവും ബോധന മൂല്യനിര്‍ണ്ണ സംവിധാനങ്ങളും വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തുകയാണല്ലോ ചെയ്തിട്ടുള്ളത്. വ്യത്യസ്ത ഐ.ഐ.ടികളില്‍ അതാതിടങ്ങളിലെ അധ്യാപകര്‍തന്നെ വ്യത്യസ്ത സിലബസുകള്‍ നിശ്ചയിച്ചതുകൊണ്ടോ നിരന്തരമൂല്യനിര്‍ണ്ണയങ്ങള്‍ നടപ്പാക്കിയതുകൊണ്ടോ ഐ.ഐ.ടികളുടെ നിലവാരം തകര്‍ന്നതായി കാണാന്‍ കഴിയില്ല. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകളുടെ അനുഭവവും ശ്രദ്ധേയമാണ്. ഇവയുടെ രംഗപ്രവേശനത്തോടെ നമ്മുടെ പൊതുവിദ്യാലങ്ങളുടെ നിലവാരം താഴുകയല്ല മറിച്ച് നിലവാരമുയര്‍ത്താന്‍ നാം നിര്‍ബന്ധിതമായതാണ് അനുഭവം. ഇന്ധിരാഗാന്ധി നാഷ്ണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് നിലവാരമില്ലെന്നും കേട്ടിട്ടില്ല. മറിച്ച് നമ്മുടെ ബിരുദധാരികളേക്കാള്‍ നിലവാരമുണ്ടുതാനും. ഫലത്തില്‍ പുതിയ സമ്പ്രദായങ്ങള്‍ ഉണ്ടാകുമ്പോള്‍ നിലവാരം ഉയരുകയും താഴ്ന്ന നലവാരമുള്ളവര്‍ നിലനില്‍പ്പിനായി ഉയര്‍ന്ന നിലവാരത്തിലെത്താന്‍ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്യുക എന്നതാണ് കാണാന്‍ കഴിയുന്നത്. പരിഷ്‌കരണ നിര്‍ദേശങ്ങള്‍ എത്ര നല്ലതാണെങ്കിലും അതിന്റെ ഭാവി വ്യക്തമായ ദശാബോധവും ഇച്ഛാശക്തിയുമുള്ള ഭരണനേതൃത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിര്‍ദേശങ്ങള്‍ വേണ്ടത്ര ചര്‍ച്ചചെയ്ത് ആശങ്കകള്‍ ദൂരീകരിച്ചും മതിയായ മുന്നൊരുക്കത്തോടെ മാത്രമെ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാവൂ. പഠനത്തിന് ആവശ്യമായി അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അധ്യാപകരുടെ നിയമനം, അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിന്റെ അനുയോജ്യമായ പുനഃനിര്‍ണ്ണയം, മതിയായ സാമ്പത്തിക സ്രോതസ്സിന്റെ ലഭ്യത എന്നീ നിരവധി വെല്ലുവിളികളെ നേരിടുന്നതിനെ ആശ്രയിച്ചിരിക്കുന്നു പരിഷ്‌കരണങ്ങളുടെ വിജയസാധ്യത. പുതിയ ചിന്തകള്‍ അനിവാര്യമാണ്.

കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കുകയില്ലെന്നത് അവരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി നഷ്ടമാണ്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹം ഒന്നാകെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയെന്നതും സമൂഹത്തിന്റെ പൊതുവികസനത്തെ ബാധിക്കുന്നതാണ്. അത്‌കൊണ്ടാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനചിലവ് എങ്ങനെ കാണും എന്ന ചര്‍ച്ച പ്രസക്തമാവുന്നത്. ബദല്‍ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണങ്ങള്‍ ഇനിയും സജീവമാകുന്നില്ല. വിദ്യാര്‍ഥികള്‍കക് സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റുകൾ‍, വ്യവസായ സംരംഭങ്ങളുടെ സംഭാവന, അലുംമ്‌നി സംഭാവന, വ്യക്തികളുടെയും സംഘടനകളുടെയും കാരുണ്യനിധികള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന രീതിയില്‍ സംവിധാനം ഉണ്ടാവേണ്ടതുണ്ട്. ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തില്‍ തന്നെ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഒരു പൊതുഫണ്ട് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ മേഖലയിലുള്ള ഒരു ശ്രമവും സര്‍ക്കാറിനറെ ഭാഗത്ത് നിന്നുണ്ടായിട്ടല്ല എന്നതാണ് വസ്തുത. സ്വകാര്യസംരംഭങ്ങളിലൂടെ നിധികള്‍ രൂപീകരിക്കുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതഗതിയില്‍ നടത്തുകയും ചെയ്യാതെ വിദ്യാര്‍ഥിസേവനത്തെക്കുറിച്ച് നടത്തുന്ന വാചകമടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നാക്കം നില്‍കുന്ന മലബാര്‍ മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ പ്രഖ്യാപിച്ച് നടപ്പിലാക്കാനും ഭരണകൂടം തയ്യാറാവണം. ഉന്നതവിദ്യാഭ്യസ പരിഷ്‌കരണം സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയ സമകാലിക വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടം നിശ്ചയിക്കാന്‍ ഇസ്‌ലാമിക വദ്യാര്‍ഥി പ്രസ്ഥാനത്തിന് സാധിച്ചത് കൊണ്ടാണ് കേരളീയ സമൂഹത്തില്‍ അത് സ്വയം അടയാളപ്പെടുത്തിയത്. ഇനിയും ശക്തമായ സാന്നിദ്ധ്യമാവാന്‍ അതിന് കഴിയേണ്ടതുണ്ട്.


Share/Bookmark

Apr 12, 2010

http://www.jihkerala.org/SOLIDARITY/mudra.htm
Share/Bookmark

Talks on Reforms of Muslim Personal Law should Continue


The deliberations on Muslim Personal Law initiated by Justicia, the association of lawyers, saw enthusiastic participation at a function organized at Calicut. The discussions were held in three different phases, under various titles like ‘Marriage in Islam’, ‘Divorce in Islam’ and ‘Islam and Mohammedan Law’.
Though Justicia was entering a domain that Muslims have not taken seriously enough in the past, the initiative received unstinting support from nearly all Muslim outfits in Kerala The lawyers and the scholars at the function unanimously felt that it was high time people stopped groping in the dark about Muslim Personal Law and formulated a codified system of law that incorporates the spirit and essence of the Islamic Shari’h.
The first phase of the discussions was inaugurated by the former High Court Judge and Chairman of the Farmers’ Debt Relief Commission Justice Abdul Gafoor, while the second and third phases were inaugurated by the sitting judges of the Kerala High Court Justice Haroon Al Rasheed and Justice C K Abdul Raheem respectively.
There were three chief points that emerged out of the final phase of discussions
  1. The current law stipulates that if the son of a living father dies while his siblings are alive, the children of the deceased stand to get nothing by way of inheritance from the property of the grandfather. Is this fair?
  2. Should men and women be given equal share in the inheritance? If not, why?
  3. Where a man has only daughters, should the current law be so reformed that the daughters are considered on a par with the sons and all the estate is divided among them? Why?
Inaugurating the final phase of the discussions, the Kerala High Court judge Justice C K Abdul Raheem maintained that there was nothing essentially amiss about the Islamic Law. However, the Muslim thinkers and scholars should consider if any changes that are concurrent with times but within the limits of the basic principles of Islam were possible at present. Adv. Ahmed Kkutty Puthalath, delivering the presidential address, wondered why those concerned were not ready to grant their dues to the grandchildren, considering that Islam is very clear about the rights of grandchildren. Cherur Abdullah Musliyar, the leader of the Samastha Kerala Jami’atul Ulama, and the moderator of the discussions, said that all Muslim outfits hailed the initiatives and activities of the Justicia.
Presenting a paper on ‘The law of inheritance in Islam’, the Director, Research Centre Al Jamia Al Islamia, said, “Some fair-minded people, like the Westerners, think that Islam is not fair to women. One of the reasons they point out for this is the issue of inheritance. Their claim is that women only get half the share of the property that men get. This is however not true. The least one can say is that in some cases women can get twice as much as men get. When both sons and daughters are the heirs of a father, women get twice as much as the share of men. For instance, if the deceased has only a son and a daughter and has property worth of 3 lakh rupees, 2 lakhs goes to the son and one to the daughter. It is not all over yet. Who has the responsibility of looking after the sister? The brother has the responsibility of taking care of her accommodation, food, clothes, treatment, education and other essential needs. That is to say, the sister ends up being a partner in the share of the brother. The brother, on the other hand, has no partnership whatsoever in the share of the property of his sister. As far as the brother is concerned, his household expenses are apart from all these. Besides, if there is any sick and financially weak mother, maternal uncle, grandfather or paternal uncle, he has the responsibility of their maintenance as well. In other words, when his sister becomes the partner in his property, his share is effectively reduced to one lakh, while the sister’s share effectively goes up to two lakhs”. Presenting a paper on ‘The Law of Inheritance in Mohammedan Law’, Advocate M M Aliyar pointed out that the British used to give precedence to the customs in their legal proceedings. Therefore they used to pass judgment on the basis of customs of Muslims who used to practise some Hindu traditions in their daily lives.
C P Umer Sullami, the State Secretary, K N M, held that law of inheritance in Islam is based on the principles of responsibilities amd obligations and is not meant to protect the orphans and solve their problems alone. He added that Islam had given so much due to women as nature did.
E K Punnur, the Editor,
Vichindanam magazine, highlighted the consensus of all Muslim organizations in Kerala on the inheritance issue in Islam. He also termed any attempt to see women on a par with men as unIslamic.
‘Scholars can discuss the laws in islam
ad infinitum. However, any review regarding the categorical laws of Islam is off-limits, said V K Ali, the Director, Al Jamia Al Ialamia Shantapuram. He also held that Muslim Personal Law should be given statutory status and such issues should be dealt with by the Personal Law Board that has the statutory power.
Professor A K Abdul Hameed, the Secretary of the Sunni Educational Committee and the member of the Central Hajj Committee, maintained that the law of Allah has the greatest importance. He advocated the status quo on the three subjects.
Kadakkal Azeez Moulavi, the president, Kerala Muslim Jamat , said that those who find fault with the Islamic law are ignorant of the rights Islam gives women. Even George Bernard Shaw has praised to the skies the law of inheritance in Islam. It is nonsensical to say that Islam does not give the fair dues to women, considering that Islam holds the husband responsible for giving even the personal zakat of his wife.
Ahamed Ali, the State Secretry K N M, maintained that if the whole world accepted Islam, the whole financial ills in the world would come to an end. He also said that it was the prerogative of the Giver of property to say how it must be spent and nobody had a say on these matters.
Hyderali Shantapuram, the member of Jamate Islami Consultation Committee, speaking at the function said that the law of Islam is complete and Muslim organizations should make concerted efforts to dispel the popular misconceptions about Islam.
Among those who spoke at the function included V A Kabeer, the Editor of
Madhyamam periodicals, Abu Sahara, A P Abdul Rahman Faizi Panambra, Prabohanam Editor T K Ubaid, Todiyur Muhammed, the Secretary, South KeralaJam’itul Ulama, Al Irshad magazine Editor P M K Faizi, Kunhu Muhammed Pulavat, Dr A A Haleem and Adv. Pulikkal Abubacker, besides the representatives of various Muslim organizations in Kerala.

Share/Bookmark

തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം പതിപ്പ് ഇനി ഇന്റര്‍നെറ്റിലും

തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് ഇനി ഇന്റര്‍നെറ്റിലും ലഭ്യമാവുകയാണ്. നേരത്തെ സി.ഡി, ഡി.വി.ഡി രൂപത്തില്‍ ലഭ്യമായ സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തുന്നതോടൊപ്പം പുതിയ ചില സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വെബ് പതിപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാവുന്ന അറിവിന്റെ ശേഖരം അപരിമേയമാണ്. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക വിജ്ഞാനങ്ങള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റില്‍ വലിയൊരു ശേഖരം തന്നെയുണ്ട്. ഖുര്‍ആന്റെ നൂറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വിവിധ ലോക ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളും വ്യത്യസ്ത ഖാരിഉകളുടെ വിവിധ രീതിയിലെ ഖുര്‍ആന്‍ പാരായണങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ല. ഈ വിടവ് നികത്താന്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.
ടെക്നോളജിയുടെ വികാസം, നമ്മുടെ വായനാശീലത്തെ പുസ്തകത്താളുകളില്‍ നിന്ന് അതിവേഗം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് പറിച്ചു നട്ടുകൊണ്ടിരിക്കുകയാണ്. പുസ്തകത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ വായനക്ക് ഒരുപാട് മികവുകളുണ്ട്. ഈ മികവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പ് തയാറാക്കിയത്. ഒന്നേകാല്‍ വര്‍ഷത്തോളം നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമായി പുറത്തിറങ്ങിയ സോഫ്റ്റ്വെയര്‍ മലയാളി സമൂഹം അത്യധികം ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. ലളിതമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഡിജിറ്റല്‍ പതിപ്പിന്റെ സവിശേഷതകളായിരുന്നു.
ഉസ്മാനി ലിപി, ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ഥം, മലയാളത്തിലും ഇംഗ്ളീഷിലും ആയത്തുകളുടെ അര്‍ഥം, വ്യത്യസ്ത രീതികളില്‍ ഇന്‍ഡക്സ് സൌകര്യം, ഖുര്‍ആന്‍ ആദ്യം മുതല്‍ പേജ് മറിച്ച് വായിക്കാനും പാരായണം കേള്‍ക്കാനും സൌകര്യം, മൂന്ന് പ്രശസ്ത ഖാരിഉകളുടെ പാരായണം, തഫ്ഹീമിലെ ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണം, വിപുലമായ സെര്‍ച്ച് സൌകര്യം, തജ്വീദ് പഠനത്തിന് പ്രത്യേകം സംവിധാനം, സന്ദര്‍ഭോചിതമായി തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെയും മാപ്പുകളുടെയും ശേഖരം, വീഡിയോ ക്ളിപ്പുകള്‍, ഖുര്‍ആന്‍ പഠനത്തിലേക്ക് വെളിച്ചം പകരുന്ന ഈടുറ്റ ലേഖനങ്ങള്‍, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതിനെ കിടയറ്റ സോഫ്റ്റ്വെയറാക്കി. കേവലം പേജ് മറിച്ചുള്ള വിരസമായ വായനാ രീതിക്ക് പകരം ഡിജിറ്റല്‍ സംവിധാനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യങ്ങളിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ അവലംബമാക്കിയപ്പോള്‍ മലയാളം സോഫ്റ്റ്വെയര്‍ രംഗത്ത് പുതിയൊരു മുന്നേറ്റത്തിന് തന്നെ തുടക്കം കുറിക്കുകയായിരുന്നു.
തഫ്ഹീം വെബ് പതിപ്പില്‍, നേരത്തെ ലഭ്യമായിരുന്ന അലി അബ്ദുര്‍റഹ്മാന്‍ അല്‍ഹുദൈഫി, അഹ്മദ് അല്‍അജമി, സഅദ് അല്‍ഗാംദി എന്നിവരുടെ പാരായണത്തിന് പുറമെ അബ്ദുല്‍ ബാസിത്വ്, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫര്‍, മഹ്മൂദ് ഹുസരി, മിന്‍ശാവി, ഹാനി റാഫി, മസ്ജിദുല്‍ ഹറാമിലെ ഇമാമുമാരായ ശൈഖ് സുദൈസ്, ശൈഖ് ശുറൈം തുടങ്ങിയ പതിനാറ് ലോകപ്രശസ്ത ഖാരിഉകളുടെ പാരായണം കേള്‍ക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. ഖുര്‍ആന്റെ ഇംഗ്ളീഷ് മൊഴിമാറ്റത്തിന്റെ ഓഡിയോ ആവിഷ്ക്കാരവും കേള്‍ക്കാന്‍ സംവിധാനമുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളുടെ അറബി ടെക്സ്റ് 'തന്‍സീല്‍ ഡോട്ട് ഇന്‍ഫോ' (tanzil.info) എന്ന വെബ്സൈറ്റില്‍ നിന്നാണ് എടുത്തിരിക്കുന്നത്. അറബിക് യൂണികോഡില്‍ തയാറാക്കി സ്വതന്ത്ര ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെട്ട ഇതിലെ ഖുര്‍ആന്‍ ടെക്സ്റ് അത്യധികം ആകര്‍ഷകമാണ്.
തഫ്ഹീമിന്റെ മലയാളം പദങ്ങളില്‍ സെര്‍ച്ച് ചെയ്യാനുള്ള സൌകര്യവും വെബ് പതിപ്പിന്റെ പ്രത്യേകതയാണ്. സ്ക്രീനിന്റെ ഇടതു ഭാഗത്തുള്ള കീബോര്‍ഡ് ലേഔട്ടില്‍ മൌസ് ക്ളിക്ക് ചെയ്ത് പദങ്ങള്‍ നല്‍കാവുന്നതാണ്. സോഫ്റ്റ്വെയര്‍ പതിപ്പിനെ അപേക്ഷിച്ച് വെബ് പതിപ്പിന്റെ പേജ് രൂപകല്‍പന കുറച്ചുകൂടി ലളിതവും ആകര്‍ഷകവുമാണ്. പേജ് ഡിസ്പ്ളേ ഘടനയുടെ സങ്കീര്‍ണതകള്‍ പരമാവധി ഒഴിവാക്കി അതിവേഗം വിവരങ്ങള്‍ ലഭിക്കാനുള്ള സങ്കേതങ്ങളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പേജുകളുടെ ഇടതുവശത്ത് ക്രമീകരിച്ച മെനുകളില്‍ മൌസ് ബട്ടണ്‍ ക്ളിക്ക് ചെയ്ത് ബന്ധപ്പെട്ട ഉപപേജുകളിലേക്ക് അതിവേഗം എത്തിച്ചേരാം. വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച കൂടുതല്‍ പഠനത്തിന് സഹായകമായ ഏതാനും സൈറ്റുകളിലേക്ക് ലിങ്കുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
2008 ഒക്ടോബറില്‍ തഫ്ഹീമുല്‍ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കിയപ്പോള്‍ തന്നെ, ഇതിന് ഓണ്‍ലൈന്‍ പതിപ്പ് കൂടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വെബ് സൈറ്റ് കോര്‍ഡിനേറ്ററായ കെ.എ നാസറിന്റെ നേതൃത്വത്തില്‍ ഒരുപറ്റം പ്രവര്‍ത്തകര്‍ ഏറെക്കുറെ സന്നദ്ധ സേവനമെന്ന നിലക്കുതന്നെ ഈ ദൌത്യം ഏറ്റെടുക്കുകയും ചെയ്തു. വെബ് പതിപ്പിന്റെ ഡാറ്റാബെയ്സ് തയാറാക്കിയ കെ.ടി ഹനീഫ്, സൈറ്റിന്റെ രൂപകല്‍പനയില്‍ മുഖ്യ പങ്കുവഹിച്ച ഷൈജര്‍ നവാസ്, നബീല്‍ കല്ലായില്‍, ടി. അഹ്മദ് മുഹ്സിന്‍, സി.ടി അബൂദര്‍റ്, ഫായിസ് മായനാട്, ശഹീന്‍ മായനാട്, ശിഫാന കല്ലായി, അന്‍ഷദ് വണ്ടാനം, ജലീല്‍ ഒതളൂര്‍ എന്നിവരുടെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
സോഫ്റ്റ്വെയര്‍ പതിപ്പില്‍ കണ്ടെത്തിയ ചെറിയ പിഴവുകള്‍ വെബ് പതിപ്പില്‍ തിരുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പാകപ്പിഴവുകള്‍ തിരുത്താന്‍ സാധിക്കുമെന്നതും വെബ് പതിപ്പിന്റെ സവിശേഷതയാണ്. 'തഫ്ഹീം ഡോട്ട് നെറ്റ്' (http://thafheem.net) http://thafheem.net/ എന്നാണ് വിലാസം.



Share/Bookmark

Apr 3, 2010

നന്‍മയുടെ പൂക്കള്‍


രാത്രിഏറെ വൈകിയിട്ടും ഉറങ്ങാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ അനിയത്തിയെ ഉമ്മ ശകാരിച്ചു. അവള്‍ ഓടിപ്പോയി തലയിണയില്‍ മുഖമമര്‍ത്തി കരയാന്‍ തുടങ്ങി.

ഞാന്‍ മദ്രസയിലേക്കുള്ള ഖുര്‍ആന്‍ പഠനം മന:പാഠമാക്കുന്ന തിരക്കിലായിരുന്നു...

"കൂടുതല്‍ നന്‍മ പ്രവര്‍ത്തിച്ചവരെ സ്വര്‍ഗ്ഗത്തിലും കൂടുതല്‍ തിന്‍മ പ്രവര്‍ത്തിച്ചവരെ നരകത്തിലും പ്രവേശിപ്പിക്കും" ഞാന്‍ ആവര്‍ത്തിച്ചു ഉരുവിട്ട് കൊണ്ടിരുന്നു.

ഇടയ്ക്കു ഉമ്മ കയറി, അനിയത്തി കേള്‍ക്കാനെന്നോണം എന്നോട് ചോദിച്ചു.

"നിനക്ക് സ്വര്‍ഗ്ഗത്തില്‍ പോകണോ അതോ നരകത്തില്‍ പോകണോ?"

അനിയത്തിയുടെ മറുപടി: "എനിക്ക് ലുലുവില്‍ പോയാല്‍ മതി"

ഞാന്‍ സാമാന്യം ഉറക്കെ തന്നെ ചിരിച്ചു. ഉമ്മ ഗൌരവത്തില്‍ തുടര്‍ന്നു: "നരകത്തെക്കുറിച്ച് നിനക്കറിയോ? ധിക്കാരികള്‍ക്കുള്ള സങ്കേതം!

കുളിരോ പാനീയമോ ഇല്ല. ആളിക്കത്തുന്ന അഗ്നി!! കുടിക്കാന്‍ ചുട്ടു തിളച്ച വെള്ളവും ദുര്‍നീരും . ആമാശയത്തെപ്പോലും

ഉരുക്കിക്കയുന്ന തീയുടുപ്പുകള്‍! തൊലിയും മാംസവും ഉരിച്ചു കയും......"

ഉമ്മ മുഴുവന്‍ പറഞ്ഞു തീരും മുന്‍പ് അനിയത്തി ആകാംക്ഷയോടെ ചോദിച്ചു: "അപ്പോള്‍ സ്വര്‍ഗ്ഗത്തിലോ?"സ്വര്‍ഗ്ഗം ഒരു പറുദീസയാണ്. ഉടുക്കാന്‍ പച്ച പട്ടാടകള്‍! ഇരിക്കാന്‍ ചാരുമഞ്ജങ്ങള്‍!! കുടിക്കാന്‍ തേനൂറും പാനീയങ്ങള്‍!!! അതുമായി

ഓടി നടക്കുന്ന കൊച്ചു കൊച്ചു ബാല്യങ്ങള്‍. ചിപ്പികളില്‍ ഒളിപ്പിച്ചുവച്ച മുത്തുകള്‍ പോലെ! അവര്‍ ഓടി നടക്കുന്നത് കണ്ടാല്‍

വിതറപ്പെട്ട മുത്തുകളാണോ എന്ന് തോന്നും".

ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു: "ആരാണവര്‍?"

സ്വര്‍ഗ്ഗം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മാതാ പിതാക്കളുടെ ചെറുപ്പത്തില്‍ മരിച്ചു പോയ കുട്ടികളാണെന്നും, അതല്ല സ്വര്‍ഗ്ഗ വാസികളുടെ സേവനത്തിനായി അല്ലാഹു പ്രത്യേകം സൃഷ്ട്ടിച്ച കുട്ടികളാണെന്നും പറയപ്പെടുന്നു.

""സ്വര്‍ഗ്ഗത്തില്‍ പൂക്കളുണ്ടോ?" അനിയത്തി ചോദിച്ചു. ഉമ്മ പറഞ്ഞു: "പിന്നെ! അതി മനോഹരമായ ഉദ്യാനം. അതില്‍ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍. അതില്‍ ഏതു പൂവും നിനക്ക് പറിക്കാം. ആരും നിന്നെ വഴക്ക് പറയില്ല"


Share/Bookmark

ബുദ്ധി

നിക്ക് യാതൊരു കഴിവുമില്ല എന്ന് ചില കുട്ടികള്‍ക്ക് പരാതി.ആ പരാതിശരിയല്ല.എല്ലാവ ര്‍ക്കുംഅവരവരുടെ കഴിവുണ്ട്. എല്ലാവര്‍ക്കുമുണ്ട് തികഞ്ഞ ബുദ്ധി. പക്ഷെ വ്യത്യാസമുണ്ട്;

ഒരുപൂങ്കാവനത്തിലെ പലതരം പൂക്കള്‍ തമ്മിലുള്ള വ്യതാസം പോലെ. ചിലതിനു സൌരഭ്യമുണ്ട്. ചിലതിനതില്ല. ചിലത് ചോപ്പ് നിറം. ചിലത് മഞ്ഞ, പിന്നെ നീല, വെള്ള... അങ്ങനെ പല പല വര്‍ണ്ണത്തില്‍. എന്നാല്‍ ഓരോന്നിനും അതിന്റെ പൂര്‍ണ്ണതയുണ്ട്; സൌന്ദര്യമുണ്ട്. ഒരു പൂന്തോട്ടത്തില്‍ അവയെല്ലാം വേണം. എന്നാലെ തോട്ടം ഭംഗിയാകൂ .

അങ്ങനെതന്നെയാണ് മനുഷ്യ ബുദ്ധിയും. ഓരോന്നിനും അതിന്‍റെ നിറവും ഗുണവുമുണ്ട്. ഓരോന്നും സ്വന്തം നിലയില്‍ പൂര്‍ണ്ണമാണ്. അത് തന്നത്താന്‍ മനസ്സിലാക്കി വളര്‍ത്തണം എന്ന് മാത്രം. മുല്ല പനിനീരാകാന്‍ കൊതിച്ചുകൂട. അത് വ്യാമോഹമാണ്. എന്തിനു കൊതിക്കുന്നു. മുല്ലക്ക് കുറവൊന്നുമില്ല. മുല്ലക്ക് നല്ലത് മുല്ല തന്നെ. പനിനീരിന് പനിനീരും.


Share/Bookmark

ഞാന്‍ എന്തിനു വില തരണം?!


ഒരു ദിവസം മുല്ലാ നാസറുദ്ദീന്‍ ഷോപ്പിങ്ങിനിറങ്ങി. ഒരു വലിയ കടയില്‍ കയറി അവിടെയുള്ളതെല്ലാം നോക്കിക്കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ജോഡി ഷൂസ്‌ തിരഞ്ഞെടുത്തു.

"ഇവ കൊള്ളാം" അദ്ദേഹം പറഞ്ഞു.

ആ ഷൂസും ധരിച്ച് കുറച്ചു സമയം ചുറ്റി നടന്നു. പിന്നെ ഷൂസ് ഉരിയെടുത്ത് കടക്കാരന് കൊടുത്തു. "എനിക്കൊരു ഓവര്‍ കോട്ട് വേണമല്ലോ" മുല്ല പറഞ്ഞു. ഒരു ഓവര്‍ കോട്ട് തിരഞ്ഞെടുത്ത്, അതും ധരിച്ച് മുല്ലാ നാസറുദ്ദീന്‍ പുറത്തേക്കു നടന്നു.

കടക്കാരന്‍ മുല്ലയെ വിളിച്ചു. എന്നിട്ട് പറഞ്ഞു, "മുല്ലാ, നിങ്ങള്‍ ഓവര്‍ കോട്ടിന്‍റെ വില തന്നില്ല".

മുല്ലാ നാസറുദ്ദീന്‍ പറഞ്ഞു: "ഞാന്‍ ഒരു ജോഡി ഷൂസ് ഇവിടെ തന്നല്ലൊ ശരിയല്ലേ. എന്നിട്ട് ഞാനീ ഓവര്‍ കോട്ടെടുത്തു. ഓവര്‍ കോട്ടിന്‍റെ വിലയും ഷൂസിന്‍റെ വിലയും ഒന്നുതന്നെയല്ലെ?"

"പക്ഷെ നിങ്ങള്‍ ഷൂസിന്‍റെ വില തന്നില്ലല്ലൊ" കടക്കാരന്‍ പറഞ്ഞു.

"ഞാനെന്തിനാണ് ഷൂസിന്‍റെ വില തരുന്നത്? ഞാന്‍ ഷൂസ് വാങ്ങിയില്ലല്ലൊ . വാങ്ങാത്ത സാധനത്തിന്‍റെ വില ഞാന്‍ കൊടുക്കാറില്ല".


Share/Bookmark

SELF HELP IS BEST HELP

Hadrath Umer bin Abdul Azeez (R.A) was the Caliph of Muslims .He was exceedingly pious and simplicity was the hall mark of his character.

One day a visitor came to him when he was engaged in writing something in the light of the lamp .By chance the oil in the lamp had almost exhausted .After a while the lamp flickered and then went out .The guest then said :’ “You do not worry ,I will put it right.” Thereupon the Caliph said: It is improper to ‘ take service from guests “

Then the guest suggested : “Well ,then I will wake up the servant and he will put it right”.

“No. No. Do not wake up the poor fellow .He has just now gone to sleep H e would be unnecessarily put to trouble .” So saying ,the Caliph himself got up ,put oil in the lamp and brought it back. “After all you took the trouble yourself,”said the guest.

The Caliph repiied : “So what ? Where is the question of trouble in it? When I went to put oil in the lamp I was Umer ,and when I have returned ,then too, Iam the same Umer,”

With this answer the guest was rendered speechless.


Share/Bookmark

THE LIGHT OF LIFE



The light of life , that I have never seen,

In the places ,where dark has been .

The darkness, from when I born,

Till I am young enough

But a little candle ,kept me-

Away from the darkness.

The darkness ,of the fornurse,

The light of mighty, the light of god,

The light of life.


Share/Bookmark

GLOBAL WARMING


Global warming is the increase in the average temperature of Earth's near-surface air and oceans since the mid-20th century and its projected continuation. Global surface temperature increased 0.74 ± 0.18 °C (1.33 ± 0.32 °F) between the start and the end of the 20th century. TheIntergovernmental Panel on Climate Change (IPCC) concludes that most of the observed temperature increase since the middle of the 20th century was very likely caused by increasing concentrations ofgreenhouse gases resulting from human activity such as fossil fuel burning and deforestation. The IPCC also concludes that variations in natural phenomena such as solar radiation and volcanic eruptions had a small cooling effect after 1950. These basic conclusions have been endorsed by more than 40 scientific societies and academies of science, including all of the national academies of science of themajor industrialized countries.


Share/Bookmark