scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jan 27, 2011

أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ നിങ്ങളില്‍ വിവേകമുള്ള ഒരു മനുഷ്യനുമില്ലേ?`



 നിങ്ങളില്‍ വിവേകമുള്ള ഒരു മനുഷ്യനുമില്ലേ?`

നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം

പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. 

ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: 
 أَلَيْسَ مِنْكُمْ رَجُلٌ رَشِيدٌ അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:



*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുകനോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ

അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.
**** *** *** ****
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി

തരാമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. 
നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
**** *** *** ***
നൈമിഷിക വികാരങ്ങള്‍ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുകവിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണം തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്. വ്യഭിചാരം മ്ലേഛവും വൃത്തികെട്ട മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.

**** *** *** ***
ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്‍ തോന്നാറുണ്ടോഎങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെ സൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്‍ക്കുക. പ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.

**** *** *** ***
സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍?എങ്കില്‍ കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. എന്നല്ലഅദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് പാപമോചനവും സ്വര്‍ഗവുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി

തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാ സല്‍പ്രവൃത്തികളും നാളെ
പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുക. ഇരട്ട മുഖം അല്ലാഹു ഏറെ വെറുക്കുന്നു.
**** *** *** ***
*ദുര്‍ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയുള്ളവരാണോ
നിങ്ങള്‍? എന്നാലറിയുകമറ്റൊരു തണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്. ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്‍ ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്‍(സ).
**** *** *** ***
*അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍
വെച്ചുപുലര്‍ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്എന്ന്
പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്എന്നതാണ് ഖുര്‍ആന്റെ
നിര്‍ദേശമെന്നറിയണം. ഈ ചിത്രങ്ങളും വീഡിയോയും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ ഓര്‍ക്കുകപിന്നീട് അത് കാണുന്ന എല്ലാവരുടെയും തെറ്റിന്റെ ഒരംശം നിങ്ങള്‍ക്കും വന്ന് ചേരുംലോകാവസാനം വരെ!
**** *** *** ***
*ഓഫീസിലും ജോലിസ്ഥലത്തുമൊക്കെ മാന്യമല്ലാത്ത ഇടപഴകലുകള്‍ക്ക് സാധ്യതയുണ്ടോ നിങ്ങള്‍ക്ക്അങ്ങനെയെങ്കില്‍ ഒരു അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാചുണ്ടെന്ന പ്രവാചക വചനം സദാ ഓര്‍മയിരിക്കട്ടെ. ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമുകളും സൗഹൃദ സൈറ്റുകളും സോഷ്യല്‍ മീഡിയയുമൊക്കെ ഈ പരിധിയില്‍ വരുമെന്നറിയുക!*
*** *** *** ***
*വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടത്തിലാണ് താങ്കളെങ്കില്‍
അത്തരക്കാരോട് നോമ്പനുഷ്ഠിക്കാനാണ് തിരുദൂതരുടെ കല്‍പനയെന്നറിയുക. നോമ്പ് വികാരങ്ങള്‍ക്ക് തടയിടും. മറുവശത്ത്അമിത ഭക്ഷണം അനിയന്ത്രിത
ലൈംഗികാസക്തിയുളവാക്കും. 
**** *** *** ***

*താന്‍ സഹായിക്കുമെന്ന് അല്ലാഹു ബാധ്യത ഏറ്റെടുത്ത മൂന്ന് പേരുടെ കൂട്ടത്തില്‍ പാതിവ്രത്യം ആഗ്രഹിച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്നവനുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയും വീട്ടാനുദ്ദേശിച്ച് കടം വാങ്ങിയവനുമാണ് മറ്റു രണ്ടു പേര്‍.
**** *** *** ***
*സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്ന മൂന്ന് പേരെ തനിക്ക്
പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ലൈംഗിക സദാചാരം പാലിക്കുന്നവനുണ്ടെന്ന് നബി
തിരുമേനി(സ) അരുള്‍ ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം
ചെയ്യുന്നവനും നന്നായി ഇബാദത്തെടുക്കുകയും യജമാനനോട് ഗുണകാംക്ഷ
വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന അടിമയുമാണ് മറ്റ് രണ്ടുപേര്‍.
**** *** *** ***
*നിങ്ങളുടെ ഭാര്യാ-സന്താനങ്ങള്‍ ധാര്‍മികമായ ജീവിതം
നയിക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ പാതിവ്രത്യം സൂക്ഷിക്കുക,എങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ ചാരിത്രവതികളാകുമെന്ന പ്രവാചക വചനം ഓര്‍ക്കുക.
സദ്‌വൃത്തനായ മനുഷ്യന്റെ രണ്ട് മക്കള്‍ക്ക് വേണ്ടി അവരുടെ നിധി അല്ലാഹു സൂക്ഷിച്ച് വെച്ച കഥ അല്‍ കഹ്ഫ് അധ്യായത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ. 
**** *** *** ***

*ഭാര്യയെ നാട്ടില്‍ വിട്ട് പ്രവാസ ജീവിതം നയിക്കുന്നയാളാണോ താങ്കള്‍എന്നാല്‍ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ആറുമാസത്തില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്ന മകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് ആറുമാസം കൂടുമ്പോള്‍ അവധി അനുവദിച്ചിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) എന്നറിയുക.
**** *** *** ***
*ഭര്‍ത്താവിന്റെ ന്യായമായ ലൈംഗികാവകാശങ്ങളെ നിഷേധിക്കാറുണ്ടോ നിങ്ങള്‍? അത്തരം സ്ത്രീകളെ മലക്കുകള്‍ രാത്രി മുഴുവന്‍ ശപിക്കുമെന്ന് നബി തിരുമേനി(സ). റമദാനിലല്ലാതെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ സുന്നത്ത് നോമ്പ് പോലും എടുക്കരുതെന്ന് മറ്റൊരു പ്രവാചക വചനം.
**** *** *** ***
*അയല്‍പക്ക ബന്ധങ്ങള്‍ക്ക് എത്രമേല്‍ പരിശുദ്ധിയാണ് പ്രവാചകന്‍
നല്‍കിയെന്നറിയുമോഈ പ്രവാചക വചനം ശ്രദ്ധിക്കുക: ''അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്.''
**** *** *** ***
*അല്ലാഹുവിനെ വിസ്മരിക്കുകയും ദേഹേഛകളെ പിന്‍പറ്റുകയും ക്ഷണികമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെ ഇടുങ്ങിയ ജീവിതമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍, പുരുഷനാകട്ടെ സ്ത്രീയാകട്ടെ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമ ജീവിതം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.



ഇന്നു ഞാന്‍ പറയുന്നതിനെ നിങ്ങള്‍ ഓര്‍ക്കുന്ന ഒരു സന്ദര്‍ഭം വരുന്നുണ്ട്. എന്റെ കാര്യം ഞാന്‍ അല്ലാഹുവിങ്കല്‍ സമര്‍പ്പിക്കുന്നു. അവനോ, തന്റെ ദാസന്മാരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനത്രെ


Share/Bookmark

Jan 25, 2011

റിപ്പബ്ലിക് ദിന ചിന്തകള്‍




സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പൊന്‍പുലരിയുണരുന്ന ഒരു റിപ്പബ്ലിക് ദിനം കൂടി, എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ  റിപ്പബ്ലിക് ദിനാശംസകള്‍   നേരുന്നു.


ഒരുപാടു ത്യാഗങ്ങള് സഹിച്ചും ചോര കൊടുത്തും നേടിയെടുത്ത സ്വാതന്ത്ര്യം .സാമ്രാജ്യത്വ ശക്തികള്ക്കു മുന്നിലും, പണ മേധാവിത്തത്തിനു മുന്നിലും അടിയറവു വെക്കാതിരിക്കട്ടെ....



republic day റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായിലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസം. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും നമ്മുടേത്‌ തന്നെ. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "ഞങ്ങള്‍ , ഇന്ത്യയിലെ ജനങ്ങള്‍" എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകം മാത്രമേ ഈ ആമുഖത്തിലുള്ളു എങ്കിലും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. 
ഇന്ത്യയിലെ  ജനങ്ങള്‍ “സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്‍കുന്നു” എന്നാണ് ആമുഖവാചകം.  ഈ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണ്.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി ഒന്ന് തുമ്മിയാല്‍ പോലും നമ്മുടെ ഭരണഘടനെയും നിയമ വ്യവസ്ഥയേയും കുറ്റപ്പെടുത്തുന്നവര്‍ ഉണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി, ചിന്തയ്ക്കും, അഭിപ്രായപ്രകടനത്തിനും, വിശ്വാസത്തിനും, ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യം, പദവിയിലും, അവസരങ്ങളിലും സമത്വം എന്നിവ വിഭാവനം ചെയ്ത ഒരു ഭരണഘടന ഇന്ന്‌ നിലവിലുണ്ടോ എന്ന് സംശയിക്കണ്ടിയിരിക്കുന്നു. 







കാലാനുസൃതമായ മാറ്റങ്ങള്‍, ശാസ്ത്ര പുരോഗതി, വര്‍ധിച്ച ജനസംഖ്യ , സാമൂഹ്യ അപചയങ്ങള്‍, മൗലികവാദങ്ങള്‍ , പട്ടിണി തുടങ്ങിയ പല കാരണങ്ങളും ഭരണഘടന നമുക്ക് അനുശാസിച്ച പല ആനുകൂല്യങ്ങളും എടുത്തുമാറ്റപ്പെടേണ്ട നിലയില്‍ നമ്മളെ എത്തിച്ചിരിക്കുന്നു. ഇന്നു തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഭാരാതതിനുള്ളില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്, നമ്മുടെ ചിന്തകള്‍ക്ക് മേല്‍ സെന്‍സര്‍ കത്തികള്‍, അവസരങ്ങള്‍ അനവസരത്തില്‍ നഷ്ടപ്പെടുന്നു, ഇനി എന്തൊക്കെ വേര്‍തിരിവ് ഉണ്ടെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം തന്നെയാണ് നമ്മുടെ സമൂഹത്തില്‍ ഏറെ കലുഷിതമായിട്ടുള്ളത്. പണമുണ്ടെങ്കില്‍ അടുത്തത് വേണ്ടത് അധികാരമാണ്, അത് രണ്ടും ഉണ്ടെങ്കില്‍ നമ്മുടെ ഭരണഘടനയെ പോലും കടലാസ് വില. അഴിമതി ഭരണത്തിന്റെ മുഖ മുദ്ര, ഭരണ ഘടന വിഭാവനം ചെയ്ത ആനുകൂല്യങ്ങള്‍ കോടതി വ്യവഹാരങ്ങളിലും പത്ര മാധ്യമങ്ങളിലും മാത്രം. സാധാരണക്കാരന് ഇതൊക്കെ  ഇന്നും മരീചിക മാത്രം. 
രാഷ്ട്രീയ, ഭരണ കക്ഷികള്‍ അവരുടെ ഇഷ്ടത്തിന് ഭരണം നടത്തുകയും, സാധാരണക്കാരന്‌ കേവലം 'കറവ'പ്പശുവിന്റെ വില പോലുംലഭിക്കതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലൂടെയാണ്  നാം കടന്നു പോകുന്നത്. 
നിയമ നിര്‍മിക്കാന്‍ നാം തിരഞ്ഞെടുത്തു അയച്ചവര്‍ക്ക് നേരെ നിയമത്തിന്റെ വാള്‍ ഉയര്‍ന്നാല്‍, ജനപ്രതിനിധിയോ അതോ ജനങ്ങളോ കുറ്റക്കാര്‍. ഇന്ത്യയുടെ സാമാന്യ ജനത്തിന് വേണ്ടിയതെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെ യ്തിട്ടുണ്ട്. നാം നമ്മുടെ അവകാശങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍, നാം നമ്മുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍, അത് നമ്മുടെ ഭരണഘടനയോടുള്ള ആദരവാവില്ലേ, നമ്മുടെ രാജ്യത്തോടുള്ള നമ്മുടെ കടമയാവില്ലേ. അനര്‍ഹര്‍ ഒരിക്കലും നമ്മുടെ നിയമ നിര്‍മാണ സഭകളില്‍ എത്തരുത് എന്ന കണിശത പ്രബുദ്ധരായ വോടര്‍മാര്‍ സ്വീകരിച്ചാല്‍ ഒരു പരിധി വരെ ഇതൊക്കെ നമുക്ക് ഒഴിവാക്കാന്‍ പറ്റും. 

ഇരട്ട പൌരന്മാരും ഇരട്ട നീതിയുമുള്ള നാടായി നമ്മുടെ സ്വതന്ത്ര ഭാരതം മാറിപപോയിട്ടുണ്ടോ എന്ന സംശയമ നയമാണ് എന്ന് സമീപ കാല ചരിത്രം നമ്മോടു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. 

Marching contingents at the Republic Day Parade in New Delhi on Wednesday. Photo: R. V. Moorthy
പൂര്‍ണ റിപ്പബ്ലിക്കയിട്ടു ആറു പതിറ്റാണ്ട് കഴ്നിജെങ്കിലും നമ്മള്‍ ഇനിയും ഒരു പാട് മുന്നേറാനുണ്ട്. വിദ്യാഭ്യാസം, കൃഷി, തൊഴില്‍, ശര്ത്രം എന്ന് വേണ്ട എല്ലാ മേഖലകളിലും നമ്മള്‍ പിന്നോക്കമാണ്, ഒരു കാര്യത്തില്‍ മാത്രം ഒഴിച്ച്, അത് 'അഴിമതി'യാണ്. യു എന്‍ സ്ഥിരാങ്ങത്വതിനായി ശ്രമിക്കുന്ന നമ്മുടെ രാജ്യത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും പോലീസ് ഭരണ കൂടാ ഭീകരതയെക്കുരിച്ചുമൊക്കെ സംസാരിക്കതിരിക്കുന്നതാണ് നല്ലത്. പണക്കാരന്റെ/അധികാരി വര്‍ഗത്തിന്റെ  കൂടെ കോടതികള്‍ പോലും 
നില്‍കുന്ന കാഴ്ച നമ്മള്‍ പലവട്ടം കണ്ടിട്ടുള്ളതാണ്. അത് കൂടാതെ കോടതികള്‍ പുതിയ ഒരു ശീലം കൂടി കടമെടുത്തിട്ടുന്ദ്, പൊതു ജനാഭിപ്രായം മാനിച്ചു വിധി പ്രസ്താവിക്കുന്ന, ഇതുവരെയും കേട്ട് കേള്‍വി പോലുമില്ലാത്ത, രീതി ശാസ്ത്രം. ഇതൊക്കെ നമ്മുടെ ഭരണ ഘടനാ ശില്‍പികള്‍ വിഭാവന ചെയ്യാത്തതാണ്‌ എന്ന് മാത്രമല്ല, ഇപ്പോള്‍ അവര്‍ ദര്‍ശിക്കാന്‍ ഇടയായാല്‍ ഇത്തരക്കാരെ മുക്കാലിയില്‍ കേട്ടിയടിക്കണമെന്നു ഒരു പക്ഷെ വ്യസനത്തോടെ ഉരിയടിയേക്കം....




ഒരു പുതിയ പ്രതിന്ജ എടുക്കേണ്ട ഒരു സന്ദര്‍ഭമാണിത്. ഇന്ത്യയുടെ അഖണ്ഡതയും  സാഹോദര്യവും നിലനിര്‍ത്താന്‍ ഞാന്‍ എന്നും മുന്നിലുന്ടാവുമെന്ന.... 







അല്‍പം ചരിത്രം 
1947 Aug 15ന്  സ്വതന്ത്രമായെങ്കിലും 1950 ജനുവരി 26 വരെ 1935ലെ ഗവര്‍ന്മെന്റ് ഓഫ് ഇന്ത്യ ആക്ട്‌ അനുസരിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്.  വിഭജനാനന്തരം 1947ഓഗസ്റ്റ്‌ 29ന്  ഡോ. ബി ആര്‍. അംബേദ്‌കറിന്റെ    നേതൃത്വത്തില്‍   ഭരണ ഘടന നിര്‍മ്മിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആദ്യ കരട് 1947 നവംബര്‍ നാലിന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രണ്ടു വര്‍ഷത്തിനിടയില്‍ 166 ദിവസം അസംബ്ലി ഇത് ചര്‍ച്ച ചെയ്തു.   ചില ഭേദഗതികളോടെ 308 അംഗ പാര്‍ലമെന്റ് ഭരണ ഘടന അംഗീകരിച്ചു. ജനുവരി 24ന് ഒപ്പ് വെച്ചെങ്കിലും പ്രാബല്യത്തില്‍ വന്നത് 1950ജനുവരി 26നാണ്. ജനുവരി 26 തിരഞ്ഞെടുക്കാന്‍ മറ്റൊരു ചരിത്ര പരമായ കാരണം കൂടി ഉണ്ടായിരുന്നു... 1929ഡിസംബര്‍ 31രാത്രി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ്, ജനുവരി26  പുതിയ സ്വതന്ത്ര രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനമായി ആചരിക്കാന്‍  തീരുമാനിച്ചിരുന്നു. അതിന്റെ ഓര്‍മ്മയ്ക്ക്‌ വേണ്ടി കൂടിയാണ്  ജനുവരി 26 തിരഞ്ഞെടുത്തത്. 

എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഹൃദ്യമായ റിപ്പബ്ലിക് ദിനാശംസകള്‍ 


Untitled.png


26 january republic day India

The republic day of India is the biggest highlight of the start of every year. It’s celebrated on 26th of January, as a reminder of the official enactment of the first constitution of India. The republic day is one of the remarkable days in Indian history, and thus acquired the importance of a national holiday in every city and state of the country. It’s specifically celebrated in New Delhi with great honor for the Indian constitution and nostalgia of the gone by days that shaped the history for present day India. 


Although India was formerly regarded as a separate state since 15th of August, it kept following The Government of Indian Act 1935, from 1947 until 1950. On August 29, 1947, right after partition, a committee was organized into motion, to decide onto the future constitution for the country. This committee was headed by Bhimrao Ramji Ambedkar who finally led to the drafting of the constitution. The draft was presented to the assembly on November 4th 1947, and the assembly met for about 166 days, spread over a span of two years after which the assembly of three hundred and eight members finally decided on a permanent constitution with a few modifications to the draft. 
The signatures took place on 24th of January, and within two days the constitution was finally enacted on 26th of January, 1950. The specific importance of 26th January also comes into play because many years before, on the night of December 31st, 1929, the Indian National Congress decided on their decision to designate 26th January as their “republic day” for the new state, as a reminder of all the efforts they had to make to redeem a sovereign state. Several years later, that pledge was finally enacted and since then 26th January is celebrated as the hallmark of Indian sovereignty and the efforts put forth to make this country possible.


Every year the celebrations start with Indian National Parade near Rajpath and continue till Red fort. Other spectacular events include tribal dances representing every state and aspect of Indian culture. Another unforgettable part is the beautiful streak aspect created by Indian force jet planes. These and many more celebrations set the bar of how much honor Republic day deserves and will deserve till India stays as a sovereign state on the map of the earth.







എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഹൃദ്യമായ റിപ്പബ്ലിക് ദിനാശംസകള്‍ 

Share/Bookmark

YouTube - أقوى رجل في العالم 360 حصان ـ 30.000 رجل

YouTube - أقوى رجل في العالم 360 حصان ـ 30.000 رجل

A Man with 260 Horsepower Strength,
Masha Allah, Amazing

Share/Bookmark

Jan 24, 2011

If Prophet Muhammad (PBUH) Visited you…what would you do?



I wonder……………………

If Prophet Muhammad (PBUH) visited you
Just for a day or two,
If he came unexpectedly,
I wonder what you would do?
Oh I know you would give your nicest room,
To such an honored guest,
And you would serve him your very best.


You would be the very best,
Cause you’re glad to have him there,
That serving him in your home
Would be a joy without compare.

But…when you see him coming,
Would you meet him at the door
With your arms outstretched in welcome,
To your visitor?

Or…would you have to change your clothes
before you let him in?
Or hide some magazines and put
The Qur’an where they had been?


Would you still watch those movies,
Or your T.V. set?
Or would you switch it off,
Before he gets upset
.

Would you turn off the radio,
And hope he had not heard?
And wish that you did not utter
your last loud hasty word?

Would you hide your worldly music,
And instead take out Hadith books?
Could you let him walk right in,
Or would you rush about?

And I wonder…if the Prophet (PBUH) spent, a day or two with you,
Would you go on doing the things you always do?
Would you go right on and say the things You always say?

Would life for you continue
As it does from day to day?


Would your family conversations,
Keep up their usual pace?
And would you find it hard each meal,
To say a table grace?

Would you keep up each and every prayer?
Without putting on a frown?
And would you always jump up early,
For Fajr at dawn?

Would you sing the songs you always sing?
And read the book you read?
And let him know the things on which,
Your mind and spirit feed?

Would you take the Prophet with you,
Everywhere you plan to go?
Or, would you maybe change your plans,
Just for a day or so?

Would you be glad to have him meet,
Your very closest friends?
Or, would you hope they stay away,
Until his visit ends?

Would you be glad to have him stay,
Forever on and on?
Or would you sigh with great relief,
When he at last was gone?

It might be interesting to know,
The things that you would do.
If Prophet Muhammad came,
To spend some time with you


The Messenger of Allah (PBUH) said, "A slave becomes nearest to his Rubb when he is in prostration. So increase supplications in prostrations.''

Share/Bookmark

Jan 23, 2011

പ്രകാശം പരത്തുന്ന മഹാജീവിതം



പ്രകാശം പരത്തുന്ന മഹാജീവിതം

അബ്‌ദുല്‍വദൂദ്‌
വിശ്രുതനായ പണ്ഡിതനും പ്രതിഭാശാലിയുമായിരുന്ന അലി(റ)യില്‍ നിന്ന്‌ നിരവധി പാഠങ്ങളുണ്ട്‌. 

ജമല്‍ യുദ്ധത്തിനിടയില്‍ അലി(റ)ക്ക്‌ നഷ്‌ടപ്പെട്ട പടയങ്കി ഒരു ജൂതന്റെയടുത്ത്‌ കണ്ടു. ഖലീഫയായ അലി കേസു കൊടുത്തു. ശുറൈഹ്‌ ആയിരുന്നു ന്യായാധിപന്‍. ഖലീഫക്ക്‌ തെളിവ്‌ നല്‍കാനെത്തിയത്‌ മകന്‍ ഹസനും അടിമ ഖംബറുമായിരുന്നു. 
ന്യായാധിപന്‍ ചോദിച്ചു:

"ഹസനെയല്ലാതെ മറ്റാരെയെങ്കിലും ഹാജരാക്കാമായിരുന്നില്ലേ?''

``എന്തേ, ഹസനെ പറ്റില്ലേ?''

``ഇല്ല. പിതാവിനു വേണ്ടിയുള്ള മകന്റെ സാക്ഷ്യം സ്വീകാര്യമല്ലെന്ന്‌ അങ്ങ്‌ തന്നെ മുമ്പ്‌ പറഞ്ഞിട്ടുണ്ടല്ലോ?''

അലി(റ) സമ്മതിച്ചു. പടയങ്കി ജൂതനു തന്നെ നല്‍കാന്‍ വിധിയായി. 

ഇത്‌ കേട്ടപ്പോള്‍ ആ ജൂതന്‍ പറഞ്ഞു:

"അമീറുല്‍ മുഅ്‌മിനീന്‍. ഖാദിയുടെ മുമ്പില്‍ സ്വയം ഹാജരാവുകയും ഖാദി താങ്കള്‍ക്കെതിരെ വിധി പ്രസ്‌താവിക്കുകയും എന്നിട്ട്‌ താങ്കള്‍ അത്‌ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുകയോ! അത്ഭുതം തന്നെ! ഇസ്‌ലാമിക കോടതിയില്‍ ഭരണാധികാരിക്കെതിരെ ജൂതന്‌ അനുകൂലമായ വിധി!''

ഖലീഫയുടെ നേരെ തിരിഞ്ഞുകൊണ്ട്‌ അയാള്‍ പറഞ്ഞു: ``ഖലീഫ, താങ്കള്‍ പറഞ്ഞതാണ്‌ ശരി. ഈ പടയങ്കി നിങ്ങളുടെത്‌ തന്നെയാണ്‌. അന്ന്‌ ഒട്ടകത്തില്‍ നിന്ന്‌ ഇത്‌ വീണപ്പോള്‍ ഞാനെടുത്തതാണ്‌.''

ഉമര്‍ബിന്‍ അബ്‌ദില്‍ അസീസിന്റെ സദസ്സില്‍ ഭൗതിക വിരക്തിയെക്കുറിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൗതിക വിരക്തിയുള്ളത്‌ അലി(റ)ക്ക്‌ ആയിരുന്നുവെന്ന്‌ ഉമര്‍(റ) അഭിപ്രായപ്പെടുകയുണ്ടായി. (അല്‍ബിദായ വന്നിഹായ 8:3)

അലി(റ)യുടെ ഗവര്‍ണറായിരുന്ന അബൂ നുഐമിബ്‌നു സഖഫി പറയുന്നു: ``ഇറാഖിലേക്കുള്ള ദീര്‍ഘയാത്രയിലൊരിക്കല്‍ അലി(റ)യുടെ ഭക്ഷണപാത്രം തുറന്നപ്പോള്‍ അതില്‍ മലര്‍പൊടിയാണ്‌ ഞാന്‍ കണ്ടത്‌. ഇറാഖിലെ സാധാരണക്കാര്‍ പോലും നല്ല ഭക്ഷണം കഴിക്കുന്ന കാലമായിരുന്നു അത്‌. അതേപ്പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: അല്ലാഹുവാണ്‌ സത്യം. പിശുക്കുകൊണ്ടല്ല, എനിക്കാവശ്യമുള്ളതാണ്‌ ഞാന്‍ കൊണ്ടുവന്നത്‌. അത്‌ തീര്‍ന്നുപോയാല്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമല്ലോ എന്ന്‌ ഞാന്‍ ഭയന്നു. അതിനാല്‍ കുറച്ചധികം കൊണ്ടുവന്നു. അനുവദനീയമല്ലാത്തതൊന്നും ഞാന്‍ ഭക്ഷിക്കാറില്ല. ഇത്‌ ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്‌.'' (ഹില്‍യതുല്‍ ഔലിയാ 1:82)

ഒരിക്കല്‍ അദ്ദേഹത്തിനു മുന്നില്‍ പാല്‍ക്കട്ടി കൊണ്ടുവന്നപ്പോള്‍ ഇങ്ങനെ പറഞ്ഞത്രെ: ``നിന്റെ ഗന്ധം വളരെ മികച്ചതാണ്‌. നിറമാകട്ടെ, അതിലേറെ മനോഹരമാണ്‌. രുചി അങ്ങേയറ്റം ആസ്വാദ്യകരവും. പക്ഷേ, ഇതുവരെ ശീലിച്ചിട്ടില്ലാത്ത ഒന്നും പുതിയതായി ശീലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' (ഹില്‍യതുല്‍ ഔലിയാ 1:81)

ഒരിക്കല്‍ പരുക്കന്‍ മുണ്ടുടുത്ത്‌ പുതച്ചുകൊണ്ട്‌ ശരീരം മറച്ചുകൊണ്ട്‌ അദ്ദേഹം വീട്ടില്‍ നിന്നിറങ്ങി. ഈ വസ്‌ത്രം കൊണ്ട്‌ എങ്ങനെ കഴിഞ്ഞുകൂടും എന്ന്‌ ആരോ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ``ഈ വസ്‌ത്രം, തീരെ അലങ്കാരമില്ലാത്തതുകൊണ്ടാണ്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌. പിന്നെ, നമസ്‌കാരത്തിന്‌ ഇതാണ്‌ കൂടുതല്‍ നല്ലത്‌.'' (അല്‍മുന്‍തഖബ്‌ 5:88)

മറ്റൊരിക്കല്‍ തന്റെ വാള്‍ വില്‍ക്കാനായി അങ്ങാടിയിലെത്തിയ അലി(റ) ഒരാളോട്‌ പറഞ്ഞു: ``ഒരു കള്ളിമുണ്ട്‌ വാങ്ങാനുള്ള നാലു ദിര്‍ഹം കയ്യിലുണ്ടായിരുന്നുവെങ്കില്‍ ഞാനീ വാള്‍ വില്‍ക്കില്ലായിരുന്നു.'' (അല്‍ബിദായ വന്നിഹായ 8:3)

അലി(റ)യുടെ വിയോഗത്തെത്തുടര്‍ന്ന്‌ മകന്‍ ഹസന്‍(റ) പറഞ്ഞു: ``ജനങ്ങളേ, സ്വര്‍ണമോ വെള്ളിയോ വിട്ടേച്ചുപോകാത്ത ഒരാളാണ്‌ ഇന്നലെ നിങ്ങളില്‍ നിന്ന്‌ പിരിഞ്ഞത്‌. ബൈതുല്‍മാലില്‍ നിന്ന്‌ കിട്ടിയ എഴുന്നൂറ്‌ ദിര്‍ഹം മാത്രമേ അദ്ദേഹത്തിന്റേതായുള്ളൂ. ആ പണം കൊണ്ട്‌ ഒരു സേവകനെ വാങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.'' (കിതാബുല്‍ ഫറാഇദ്‌ 12:74)

ളിറാറുബ്‌നു ളംറ അലി(റ)യെക്കുറിച്ച്‌ മുആവിയയോട്‌ പറഞ്ഞത്‌ നോക്കൂ: "അലി(റ) അങ്ങേയറ്റം ദീര്‍ഘവീക്ഷണമുള്ളയാളും അപാരമായ ശക്തിയുള്ളയാളുമായിരുന്നു. നല്ല ഭാഷയില്‍ സ്‌ഫുടമായി അദ്ദേഹം സംസാരിച്ചു. നീതിയും ന്യായവും നോക്കി തീരുമാനങ്ങളെടുത്തു. ആ വ്യക്തിത്വത്തില്‍ നിറയെ തുളുമ്പി നിന്നത്‌ വിജ്ഞാനമായിരുന്നു. പാതിരാത്രിയിലെ ഇബാദത്തുകളില്‍ കണ്ണീരടക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പരുക്കനായ വസ്‌ത്രങ്ങള്‍ മാത്രം ധരിച്ചു. രുചി കുറഞ്ഞ ഭക്ഷണം കഴിച്ചു. എല്ലാ ചോദ്യത്തിനും അദ്ദേഹത്തിന്‌ ഉത്തരമുണ്ടായിരുന്നു. ആര്‍ക്കും അദ്ദേഹത്തോടൊപ്പമിരിക്കാം. ആ വിജ്ഞാന സാഗരത്തെ ആളുകള്‍ ബഹുമാനിച്ചു. പാവങ്ങളെ അദ്ദേഹം സ്‌നേഹിച്ചു. ഭക്തരെ ആദരിച്ചു. ദുര്‍ബലരെ പരിഗണിച്ചു. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു: അദ്ദേഹത്തിന്റെ രാത്രികളിലെ ചില നിമിഷങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌.
നമസ്‌കാരത്തിനും പ്രാര്‍ഥനയ്‌ക്കുമിടയില്‍ വേദനിക്കുന്നവനെപ്പോലെ കരയുകയും വിഷബാധയേറ്റവനെപ്പോലെ വിറകൊള്ളുകയും ചെയ്‌തിരുന്നു. ആ കരച്ചില്‍ ഇപ്പോഴും കേള്‍ക്കുന്നതു പോലെ എനിക്കു തോന്നുന്നു. ആ പ്രാര്‍ഥനക്കിടയില്‍ അദ്ദേഹം പറയും: ``ലോകമേ, നീയെന്നെ പരിഹസിക്കുകയാണോ? അതോ എന്നില്‍ നീ വല്ലതും പ്രതീക്ഷിക്കുന്നുവോ? എന്നില്‍ നിന്ന്‌ നീ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. നിനക്ക്‌ ആയുസ്സ്‌ കുറവാണ്‌. നീ നല്‌കിയ സൗഭാഗ്യങ്ങള്‍ നിസ്സാരമാണ്‌. നിന്റെ അപകടങ്ങള്‍ ഭയാനകമാണ്‌. ദീര്‍ഘമാണീ യാത്ര. ശൂന്യമാണീ വഴികള്‍.''

ഇതു കേട്ടപ്പോള്‍ മുആവിയയുടെ കണ്ണു നിറഞ്ഞു. അദ്ദേഹം പ്രാര്‍ഥിച്ചു: ``അല്ലാഹു അബുല്‍ഹസനു മേല്‍ കരുണ ചൊരിയട്ടെ. യഥാര്‍ഥത്തില്‍ അദ്ദേഹം ഈ പറയുന്നതു പോലെത്തന്നെയായിരുന്നു.''

"സ്വന്തം മടിത്തട്ടില്‍ കുട്ടിയെ അറുക്കപ്പെട്ട പിതാവിന്റെ ദു:ഖമാണ്‌ അലി(റ) മരിച്ചപ്പോള്‍ ഞാനനുഭവിച്ചത്‌'' എന്നുകൂടി ളിറാര്‍ പറഞ്ഞു. (ഇബ്‌നുജൗസി, സിഫതുസ്സ്വഫ്‌വ, 121,122)

അലി(റ)യുടെ വിഖ്യാതമായ ചില ഉപദേശങ്ങള്‍:
* ഓരോ മനുഷ്യന്റെയും മഹത്വം മറ്റുള്ളവരെ അപേക്ഷിച്ച്‌ അവന്‍ നന്നായി ചെയ്യുന്ന കര്‍മങ്ങളിലാണ്‌.

* ജനങ്ങളോട്‌ അവരുടെ ബുദ്ധി നിലവാരത്തിന്നനുസരിച്ച്‌ സംസാരിക്കുക.

* അല്ലാഹുവില്‍ എപ്പോഴും പ്രതീക്ഷയര്‍പ്പിക്കുക. പാപങ്ങളുടെ പേരില്‍ ഭയപ്പെടുക. ഒരു കാര്യം നിങ്ങള്‍ക്കറിയില്ലെങ്കില്‍ അതു പഠിക്കാന്‍ ഒട്ടും മടി കാണിക്കരുത്‌.

* വ്യാമോഹങ്ങളെ സൂക്ഷിക്കുക. വ്യാമോഹം വിഡ്‌ഢിയുടെ മൂലധനമാണ്‌.

* ഏറ്റവും വലിയ പണ്ഡിതന്‍ ആരാണെന്ന്‌ പറഞ്ഞുതരാം: അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളെ ഭയപ്പെടുന്നവനും അവന്റെ അനുഗ്രഹങ്ങളില്‍ നിരാശനാവാത്തവനും അല്ലാഹുവിനോടുള്ള ധിക്കാരത്തെ നിസ്സാരമാക്കി പറയാത്തവനുമാണ്‌.

* അല്ലാഹുവിന്റെ അനുഗ്രഹത്തെ തട്ടിപ്പറിക്കുന്ന എത്രയെത്ര വാക്കുകളാണ്‌ മനുഷ്യര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌!

* മുസ്‌ലിംകളേ, നിങ്ങള്‍ പരസ്‌പരം ഔഷധമായിത്തീരുക; ഐക്യത്തിലാണ്‌ വിജയമുള്ളത്‌

Share/Bookmark