scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 31, 2018

ഇടതുപക്ഷത്തിന്‍റെ ചെലവാകാത്ത നവോത്ഥാനം

ഇടതുപക്ഷത്തിന്‍റെ ചെലവാകാത്ത നവോത്ഥാനം



നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ വിത്തെറിഞ്ഞ് വിളയിച്ചെടുത്തതാണ് കേരളത്തില്‍ ഇന്നുകാണുന്ന ഇടതുപക്ഷമെന്ന് നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നവോത്ഥാനത്തിെൻറ നൈതികവും രാഷ്ട്രീയവുമായ തുടര്‍ച്ച സൃഷ്ടിക്കുകയാണോ യഥാര്‍ഥത്തില്‍ ഇടതുപക്ഷം ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. ജാതിവ്യവസ്ഥ അധികാരവും അവകാശവും നിഷേധിച്ച സമൂഹങ്ങള്‍ക്ക് അവകാശവും അധികാരവും വിഭവങ്ങളും ലഭ്യമാക്കുക എന്നതായിരുന്നു കേരളീയ നവോത്ഥാനത്തിെൻറ അന്തസ്സത്ത. ഈ അധികാര സ്ഥാപനത്തിനാവശ്യമായ ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളുമായിരുന്നു കേരളീയ നവോത്ഥാനത്തില്‍ നടന്നത്. ബംഗാളിലെ നവോത്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി കേരളീയ നവോത്ഥാനത്തിെൻറ സവിശേഷത, അത് കീഴാള സമൂഹങ്ങളില്‍നിന്ന് ആരംഭിച്ച് മുന്നാക്ക സമൂഹങ്ങളില്‍ പ്രതിഫലിച്ച സാമൂഹിക പരിവര്‍ത്തന ശക്തിയായിരുന്നു എന്നതാണ്. ജാതിവ്യവസ്ഥ അധികാരാവകാശങ്ങള്‍ നിഷേധിച്ച സമൂഹങ്ങളുടെ അധികാര-വിഭവ പങ്കാളിത്തത്തോട് ഇടതുപക്ഷത്തിെൻറ സമീപനമെന്താണ് എന്നതാണ് നവോത്ഥാനവുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യം.

Share/Bookmark

Nov 22, 2018

കള്ളങ്ങളുടെ പെരുമഴക്കാലം

കള്ളങ്ങളുടെ പെരുമഴക്കാലം 

14 NOV, 2018 - 07:23 AM


കള്ളം നൂറു തവണ ആവർത്തിച്ചാൽ നേരാണെന്ന് ജനങ്ങൾ ധരിച്ചുകൊള്ളും എന്ന ആപ്തവാക്യം നാസി ജർമനിയുടെ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ പ്രചാരണകാര്യ മന്ത്രി ഗീബൽസിലേക്കാണ് ചേർക്കപ്പെടാറ്. ഫാഷിസ്റ്റ് രാഷ്ട്രീയക്കാരും ഭരണാധികാരികളും മുറതെറ്റാതെ കൊണ്ടുനടക്കുന്ന സമവാക്യംതന്നെയാണത്. ഉള്ളത് ഉള്ളപോലെ ജനങ്ങളെ അറിയിച്ചാൽ തങ്ങളുടെ മിഥ്യാസിംഹാസനങ്ങൾ തകർന്ന് നിലംപൊത്തും എന്ന് അവർക്കറിയാം. ഹിറ്റ്ലറെ മാതൃകാപുരുഷനായി കരുതുന്ന സമകാലിക ഇന്ത്യൻ ഫാഷിസ്റ്റുകളും തങ്ങളുടെ വിനാശകരമായ ലക്ഷ്യപ്രാപ്തിക്കുവേണ്ടി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത് വ്യാജ പ്രചാരണങ്ങളും നിറംപിടിപ്പിച്ച നുണകളുംതന്നെയാണെന്ന് ഒരായിരം അനുഭവങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞതാണ്. ഏറ്റവും പുതുതായി വിശ്വാസ്യത ഒെട്ടാക്കെ ഇപ്പോഴും നിലനിർത്തുന്ന ലോക മാധ്യമമായ ബി.ബി.സി പുറത്തുവിട്ട വിവരങ്ങൾ ഇൗ സത്യത്തിന് അടിവരയിടുകയാണ് ചെയ്യുന്നത്.

Share/Bookmark

ഭരണഘടനയെ വെല്ലുവിളിച്ച് കലാപത്തിന് ശ്രമിച്ചാല്‍ - മുണ്ടൂരില്‍ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.

ഭരണഘടനയെ വെല്ലുവിളിച്ച് കലാപത്തിന് ശ്രമിച്ചാല്‍ ശശികലയായാലും സുരേന്ദ്രനായാലും നിയന്ത്രിക്കപ്പെടണം; മുണ്ടൂരില്‍ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം. 


*__*__*__*__*__*__**

നമ്മുടെ നാട് അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അധികാരവും ഫാസിസവും ചേര്‍ന്ന് നാടിനെ ഇരുണ്ട കാലത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവും ഭരണഘടനയുമെല്ലാം നാള്‍ക്കുനാള്‍ പിച്ചിച്ചീന്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ട് സംഘപരിവാര്‍ ശക്തികള്‍ അരങ്ങത്തും അണിയറയിലും ഉറഞ്ഞു തുള്ളുകയാണ്.

അക്ഷരാര്‍ത്ഥത്തില്‍, ഒരു കൊള്ള സംഘമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ശരിക്കും വിലയിരുത്തിയാല്‍, മാഫിയാ ഭരണമല്ലേ ഇന്ത്യയില്‍ നടക്കുന്നത്? ചരക്ക്-സേവന നികുതിപോലുള്ള തട്ടിപ്പുകളിലൂടെ പാവപ്പെട്ട ജനങ്ങളുടെ സമ്പാദ്യമെല്ലാം കവര്‍ന്നെടുത്തു. എന്നിട്ടോ? വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ, നിതിന്‍ സന്ദേശരയെപ്പോലെ, വിക്രം കോത്താരിയെപ്പോലെ, മോദിയുടെയും ബി.ജെ.പിയുടെയും സ്വന്തക്കാരുടെ പോക്കറ്റില്‍ ആ പണം ഇട്ടുകൊടുത്ത് ഇന്ത്യയില്‍നിന്നും സുരക്ഷിതമായി വിദേശത്തേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നു. കേവലം അഞ്ഞൂറ് രൂപയുടെ കടം വീട്ടാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഈ നാടിന്റെ ഭരണാധികാരികളാണ്, പന്തീരായിരം കോടി രൂപ വെട്ടിച്ച നീരവ് മോദിയെ ഇന്ത്യയില്‍നിന്ന് സുരക്ഷിതമായി വിദേശത്തെത്തിച്ചത്.

Share/Bookmark

Nov 21, 2018

ആചാരങ്ങളെ ലംഘിച്ചാണ് കേരളം ഇവിടെ വരെ എത്തിയത് !


ആചാരങ്ങളെ ലംഘിച്ചാണ് കേരളം ഇവിടെ വരെ എത്തിയത് ! അതിന്റെ പേരാണ് നവോത്ഥാനം .

 Thekkile Sreedhara Unni എഴുതുന്നു...

ആചാരത്തിന്റെ പേരിൽ മാറുമറക്കാതെ സ്ത്രീകൾ നടന്ന കാലം കേരളത്തിലുണ്ട്; ആദ്യമായി ബ്ലൗസിട്ട സ്ത്രീകളെ തല്ലിയോടിച്ച നാടാണിത്; ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജു വന്നപ്പോൾ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്; സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും മതക്കുരുപൊട്ടി; സമാനമായ അവസ്ഥയാണ് ശബരിമല വിധിയിലും; ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശ്വരം::

Share/Bookmark

Nov 20, 2018

സുനിൽ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സുനിൽ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 

സോദരത്വേന.....

അളവില്ലാത്തത്ര
കരുതലും സാഹോദര്യവുമായി 
എണ്ണമറ്റ ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും പല രൂപത്തിൽ പിൻതുണ അറിയിക്കുകയും ചെയ്തത്. "ശ്രദ്ധിക്കണം" എന്ന് ഏറെപ്പേരും ഓർമ്മിപ്പിച്ചു. പ്രിയപ്പെട്ട സുഹൃത്തുക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ സ്നേഹം. നന്ദി.

"ശ്രദ്ധിക്കണം" എന്ന കരുതലും അതിനു പിന്നിലെ സ്നേഹവും എനിക്കു മാത്രമായുള്ളതല്ലെന്നും ഈ നാടിന്റെ പാരമ്പര്യമായി മാറിയ വലിയ ചില മൂല്യങ്ങളിൽ നിന്ന് ഉറവ പൊട്ടിയവയാണ് അതെന്നും ഞാൻ തിരിച്ചറിയുന്നുണ്ട്.

ശ്രദ്ധിക്കുന്നുണ്ട്.
അതിനുമപ്പുറം ഭയക്കാതിരിക്കുന്നുമുണ്ട്.
ധീരത കൊണ്ടല്ല. 
നീതിയുടെ ബലം കൊണ്ട്.

ഒരു മാരകശക്തിയോടാണ് ഏറ്റുമുട്ടുന്നത് എന്ന ഉത്തമ ബോധ്യത്തോടെ മാത്രമേ ഹൈന്ദവ വർഗ്ഗീയതയോട് ആർക്കും എതിരിടാനാവൂ.ഗാന്ധിജിയെ വെടിവച്ചു കൊന്ന പാരമ്പര്യമാണ് അതിന്റേത്. അതിനു മുന്നിൽ ഏവരും എത്രയോ ചെറിയ ഇരകളാണെന്നും എനിക്കറിയാം. 
എങ്കിലും ഈ സമരം നമുക്ക് തുടരാതിരിക്കാനാവില്ല. 
"സോദരത്വേന... " എന്ന് ചരിത്രത്തിന്റെ ചുവരിലെഴുതിയ ആ മഹാവാക്യത്തെ മതഭ്രാന്തിന്റെ പടയോട്ടങ്ങൾ
മായ്ചു കളയുന്നത് നമുക്ക് അനുവദിക്കാനാവില്ല.

ശബരിമല വിഷയത്തിൽ സംസാരിച്ചു തുടങ്ങിയതിനു ശേഷം കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളിൽ സംഘടിതമായി വലിയ ആക്രമണങ്ങളാണ് ഒരുമിച്ചരങ്ങേറിയത്. തെറിക്കത്തുകൾ മുതൽ വധഭീഷണി വരെ.
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾ മുതൽ അപവാദങ്ങൾ വരെ... എല്ലാം ഉപയോഗിക്കപ്പടുന്നുണ്ട്. അത് ഉടനെ അവസാനിക്കാൻ ഇടയുമില്ല.
എങ്കിലും എന്റെ സംസാരം പതറാതെ ഇനിയും തുടരുക തന്നെ ചെയ്യും. 
ഭയം വിതച്ച് ഭയം കൊയ്യുന്ന ഒരു ലോകമായി ഈ നാടിനെ മാറ്റിയെടുക്കാൻ ആർക്കുംഎളുപ്പം സാധ്യമാവില്ല എന്നെനിക്കറിയാം.
എത്രയോ പേർ ചുറ്റും ഉണർന്നിരിക്കുന്നു!!

പലരും വേട്ടയാടപ്പെടുന്നുണ്ട്. 
ബിന്ദു കല്യാണി തങ്കം, ശ്രീചിത്രൻ....... ഈ പരമ്പരയിൽ ഇപ്പോൾ ഏറെപ്പേരുണ്ട്.
എതിർത്തു നിൽക്കുന്നവരെ ഇല്ലാതാക്കാൻ ഫാസിസ്റ്റുകൾ എന്നും ശ്രമിച്ചിട്ടുണ്ട്.
പക്ഷേ, നീതിബോധത്തെയും അതിന്റെ മൂല്യങ്ങളെയും ഇല്ലാതാക്കാം എന്ന ഫാസിസ്റ്റ് സ്വപ്നം പരാജയപ്പെടുകയേ ഉള്ളൂ.

മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യ നീതി തുടങ്ങിയ ചില അടിസ്ഥാന മൂല്യങ്ങൾക്കു വേണ്ടി വൈജ്ഞാനികമായ പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ഞാൻ കഴിഞ്ഞ കുറെക്കാലമായി ചെയ്തു വരുന്നത്. അതിനു വേണ്ടി തെരുവോരങ്ങളിലും വഴിവക്കുകളിലും സമ്മേളനമുറികളിലും എല്ലാം നാനാതരം ആശയങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. അത്തരം അറിവുകൾ തന്നെവരോടെല്ലാം ഇന്നാട്ടിലെ സാമാന്യമനുഷ്യരോടൊപ്പം ഞാനും കൃതജ്ഞതയുള്ളവനാണ്. "ഒരാശയം ഭൗതികശക്തിയായിത്തീരുന്നത് ജനങ്ങൾ അതേറ്റെടുക്കുമ്പോഴാണ് " എന്ന പഴയ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശയങ്ങൾ തെരുവോരങ്ങളിൽ നിർത്താതെ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. മതവർഗ്ഗീയതക്കെതിരായ സമരത്തിന്റെ ദൃഢീകരണത്തിന് നമ്മുടെ കാലം ഇത്തരം പ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ ആവശ്യപ്പെടുന്നുണ്ട് എന്നാണെന്റെ വിശ്വാസം.

"സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യൻ " എന്ന പ്രമാണവാക്യമാണ് എക്കാലത്തും നീതിയുടെ അടിപ്പടവുകളിലൊന്ന് എന്നാണ് ഞാൻ കരുതുന്നത്. അത് നമ്മെ നമുക്കപ്പുറത്തേക്ക് കൂട്ടികൊണ്ടു പോകുന്നു. അപ്പോൾ നീതി പ്രവർത്തിക്കാൻ തുടങ്ങുന്നു.

ഏവരോടും സ്നേഹം.

Share/Bookmark

നുണ പ്രചാരണത്തിന്റെ സംഘ് മാതൃക

നുണ പ്രചാരണത്തിന്റെ സംഘ് മാതൃക - വി പി എം സാലിഹ്


-ശബരിമല വിഷയത്തില്‍ സംഘ്പരിവാര സംഘടനകള്‍ നുണപ്രചാരണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 
-ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ബിജെപി ഡല്‍ഹിയില്‍ നടത്തിയ ചിത്രപ്രദര്‍ശനം. 
-കേരളത്തില്‍ ഈ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് കേസും അറസ്റ്റുമൊക്കെ നടന്നതാണ്. 
-വീണ്ടും ഇത്തരം ചിത്രങ്ങളുമായി കള്ളപ്രചാരണം നടത്തുന്ന ഈ പാര്‍ട്ടിക്ക് എന്ത് ഉത്തരവാദിത്വമാണുള്ളത്. 
-ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി വരുന്ന ഭക്തന്റെ നെഞ്ചില്‍ പോലീസ് ചവിട്ടുന്നത് ഫോട്ടോഷൂട്ട് ചിത്രമാണെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും അതുമായി രംഗത്തുവരുന്നു 
-ബിജെപി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സേവ് ശബരിമല പരിപാടിയിലാണ് ചിത്രം ഉപയോഗിച്ചത്.
-ശബരിമല വിഷയത്തില്‍ ആദ്യം മുതലേ ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത് നുണ പ്രചാരണങ്ങളാണ്. 
-കേസ് കൊടുത്തത് മുസ്‌ലിംകളാണെന്നുള്ള പഴകിപുളിച്ച വാദം കോടതി വിധിക്കുശേഷവും സംഘ്പരിവര്‍ ഉയര്‍ത്തുന്നു
-ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകരായ ഭക്തി പൂജ പ്രസിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാകുമാരി, അല്‍ക്കാ ശര്‍മ, സുധാപാല്‍ എന്നിവര്‍ 2006ല്‍ നല്‍കിയ കേസിനെ 2014ല്‍ സംഘടനയുടെ പ്രസിഡന്റായി വന്ന നൗഷാദ് അഹമ്മദ് ഖാനില്‍ വെച്ചുകെട്ടിയാണ് പ്രചാരണം നടത്തിയത്.

Share/Bookmark

Nov 18, 2018

മോഡി സർക്കാരിന്റെ പൊള്ള വാഗ്ദാനങ്ങൾ

മോഡി സർക്കാരിന്റെ പൊള്ള  വാഗ്ദാനങ്ങൾ 


ജേക്കബ് കോയിപ്പള്ളി എഴുതിയ കുറിപ്പ്.
ഇന്നത്തെ ചിന്താവിഷയം :-

" ഒരു സുഹൃത്ത് എന്നോട് ചോദിക്കുകയുണ്ടായി എന്തുകൊണ്ടാണ് എനിക്ക് ഇത്രക്ക് ബി ജെ പി വിരോധം എന്ന്.. ആദ്യമേ അതിനുത്തരം പറയട്ടെ.. 

ഇതിനുമുൻപുള്ള സർക്കാരുകളൊന്നും നയിച്ചിരുന്നത് മഹാത്മാക്കളായതു കൊണ്ടല്ല..
മോദിയെപ്പോലെ മുഖം മൂടിയണിഞ്ഞ ഒരു മനുഷ്യൻ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നിട്ടില്ല എന്നതുകൊണ്ടാണ്....

ഓർക്കുന്നുണ്ടോ.. 2014 മെയ് 16 നു പാർലമെൻ്റിനെ നമസ്ക്കരിച്ച് അതിനുള്ളിലേക്ക് കയറിയത്...

Share/Bookmark