scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Aug 22, 2010

PACE-DubaiChapter-Iftar09


Share/Bookmark

Aug 21, 2010

2010-06


Share/Bookmark

Aug 18, 2010

Triple Filter Test!!!

During the golden Abbasid period, one of the scholars in Baghdad, the capital of Muslim caliphate at that time, was reputed to hold knowledge in high esteem.

One day an acquaintance met the great scholar and said, "Do you know what I just heard about your friend?

The scholar said
“Hold on a minute, before telling me anything I'd like you to pass a little test. It's called the Triple Filter Test”.

The man said
“Triple Filter Test?”

The scholar said “That's right, before you talk to me about my friend it might be a good idea to take a moment and filter what you're going to say.”
The scholar continued “That's why I call it the triple filter test. The first filter is Truth. Have you made absolutely sure that what you are about to tell me is true?”

The man said “No, actually I just heard about it and ...”

The scholar said “All right, so you don't really know if it's true or not. Now let's try the second filter, the filter of Goodness. Is what you are about to tell me about my friend something good?”

The man said “No, on the contrary...”

The scholar said “So, you want to tell me something bad about him, but you're not certain it's true. You may still pass the test though, because there's one filter left:”
The scholar continued The filter of Usefulness. Is what you want to tell me about my friend going to be useful to me?”.

The man said “No, not really”.

The scholar said “Well, if what you want to tell me is neither true nor good nor even useful, why tell it to me at all?”

"O ye who believe! Let not some men among you laugh at others: It may be that the (latter) are better than the (former)" ... (to end of surah) Hujurat 49.12

"And spy not on each other behind their backs..." (to end of surah) Hujurat 49.13


Advice from our beloved prophet (peace be upon him) to mankind…..Prophet Muhammad, peace be upon him said;

"Do you know what is backbiting?' They (the Companions) said: 'Allah and His Messenger (peace be upon him) know best.Thereupon he (the Prophet (peace be upon him)) said:

"Backbiting implies your talking about your brother (behind his back) in a manner which he does not like.' It was said to him: 'What is your opinion about this that if I actually find (that failing) in my brother which I made a mention of?' He (peace be upon him) said: 'If (that failing) is actually found (in him) what you assert, you in fact backbited (gheebah) him, and if that is not in him it is a slander!" (Nameemah)Sahih Muslim Hadith Hadith 6265 Narrated by Abu Hurayrah



Insha'Allah, this serves as a reminder for all of us to be mindful of the words that we speak. We should always use caution before we say or repeat anything. If you have nothing good to say, keep your mouth shut! We do not want to be amongst the backbiters on the Day of Judgment. May Allah save us from the bad in this life and from the bad in the hereafter. May he bless us all with success in this life and in the next. Aameen.

Share/Bookmark

അരുതു മക്കളേ, അരുത്; ഈ കളി തീക്കളിയാണ്.

ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹികളെന്ന് പറഞ്ഞു അവര്‍ കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ടുപോയി. കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യദ്രോഹികളെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊണ്ടുപോയി. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നക്‌സലേറ്റുകളെന്നു പറഞ്ഞു നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ആദിവാസികളെയും ദലിതരെയും പിടിച്ചുകൊണ്ടുപോവുകയാണ്. കോണ്‍ഗ്രസുകാരനാവുക എന്നത് ഒരുകാലത്ത് രാജ്യദ്രോഹമായിരുന്നു. കമ്യൂണിസ്റ്റുകാരനാവുക വേറൊരു കാലത്ത് രാജ്യദ്രോഹമായിരുന്നു. നക്‌സലേറ്റാവുക എന്നത് ഇന്ന് രാജ്യദ്രോഹമായിരിക്കുന്നു. എതിരാളികളെ ഒതുക്കാനുള്ള വടിയാണ് ഇന്ന് നക്‌സലിസവും തീവ്രവാദവും എന്നായത് ദുഃഖകരമാണ്. രാജഭരണകാലത്ത് രാജാവിന്റെ ഇംഗിതമായിരുന്നു നീതി. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വശക്തികളുടെ ഇംഗിതവും. എന്നാല്‍, രാജവാഴ്ചയില്‍ നിന്നും, വിദേശാടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു ജനകീയ ജനാധിപത്യരാജ്യമായി മാറിയ ശേഷവും, അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കുന്ന സമ്പ്രദായം ക്രൂരമാണ്.


അരുത് മക്കളേ, അരുത്!

പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍
Tuesday, August 17, 2010
മലയാള മണ്ണിന്റെ ഉപ്പും ചോറും തിന്നുവളര്‍ന്ന് കഴിഞ്ഞ ആറുപതിറ്റാണ്ടത്തെ അതിന്റെ വികാസപരിണാമങ്ങള്‍ കണ്ട ഒരു സാധാരണപൗരന്റെ ആത്മാലാപങ്ങളാണിത്. ഒരുവേള ഇനിയും മൗനം പാലിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയാണ് ഈ കുറിപ്പിന് പ്രേരകം. ഇന്ത്യയുടെ ഭൂപടത്തില്‍ മലയാളമണ്ണിന്റെ സ്ഥാനം ഒന്നു വേറെത്തന്നെയായിരുന്നു. സാക്ഷരതയിലും സംസ്‌കാരത്തിലും സമുദായങ്ങള്‍ തമ്മിലെ ഇഴയടുപ്പത്തിലും രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിന്റെയും മുന്‍പന്തിയിലായിരുന്നു നമ്മള്‍. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ദൃശ്യമാവാത്ത ഐക്യവും സൗഹാര്‍ദവും മലയാള മണ്ണിന്റെ ഊടും പാവുമായി മാറി. ഒരേ ബെഞ്ചിലിരുന്ന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പഠിച്ചു. ഒരേ ജീവിതരീതി പുലര്‍ത്തി. നാനാത്വത്തിലെ ഏകത്വം നാടിന്റെ ആത്മസത്തയായി വര്‍ത്തിച്ചു. മഹത്തായ ഈ വളര്‍ച്ചയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കുവഹിച്ചു.

ആ നല്ല നാളുകള്‍ പയ്യെപ്പയ്യെ വിടപറയുകയാണോ എന്ന ഭീതി മനസ്സിനെ വേട്ടയാടുന്നു. പവിത്രമായ നമ്മുടെ മണ്ണും വെള്ളവുമെല്ലാം വിഷമയമായി മാറിക്കഴിഞ്ഞു. കൊല്ലും കൊലയും മാഫിയാ സംസ്‌കാരവും നമ്മെ ഏതോ അധോലോകത്തിലേക്ക് നയിക്കുന്നു. ഇവിടെ കച്ചിത്തുരുമ്പായി ബാക്കിയുണ്ടായിരുന്ന മതസൗഹാര്‍ദത്തിന്റെ കടക്കലും കത്തിവീഴുകയാണോ?

ചില്ലറ നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത കളിക്കുന്നത് ദുഃഖകരമെന്നേ പറയേണ്ടൂ. രാഷ്ട്രീയ എതിരാളിയെ തീവ്രവാദിയാക്കുന്ന രീതി എലിയെ കൊല്ലാന്‍ ഇല്ലം ചുടലാണ്. വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ കടമെടുക്കട്ടെ: ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹികളെന്ന് പറഞ്ഞു അവര്‍ കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ടുപോയി. കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യദ്രോഹികളെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊണ്ടുപോയി. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നക്‌സലേറ്റുകളെന്നു പറഞ്ഞു നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ആദിവാസികളെയും ദലിതരെയും പിടിച്ചുകൊണ്ടുപോവുകയാണ്. കോണ്‍ഗ്രസുകാരനാവുക എന്നത് ഒരുകാലത്ത് രാജ്യദ്രോഹമായിരുന്നു. കമ്യൂണിസ്റ്റുകാരനാവുക വേറൊരു കാലത്ത് രാജ്യദ്രോഹമായിരുന്നു. നക്‌സലേറ്റാവുക എന്നത് ഇന്ന് രാജ്യദ്രോഹമായിരിക്കുന്നു. എതിരാളികളെ ഒതുക്കാനുള്ള വടിയാണ് ഇന്ന് നക്‌സലിസവും തീവ്രവാദവും എന്നായത് ദുഃഖകരമാണ്. രാജഭരണകാലത്ത് രാജാവിന്റെ ഇംഗിതമായിരുന്നു നീതി. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വശക്തികളുടെ ഇംഗിതവും. എന്നാല്‍, രാജവാഴ്ചയില്‍ നിന്നും, വിദേശാടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു ജനകീയ ജനാധിപത്യരാജ്യമായി മാറിയ ശേഷവും, അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കുന്ന സമ്പ്രദായം ക്രൂരമാണ്.

രാഷ്ട്രീയത്തിലെ വര്‍ഗീയത ഇന്റലിജന്‍സിലേക്കും പൊലീസിലേക്കും വ്യാപിച്ചില്ലേ? ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ ഭീകരത നാടിനെ എവിടെയെത്തിച്ചുവെന്ന് നമുക്കറിയാം. രാഷ്ട്രപിതാവ് മഹാത്മജിയുടെ വധം അതിന്റെ തുടക്കമായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയായിരുന്നു വരുന്ന ഘട്ടം. ഗുജറാത്തിലെ വംശഹത്യ അതിന്റെ ക്ലൈമാക്‌സായിരുന്നു. ഹിന്ദുത്വ പരീക്ഷണത്തിന്റെ മോഡി മോഡല്‍ ഗുജറാത്തില്‍ തുടങ്ങി കര്‍ണാടകയില്‍ ആവര്‍ത്തിച്ച് കേരളത്തിലേക്കും അത് പറിച്ചുനടാനുള്ള തത്രപ്പാടിലാണ് ഹിന്ദുത്വ ഭീകരര്‍. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നിപ്പോള്‍ സെക്കുലര്‍പാര്‍ട്ടികളും രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയകാര്‍ഡ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ഒന്നേ എനിക്ക് പറയാനുള്ളൂ: ഇക്കളി തീക്കളിയാണ്. ഈ പോക്ക് രാജ്യത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുക. കോണ്‍ഗ്രസിലും ഇടതുപക്ഷത്തും വിവേകമതികളായ ഒരുപാട് നേതാക്കളുണ്ട്. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം.

ഗുജറാത്ത് കലാപവേളയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്നെത്തിയ ഒരു സംഘം മുസ്‌ലിം ചെറുപ്പക്കാരോട്, തിരിച്ചുവരവെ വണ്ടിയില്‍നിന്നു പരിചയപ്പെടാനിടയായ ഒരു ഹിന്ദു യുവാവ് പറഞ്ഞു: കലാപത്തിന്റെ നാളുകളില്‍ മുസ്‌ലിമിനെ എവിടെ കണ്ടാലും കൊല്ലണമെന്നായിരുന്നു എന്റെ ചിന്ത. കാരണം, കലാപത്തിനു മാസങ്ങള്‍ക്കു മുമ്പേ മുസ്‌ലിംകള്‍ ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും ബലാല്‍സംഗം ചെയ്യുന്നതുമായ നൂറുനൂറു കഥകള്‍ പത്രമാധ്യമങ്ങളിലൂടെയും കരക്കമ്പിയായും പ്രചരിച്ചത് കേട്ട് രക്തം തിളച്ചുനില്‍ക്കുകയായിരുന്നു. ഈ പ്രചരണതന്ത്രം ഇന്ന് രാജ്യത്തിന് ഒരു പൊതുമനസ്സാക്ഷി സമ്മാനിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ആക്രമണേകസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍, സുപ്രീംകോടതി പോലും ചൂണ്ടിക്കാട്ടിയ 'പൊതു മനസ്സാക്ഷി'. ഇന്ന്, ഒരു അഫ്‌സല്‍ ഗുരു മാത്രമല്ല ഓരോ മുസ്‌ലിമും പയ്യെപ്പയ്യെ ഈ പൊതു മനസ്സാക്ഷിക്കു മുമ്പില്‍ കുറ്റവാളികളാണ്; ആയിക്കൊണ്ടിരിക്കുന്നു.

മാലേഗാവ് സ്‌ഫോടനത്തില്‍ നൂറുകണക്കിന് മുസ്‌ലിംചെറുപ്പക്കാരെ, അറസ്റ്റുചെയ്ത് പരേഡ് നടത്തിയ ഡി.ഐ.ജി പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ കുറ്റം സമ്മതിച്ചതായും പ്രഖ്യാപിച്ചു. അവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ലോക്കപ്പിലും ജയിലിലും കൊടിയ പീഡനങ്ങള്‍. ഇപ്പോള്‍ എട്ടു വര്‍ഷത്തിനുശേഷം, ഇരകളൊക്കെ ജീവച്ഛവമായി മാറിയശേഷം, മഹാരാഷ്ട്ര പൊലീസിന്റെ എ.ടി.എസ് തുറന്നു പറയുന്നു; ഹിന്ദു ഭീകരരാണ് അതു ചെയ്തതെന്ന്. മാലേഗാവില്‍ മാത്രമല്ല, നാന്ദേഡിലും ഹൈദരാബാദിലെ മക്കാ മസ്ജിദിലും രാജസ്ഥാനിലെ അജ്മീറിലും ജയ്പൂരിലും പുണെയിലും സംഝോതാ എക്‌സ്‌പ്രസിലും ബോംബുവെച്ചത് ഹിന്ദു ഭീകരരാണുപോലും. ഈ പേരില്‍ മുമ്പ് അറസ്റ്റുചെയ്യപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും ഇപ്പോഴും ജീവച്ഛവങ്ങളായി ജയിലില്‍ കഴിയുന്നു. ഓരോ സംഭവത്തിന്റെയും തൊട്ടുടനെ പൊലീസും അധികാരികളും മീഡിയയും 'ഹുജി'യുടെയും 'സിമി'യുടെയും പേരുപറഞ്ഞ് ആഘോഷിച്ചു. 2008ല്‍ പാര്‍ലമെന്റ് അനക്‌സില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രിക്ക് പറയേണ്ടി വന്നു, 1984 ഇന്ദിരഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖ് സമുദായം നേരിട്ട സാഹചര്യമാണ് മുസ്‌ലിം സമുദായം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന്. ഇന്റലിജന്‍സും പൊലീസും മീഡിയയും ചേര്‍ന്ന് നടത്തുന്ന വേട്ടയില്‍ അധികാരികളും പങ്കുചേരുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഓര്‍ത്തുനോക്കുക.
ഗുജറാത്തുകളുണ്ടാവുന്നത് ഒറ്റ രാത്രികൊണ്ടല്ല. നെടുനാളത്തെ ആസൂത്രിത പ്രചാരവേലയുടെ ആകത്തുകയായാണ്. മുമ്പേ നിലനില്‍ക്കുന്ന മുന്‍വിധികളെ ശക്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ വര്‍ഗീയ ചേരിതിരിവിന് ആക്കംകൂട്ടും. ഒറ്റപ്പെട്ട സംഭവങ്ങളെ മതത്തോടും സമുദായത്തോടും ചേര്‍ത്ത് ഭീകരതയായി അവതരിപ്പിക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തും ആവര്‍ത്തിക്കുകയാണ്. ലൗജിഹാദിലും തടിയന്റവിടെ നസീറുമായും ബസ് കത്തിക്കലുമായും ബന്ധപ്പെട്ട വാര്‍ത്തകളിലും അതുതന്നെയാണ് സംഭവിച്ചത്.

തങ്ങളുടെ കൂടെ നില്‍ക്കുമ്പോള്‍ മതേതരനും ജനാധിപത്യവാദിയും എതിരാവുമ്പോള്‍ തീവ്രവാദിയുമാകുന്ന ഏര്‍പ്പാട് കൊണ്ട് ചില്ലറ രാഷ്ട്രീയ നേട്ടങ്ങളുണ്ടായേക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാനും വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുക്കാനും അത് അവസരമൊരുക്കും. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വം ഇതിന്റെ ഭവിഷ്യത്തിനെ പറ്റി അവധാനപൂര്‍വം ആലോചിക്കണം. എലിയെ കൊല്ലാന്‍ ഇല്ലം ചുടരുത്. മഅ്ദനി നീണ്ട പത്തു കൊല്ലം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന പേരില്‍ വിട്ടയക്കപ്പെട്ടയാളാണ്. ജയിലില്‍നിന്നു പുറത്തുവന്നയുടനെ തന്റെ വീഴ്ചകള്‍ ഏറ്റുപറയുകയും പുതിയ ജീവിതം നയിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനിയും രോഗിയും അവശനുമായ അദ്ദേഹത്തെ വേട്ടയാടുന്നതു നീതിയല്ല. സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് മഅ്ദനിക്ക് മാനുഷികനീതി ലഭ്യമാക്കാന്‍ രാഷ്ട്രീയസംഘടനകളും പൗരസമൂഹവും മുന്നോട്ടു വരണം.
ഒരുഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുകയും വോട്ടുവാങ്ങുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ ആ സംഘടനയെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് എന്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ 70 വര്‍ഷമായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീയതക്കും സാമ്രാജ്യത്വ ഭീഷണിക്കുമെതിരെ പടയണി തീര്‍ക്കുന്ന മാനുഷിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അഖിലേന്ത്യാതലത്തില്‍ ഇപ്പോഴും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയും ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയും വേദി പങ്കിടാറുണ്ട്. യോജിച്ച നീക്കങ്ങള്‍ നടത്താറുണ്ട്. മൂന്നുവര്‍ഷം മുമ്പ് ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ ഒരുമിച്ചിരുന്ന് ഇക്കാര്യത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയതാണ്. അതില്‍ പങ്കെടുത്തയാളെന്ന നിലക്ക് മാര്‍ക്‌സിസ്റ്റ്‌നേതൃത്വവും ഇടതുപക്ഷവും കേരളത്തില്‍ ഇപ്പോള്‍ എടുത്ത നിലപാട് പുനരാലോചനക്ക് വിധേയമാക്കണമെന്ന് ഞാന്‍ ശക്തിയായി ആവശ്യപ്പെടുന്നു. പണ്ടുകാലത്ത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ എഴുതിയതും പറഞ്ഞതും സംബന്ധിച്ച് പോളിറ്റ് ബ്യൂറോ മെംബര്‍ എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്നാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പത്തെ തെരഞ്ഞെടുപ്പിലും യു.പി.എ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയതില്‍ മുസ്‌ലിംവോട്ടുകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. എല്ലാ കോണ്‍ഗ്രസുകാരും സമ്മതിക്കുന്ന ഒരു സത്യമാണത്. ദേശീയതലത്തില്‍ യു.പി.എക്ക് അനുകൂലമായി വോട്ട് സ്വരൂപിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ മുസ്‌ലിംസംഘടനകള്‍ വഹിച്ച പങ്ക് സുവിദിതമാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളോടുമൊപ്പം, രാജ്യത്തെ മതേതരശക്തിയെന്ന നിലക്ക് കോണ്‍ഗ്രസിനനുകൂലമായ നിലപാടാണ് ജമാഅത്ത് എടുത്തുപോന്നിട്ടുള്ളത്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകളും ഇടതുപക്ഷവും രാഷ്ട്രീയലാഭം മുന്നില്‍കണ്ട് തീവ്രവാദി മുദ്ര ചാര്‍ത്തുമ്പോള്‍ ഹിന്ദുവോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ കോണ്‍ഗ്രസ്‌നേതാക്കളില്‍ ചിലരെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്ക് തീവ്രവാദ മുദ്രചാര്‍ത്താന്‍ വെമ്പുന്നത് അപഹാസ്യമാണ്. ജമാഅത്ത് തീവ്രവാദപ്രസ്ഥാനമാണോ എന്ന് കരുണാകരനോടും ആന്റണിയോടും മുല്ലപ്പള്ളിയോടും സുധീരനോടും ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്.

മുസ്‌ലിംലീഗ് നേതൃത്വത്തോട് ഒരു വാക്ക്. നമ്മള്‍ തമ്മില്‍ ഇത് വേണോ? ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദിയാക്കി നിങ്ങള്‍ക്ക് രക്ഷപ്പെടാമെന്നാണോ കരുതുന്നത്? കഴിഞ്ഞകാലത്ത് നമ്മള്‍ തമ്മില്‍ നടത്തിയ രാഷ്ട്രീയചര്‍ച്ചകള്‍ നിങ്ങള്‍ക്ക് മറക്കാനാകുമോ? ശിഹാബ് തങ്ങളുടെയും ഇ. അഹമ്മദ് സാഹിബിന്റെയും ഗള്‍ഫാര്‍ മുഹമ്മദലിയുടെയും സാന്നിധ്യത്തില്‍ കോഴിക്കോട് മലബാര്‍പാലസില്‍ നമ്മള്‍ നടത്തിയ ചര്‍ച്ച ഏതു മതകാര്യത്തെക്കുറിച്ചായിരുന്നു? അങ്ങനെ എത്രയെത്ര സംഭാഷണങ്ങള്‍. മുനീറിനും ഷാജിക്കും അതറിയില്ലെങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അതവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണു വേണ്ടത്. സാമ്രാജ്യത്വവും സംഘപരിവാരവും നിങ്ങളുടെ നിലപാട് കണ്ടു ചിരിക്കുന്നുണ്ടാവും. സമുദായത്തിന്റെ ഐക്യമാണ് സര്‍വപ്രധാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് ചിലയിടങ്ങളില്‍ വോട്ടു നല്‍കിയില്ല എന്നതോ, അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചുവെന്നതോ സഹോദരസംഘടനയെ തീവ്രവാദപ്രസ്ഥാനമായി മുദ്രകുത്താന്‍ കാരണമായിക്കൂടാ. മറ്റാരേക്കാളുമേറെ താങ്കള്‍ക്ക് അതു നന്നായി അറിയാം. മാര്‍ക്‌സിസ്റ്റുകാരുടെ ഉമ്മാക്കിക്കു മുമ്പില്‍ താങ്കള്‍ പതറരുത്. ഒരുവേള മുസ്‌ലിം മതസംഘടനകളുടെ സമ്മര്‍ദത്തിനു താങ്കള്‍ വിധേയമായതാവാം.

മതസംഘടനകളുടെ കാര്യം കഷ്ടം തന്നെ. തങ്ങളുടെ കണ്‍വെട്ടത്തിനപ്പുറത്ത് ഒന്നും കാണാന്‍ കഴിയാത്തവരാണവര്‍. എത്ര വേഗമാണവര്‍ എതിരാളിയുടെ നേര്‍ക്കു കുഫ്ര്‍ഫത്‌വയും തീവ്രവാദഫത്‌വയും കാച്ചിയെടുക്കുന്നത്. അവരെ വെറുതെ വിടുക. താങ്കളെപ്പോലെ പക്വമതിയായ ഒരു രാഷ്ട്രീയനേതാവ് അവരെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണു വേണ്ടത്. ഈ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ കൂട്ടായാണ് ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയൂബന്ദികളും സലഫികളും ബറേല്‍വികളും ജമാഅത്തുമായി സഹകരിക്കുന്നവരും യോജിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ അവരുടെ നിലപാട് വൈരുധ്യാത്മകമാണ്. പടച്ചവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ തണലിലല്ല ജമാഅത്തെ ഇസ്‌ലാമി വളര്‍ന്നത്. അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ തിണ്ണബലത്തിലാണ് അതു നിലകൊള്ളുന്നത്. ദൈവത്തിന്റെ പ്രസ്ഥാനമാണത്. പ്രവാചകന്മാരുടെ പ്രസ്ഥാനം. അതിനാല്‍ ആത്മവിശ്വാസത്തോടെ അവര്‍ മുന്നോട്ടു പോകും. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഇന്ത്യന്‍ ജനത നമ്മുടെ സഹോദരന്മാരാണ്. മാതൃഭൂമിയുടെ ക്ഷേമത്തിനും ഉല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം തന്നെയാണ് യഥാര്‍ഥ ഇസ്‌ലാമികപ്രവര്‍ത്തനം.
മറ്റുള്ളവരെ തീവ്രവാദ മുദ്രകുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്: അരുതു മക്കളേ, അരുത്; ഈ കളി തീക്കളിയാണ്.


Share/Bookmark

Aug 17, 2010

സൌഹൃദത്തെകുറിച്ച് ചില ചിന്തകള്‍

പ്രീയ സുഹൃത്തുക്കളോട് ... സൌഹൃദത്തെകുറിച്ച് എന്‍റെ മനസിലുള്ള ചില ചിന്തകള്‍ ഇവിടെ ഞാന്‍ നിങ്ങളുമായി പന്കുവയ്ക്കുന്നു ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു .


  1. 1. മനസാ വാചാ കര്‍മണ നിങ്ങളുടെ സൌഹൃദങ്ങളില്‍ വിശ്വാസ്യത പുലര്‍ത്താന്‍ ശ്രദ്ധിക്കുക . സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി സുഹൃര്‍ത്തിനെ ചതിക്കുകയോഒഴിവാക്കുകയോ അരുത് .
  2. 2. കഴിവതും നിങ്ങളുടെ സുഹൃത്തിനെ സംശയിക്കാതിരിക്കുക. ജീവിത സാഹചര്യങ്ങള്‍ മാറിവരാം എന്നതുകൊണ്ട് തന്നെ പ്രതിസന്ധി ഘട്ടങ്ങളിലും, സുഹൃത്തിനെ സംശയിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും കുത്തുവാക്കുകള്‍ പറയാതെ മനസുതുറന്ന് സംസാരിക്കാന്‍ തയാറാകുക. (നിങ്ങളുടെയും സുഹൃത്തിന്‍റെയും ചിന്തകളിലെ അന്തരം മനസിലാക്കാന്‍ സംസാരം സഹായിക്കും)
  3. 3. സൌഹൃദങ്ങള്‍ വിലമതിക്കുകയും ഭൌതീകമായ നേട്ടങ്ങള്‍ കൊണ്ടു സുഹൃത്തിനെ അളക്കാതിരിക്കുകയും ചെയ്യുക .
  4. 4. സുഹൃത്തിന്‍റെ നേട്ടങ്ങളില്‍ സഹായി ആകാന്‍ ശ്രമിക്കുക . ഒരിക്കലും അതില്‍ അസുയപെടുകയോ , പരവയ്കുകയോ അരുത് .
  5. 5. ആപത്ഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും നിങ്ങളുടെ കഴിവിന്‍റെ പരമാവധി സുഹൃത്തിനെ സഹായിക്കാന്‍ ശ്രമിക്കുക.
  6. 6. നിങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ സുഹൃത്തുകളേട്മനസുതുറന്ന് സംസാരിക്കുകയും സഹായങ്ങള്‍ ആവശൃപെടുകയും ചെയ്യുക , എന്നാല്‍ നിങ്ങളെ സഹായിക്കുന്നതില്‍ സുഹൃത്ത് വൈയ്മനസ്യം കാണിച്ചാല്‍ നിര്‍ബദ്ധിക്കാതിരിക്കുക.
  7. 7. ദൂരവും , കാലവും, തിരക്കും ജീവിതത്തിന്‍റെ ഭാഗമാണ് അത് നിങ്ങളുടെ സൌഹൃദങ്ങള്‍ നഷ്ടപെടാന്‍ കാരണം ആകരുത് .
  8. 8. സുഹൃത്തിന്‍റെ മനസും, ചിന്തകളും , പ്രശ്നങ്ങളും മനസിലാക്കുവാനും നല്ല ഒരു വഴികാട്ടിയകുവാനും ശ്രമിക്കുക .
  9. 9. നിങ്ങള്‍ക്ക് സുഹൃത്തില്‍ നിന്നും എന്തുകിട്ടി എന്നതിനെക്കാള്‍ നിങ്ങള്‍ സുഹൃത്തിന് എന്തു നല്കി എന്ന് ചിന്തിക്കുക.
  10. 10. നല്ല സുഹൃത്തുകള്‍ ഏറ്റവും വലിയ സമ്പത്താണ് പക്ഷെ എല്ലാവര്‍ക്കും എല്ലാവരുടെയൂം നല്ല സുഹൃത്തുകള്‍ ആകാന്‍ കഴിയില്ല , അതുകൊണ്ട് നിങ്ങളുടെ സുഹൃത്തുകളെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുക .


ദൈവത്തിന്‍റെ സൃഷ്ടികളില്‍ ബുദ്ധിയും വിവേകവും ഏറ്റവും കു‌ടുതല്‍ നല്‍കിയിരിക്കുന്നത്‌ മനുഷ്യനാണ് അതുകൊണ്ടുതന്നെ നിങ്ങളുടെ മനസാക്ഷി വിലക്കുന്ന ഒരുകാര്യവും ആര്‍ക്കുവേണ്ടിയും ചെയ്യരുത്.


Share/Bookmark

Aug 11, 2010

പരീക്ഷണക്കുഴലില്‍ആശുപ്രതി ജീവിതം 1

പരീക്ഷണക്കുഴലില്‍ആശുപ്രതി ജീവിതം 1

Wednesday, August 11, 2010

നമ്മള്‍, പാവം ഗിനിപ്പന്നികള്‍!

അമേരിക്കയില്‍ മരുന്ന് പരീക്ഷിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ കെട്ടിവെക്കണം. രോഗിയെ വന്‍തുകക്ക് ഇന്‍ഷുര്‍ ചെയ്യണം. ഏതാനും ഡോളര്‍ എറിഞ്ഞുകൊടുത്താല്‍ പരീക്ഷണത്തിന് ശരീരം വിട്ടുകൊടുക്കാന്‍ തയാറായി നമ്മുടെ യുവാക്കള്‍ ആശുപത്രി വരാന്തകളില്‍ വരിനില്‍ക്കും. മരുന്നു പരീക്ഷണങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് നടത്തിയ അന്വേഷണത്തില്‍ 'മാധ്യമം' കണ്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇന്നുമുതല്‍ നിലപാട് പേജില്‍.
തയാറാക്കിയത്
ജി. പ്രജേഷ്‌സെന്‍

ബംഗളൂരു നഗരത്തിന്റെ തിരക്കുകളില്‍ നിന്നു മാറി സ്ഥിതിചെയ്യുന്ന സ്വകാര്യ ആശുപത്രി. റിസപ്ഷനില്‍ നിരത്തിയിരിക്കുന്ന കസേരകളില്‍ അക്ഷമരായി കാത്തിരിക്കുന്ന മലയാളികളായ ചെറുപ്പക്കാര്‍. കോട്ടും സൂട്ടുമൊക്കെ ധരിച്ച് ജോലിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂവിനായി കാത്തിരിക്കുന്നു എന്ന് തോന്നും. രക്ത പരിശോധന നടത്തിയതിന്റെ റിസല്‍ട്ടും രോഗങ്ങള്‍ ഒന്നുമില്ലാത്ത ശരീരമാണ് തന്‍േറതെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായാണ് ഓരോ 'ഉദ്യോഗാര്‍ഥി'കളുടെയും ഇരിപ്പ്.
നഴ്‌സ് പേര് വിളിക്കുന്ന മുറക്ക് ഓരോരുത്തരായി അകത്തെ'ലാബ്'എന്ന് ബോര്‍ഡുവെച്ച മുറിയിലേക്ക് പോകുന്നു. പോയവരെ പതിനഞ്ചു മിനിറ്റിനുശേഷം സ്‌ട്രെക്ചറില്‍ കിടത്തി പച്ച പുതപ്പും ചൂടി ലാബിനുപുറത്തെ ശീതീകരിച്ച വാര്‍ഡിലേക്ക് മാറ്റും.
വാര്‍ഡില്‍ പത്ത് കട്ടിലുകളിലായി 'ഉദ്യോഗാര്‍ഥി'കളെ കിടത്തുന്നു. ശേഷം നഴ്‌സുമാര്‍ കാവല്‍ നില്‍ക്കും. ചെറുപ്പക്കാരുടെ ഓരോ ചലനവും ഡയറിയില്‍ രേഖപ്പെടുത്തിവെക്കും. മണിക്കൂറുകള്‍ കഴിഞ്ഞ് മയക്കത്തില്‍നിന്ന് ഉണരുമ്പോള്‍ ഗ്ലൂക്കോസ് കലര്‍ത്തിയ വെള്ളം മാത്രം നല്‍കും. പിന്നെ ദേഹപരിശോധന നടത്തിയ വിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തും.
ഇടക്ക് തെര്‍മോമീറ്റര്‍കൊണ്ട് ഊഷ്മാവ് നോക്കും. എല്ലാ പേരുടെയും രക്തം വീണ്ടും പരിശോധനക്കായി ശേഖരിക്കും. 24 മണിക്കൂറിനിടയില്‍ നാലുവട്ടം ഇതുപോലെ ഗ്ലൂക്കോസ് കലര്‍ന്ന വെള്ളം കൊടുക്കുകയും രക്തം ശേഖരിക്കുകയും ചെയ്യും. പിറ്റേദിവസം രാവിലെ 10 മണിയോടെ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡുപോലെയുള്ളവ നല്‍കും. ചെറുപ്പക്കാര്‍ ആ കാര്‍ഡ് റിസപ്ഷനിലെ കൗണ്ടറില്‍ കാണിക്കണം. കാര്‍ഡിലെ 12 കോളങ്ങളില്‍ ഒന്നില്‍ മാര്‍ക്ക് ചെയ്ത് പതിനായിരം രൂപകൊടുക്കും. പിന്നെ അടുത്തമാസം വരേണ്ട തീയതി ഓര്‍മിപ്പിച്ച് യാത്രയാക്കും.

ഒരു പുതിയ തൊഴില്‍!

ഇത് ജീവിത ചെലവുകള്‍കൊണ്ട് നട്ടെല്ലൊടിഞ്ഞ മലയാളിചെറുപ്പക്കാര്‍ പണം സമ്പാദിക്കാന്‍ കണ്ടെത്തിയ പുതിയ തൊഴില്‍ മേഖലയുടെ പച്ചയായ വിവരണമാണ്. ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായുള്ള ക്ലിനിക്കല്‍ ട്രയല്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മരുന്ന് പരീക്ഷണത്തിനായി സ്വന്തം ശരീരം വിട്ടുകൊടുത്ത് പണം കൊയ്യുന്ന ചെറുപ്പക്കാരുടെ പുതിയ തൊഴില്‍ മേഖലയെക്കുറിച്ചുള്ള ലഘു വിവരണം.
സാമ്പത്തിക മാന്ദ്യം മൂലം ലക്ഷങ്ങളില്‍നിന്ന് ആയിരങ്ങളിലേക്കും അതില്‍നിന്ന് ശൂന്യതയിലേക്കും ശമ്പളക്കണക്ക് കുറഞ്ഞുവന്ന മലയാളി ഐ.ടി പ്രഫഷനലുകള്‍ക്കും ബഹുരാഷ്ട്ര കമ്പനികളില്‍ അടിമപ്പണിയെടുക്കുന്ന ജീവനക്കാര്‍ക്കും മുന്നില്‍ ആഗോള മരുന്നുകമ്പനികള്‍ വെച്ചുനീട്ടുന്ന 'പ്രത്യേക സാമ്പത്തിക മേഖല'യാണ് മരുന്നു പരീക്ഷണം. ജോലിയൊന്നും ചെയ്യാതെ വന്‍ തുക പ്രതിഫലം ലഭിക്കുന്ന സൂത്രവിദ്യ ആയതിനാല്‍ ബംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികളും ആരോഗ്യവാന്മാരായ തൊഴില്‍ രഹിതരും കമ്പനികള്‍ക്ക് പിറകെ ക്യൂ നില്‍ക്കുകയാണ്. പുതുതായി കണ്ടുപിടിക്കപ്പെട്ട മരുന്നുകള്‍ വിപണിയില്‍ ഇറങ്ങും മുന്‍പ് പരീക്ഷണം നടത്തേണ്ടതുണ്ട്. ഔഷധ നിര്‍മാണ കമ്പനി ഉണ്ടാക്കുന്ന പുതിയ മരുന്ന് ആദ്യം എലികള്‍, ഗിനിപ്പന്നി തുടങ്ങിയ ചെറുജീവികളില്‍ പരീക്ഷിക്കും; അവസാന ഘട്ടത്തില്‍ മനുഷ്യരില്‍ പരീക്ഷിച്ചു നോക്കും.
സ്വമേധയാ സന്നദ്ധരായ രോഗികളിലോ സന്നദ്ധ പ്രവര്‍ത്തകരിലോ പരീക്ഷിച്ച് ഉല്‍പന്നത്തിന്റെ ഗുണദോഷ വശങ്ങള്‍ അറിയുന്നതിനും എത്രമാത്രം ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളിയിക്കുന്നതിനുമുള്ള ഗവേഷണ പ്രക്രിയയാണ് മരുന്ന് പരീക്ഷണം അഥവാ ക്ലിനിക്കല്‍ ട്രയല്‍. മരുന്നിന്മേലുള്ള എല്ലാ പാര്‍ശ്വഫലങ്ങളെക്കുറിച്ചും വ്യക്തിയെ അറിയിച്ച ശേഷം മാത്രമേ ഈ പരീക്ഷണം നടത്താന്‍ അനുവാദമുള്ളൂ. എന്നാല്‍, വന്‍കിട സ്വകാര്യ ആശുപത്രികളും ആശുപത്രികളുടെ കോലംകെട്ടിയ മരുന്ന് പരീക്ഷണശാലകളും സായിപ്പിനുവേണ്ടി ഈ നിബന്ധനകളൊന്നും പാലിക്കാതെ ആളുകളെ റിക്രൂട്ട്‌ചെയ്ത് പണം നല്‍കി മരുന്നുകള്‍ പരീക്ഷിക്കുകയാണ് . മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയിക്കാതെ ചെറുപ്പക്കാരെ വലയിട്ടുപിടിച്ച് വന്‍തുക നല്‍കിയാണ് ഇവര്‍ പരീക്ഷണങ്ങള്‍ പാക്കേജ് പോലെ നടത്തുന്നത്.

അവര്‍ മരിച്ചുവീഴുന്നു

2007ല്‍ മരുന്നു പരീക്ഷണങ്ങള്‍ക്കിടയില്‍ രാജ്യത്ത് 132 പേരാണ് മരിച്ചത്. 2008 ല്‍ 288 പേരും 2009 ല്‍ 308 പേരും ഉള്‍പ്പെടെ മൂന്നുവര്‍ഷത്തിനിടയില്‍ 728 പേര്‍ രാജ്യത്ത് മരുന്നു പരീക്ഷണത്തിനിടയില്‍ മരിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. 2009 ആഗസ്റ്റ് വരെയുള്ള കണക്കാണിത്. എന്നാല്‍, 2010 ആഗസ്റ്റ് ആയപ്പോള്‍ ഈ സംഖ്യ ആയിരം കഴിഞ്ഞെന്നാണ് രഹസ്യ വിവരം. അതേസമയം, ഈ കണക്കില്‍ ഉള്‍പ്പെടാതെ സ്വകാര്യ ആശുപത്രികളിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ മരിക്കുന്ന ആയിരങ്ങള്‍ വേറെയുണ്ട്. ആ വിവരങ്ങള്‍ സര്‍ക്കാറും മരുന്നു കമ്പനികളും മറച്ചുവെക്കുകയാണ്.
ബഹുരാഷ്ട്ര കമ്പനികള്‍ വിശേഷിച്ച്, അമേരിക്കന്‍ കമ്പനികളാണ് ഇന്ത്യയില്‍ കൂടുതലായും മരുന്ന് പരീക്ഷണം നടത്തുന്നത്. അമേരിക്കയിലും മറ്റും പുതുതായി കണ്ടുപിടിക്കുന്ന മരുന്ന് പരീക്ഷിക്കണമെങ്കില്‍ കോടിക്കണക്കിന് ഡോളര്‍ കെട്ടിവെക്കണം. കൂടാതെ രോഗിയെ വന്‍തുകക്ക് ഇന്‍ഷുര്‍ ചെയ്യണം. ഇത്ര വലിയ തുക കെട്ടിവെച്ച് മരുന്ന് പരീക്ഷിച്ച് ഫലം പുറത്തുവരുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയും. കമ്പനിയുടെ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ക്ക് വേഗത്തില്‍ ഇതിന്റെ ആനുകൂല്യം പറ്റാന്‍ സാധിക്കില്ല. ഒപ്പം നിരവധി നിയമ പ്രശ്‌നങ്ങളും. അതിനാലാണ് പരീക്ഷണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തുന്നത്.
ഇത്തരത്തില്‍ 2005ല്‍ മാത്രം വിദേശ കമ്പനികളുടെ 100 പുതിയ മരുന്നുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പരീക്ഷണത്തിനായി അനുമതി നല്‍കിയത്. അതില്‍ പരീക്ഷണം കഴിഞ്ഞപ്പോള്‍ 80 മരുന്നുകള്‍ക്ക് മാത്രമേ നിലവാരമുള്ളതായി കണ്ടെത്തിയുള്ളൂ. ഇവക്ക് മാ്രതമാണ് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ അനുവാദം ലഭിച്ചത്. അതായത് ഇതില്‍ 20 എണ്ണം മനുഷ്യരില്‍ പരീക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ പരാജയപ്പെട്ടവയാണ്. പരാജയപ്പെട്ട 20 പരീക്ഷണങ്ങളില്‍ പങ്കെടുത്ത രോഗികളുടെയും ശരീരം പരീക്ഷണത്തിനായി വിട്ടുകൊടുത്തവരുടെയും അവസ്ഥ ആരും ചോദ്യം ചെയ്തിട്ടില്ല.
പകരം പരീക്ഷണങ്ങള്‍ക്ക് കണ്ണും പൂട്ടി അനുവാദം നല്‍കി സര്‍ക്കാര്‍ അധികാരികള്‍ പണം കൊയ്യുന്നു. ഉയര്‍ന്ന ജനസംഖ്യയും രോഗസാധ്യത കൂടിയതുമാണ് ഇന്ത്യയെ മരുന്ന് പരീക്ഷണത്തിന്റെ താവളമാക്കി മാറ്റാന്‍ കാരണം. നമ്മുടെ രാജ്യം എങ്ങനെ ബഹുരാഷ്ട്ര കമ്പനികളുടെ നോട്ടപ്പുള്ളിയായെന്ന് അറിയാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇവിടെ വന്നുപോയ പുതിയ പുതിയ രോഗങ്ങളുടെയും അതുണ്ടാക്കിയ അവസ്ഥകളുടെയും കണക്കെടുത്താല്‍ ബോധ്യമാവും.

കെണിയൊരുക്കി ഏജന്റുമാര്‍

മരുന്ന് പരീക്ഷണത്തിനായി വന്‍കിട കമ്പനികള്‍ ചൈന പോലുള്ള രാജ്യങ്ങളിലാണ് ആദ്യ ശ്രമം നടത്തിയതെങ്കിലും വിജയിച്ചില്ല. ജോലി ചെയ്യാതെ കൂടുതല്‍ പണം സമ്പാദിക്കണമെന്ന മനോഭാവമുള്ള ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്ന അറിവാണ് കമ്പനികളെ കടല്‍ കടന്ന് ഇവിടെ എത്താന്‍ പ്രേരിപ്പിച്ചത്. 2006ല്‍ ഇത്തരത്തിലുള്ള 143 പരീക്ഷണങ്ങള്‍ക്കാണ് ഇന്ത്യയില്‍ അനുവാദം നല്‍കിയത്. 2007ല്‍ അത് 259, 2008ല്‍ 246, 2009ല്‍ 258 ആയി. 2005 മുതല്‍ ആകെ 1006 മരുന്നുകള്‍ക്കാണ് ഇന്ത്യക്കാരായ മനുഷ്യരില്‍ പരീക്ഷണാനുമതി ലഭിച്ചത്. ഇതില്‍ 613 എണ്ണത്തിന് മാര്‍ക്കറ്റില്‍ വില്‍പന നടത്താന്‍ അനുവാദം ലഭിച്ചു. എന്നാല്‍, ഈ കാലയളവില്‍ നടത്തിയ 393 മരുന്നുകളുടെ പരീക്ഷണം പരാജയപ്പെട്ടു. ഇവര്‍ ലക്ഷങ്ങള്‍ മുടക്കി നടത്തിയ പരീക്ഷണഫലങ്ങള്‍ അംഗീകാരം നേടാന്‍ പ്രാപ്തമായിരുന്നില്ല.
ഒരിക്കല്‍ പരീക്ഷിച്ച് പരാജയപ്പെട്ട മരുന്നുകള്‍ വേറെ പേരില്‍ വേറെ അളവില്‍ പുതുതായി പരീക്ഷണത്തിനായി എത്തും. പരാജയപ്പെട്ട മരുന്നുകള്‍ എത്ര വിലകൊടുത്തും വിജയിപ്പിച്ച് വിപണന സര്‍ട്ടിഫിക്കറ്റ് നേടുകയാണ് കമ്പനികളുടെ ലക്ഷ്യം.
ഈ ലക്ഷ്യം കാണാന്‍ കമ്പനികളെ സഹായിക്കാന്‍ നിരവധി ഏജന്റുമാരുണ്ട്. അവര്‍ മരുന്ന് പരീക്ഷിച്ച് നല്ല ഗുണനിലവാരം ഉള്ളതാണെന്ന് സ്ഥാപിച്ച് സര്‍ട്ടിഫിക്കറ്റുകളും രേഖകളും കമ്പനികള്‍ക്ക് നല്‍കുന്നു. ഇതിനു വേണ്ടിയാണ് രോഗികളല്ലാത്ത ചെറുപ്പക്കാരെ പരീക്ഷണമൃഗങ്ങളായി തെരഞ്ഞെടുക്കുന്നത്. പരീക്ഷിക്കുന്ന മരുന്നിന്റെ ദോഷങ്ങള്‍ ബോധപൂര്‍വം മറച്ചുവെച്ചാണ് ആശുപത്രികളും ലാബുകളും ഏജന്റുമാരെ വെച്ച് ചെറുപ്പക്കാരെ വലയിലാക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്ക് കുടപിടിക്കാന്‍ രാജ്യത്തെ മുന്തിയ ആശുപത്രികള്‍ മുതല്‍ ആശുപത്രിയെന്ന ബോര്‍ഡും തൂക്കിയിരിക്കുന്ന പെട്ടിക്കടകള്‍വരെ രംഗത്തുണ്ട്.

കോടികളുടെ വ്യവസായം

പ്രതിവര്‍ഷം 300 കോടി ഡോളര്‍ ആണ് അമേരിക്ക മരുന്നു പരീക്ഷണത്തിനായി ഇന്ത്യയിലേക്ക് ഒഴുക്കിവിടുന്നത്. ഈവര്‍ഷം അത് ആയിരം കോടി ഡോളറായി ഉയരുമെന്നാണ് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അമേരിക്കയുടെ മരുന്നു പരീക്ഷണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നത്. ഈ കിമ്പളം മൊത്തമായി പറ്റി നടത്തുന്ന മരുന്ന് പരീക്ഷണ മാമാങ്കത്തിന്റെ മുന്നിലും പിന്നിലും പണം കൊയ്യാന്‍ നില്‍ക്കുന്നത് മലയാളികളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കമ്പനികള്‍ക്കുവേണ്ടി ഗിനിപ്പന്നികളാവാന്‍ ചെറുപ്പക്കാരെയും ആദിവാസികളെയും വലയിട്ടു പിടിക്കുന്നതു മുതല്‍ കമ്പനിയില്‍നിന്ന് കരാറിന്റെ കോണ്‍ട്രാക്ട് ഏറ്റെടുക്കുന്നതുവരെയുള്ള ചോരകുടിയന്‍ ശൃംഖലയില്‍ മലയാളികളുണ്ട്.
കുതിച്ചുകയറുന്ന ജീവിതച്ചെലവുകളില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ക്ക് അധിക വരുമാനം എന്ന വാഗ്ദാനമാണ് കമ്പനികള്‍ നല്‍കുന്നത്. പ്രതിമാസം 5000 മുതല്‍ ലക്ഷം വരെ ലഭിക്കുന്ന മരുന്നു പരീക്ഷണങ്ങള്‍ നിലവിലുണ്ട്. ആ പരീക്ഷണ മാര്‍ക്കറ്റിലെ മലയാളി സാന്നിധ്യവും അവരുടെ പരീക്ഷണരീതികളൂം പേടിപ്പെടുത്തുന്നതാണ്.


Share/Bookmark