scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Nov 20, 2018

നുണ പ്രചാരണത്തിന്റെ സംഘ് മാതൃക

നുണ പ്രചാരണത്തിന്റെ സംഘ് മാതൃക - വി പി എം സാലിഹ്


-ശബരിമല വിഷയത്തില്‍ സംഘ്പരിവാര സംഘടനകള്‍ നുണപ്രചാരണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 
-ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ബിജെപി ഡല്‍ഹിയില്‍ നടത്തിയ ചിത്രപ്രദര്‍ശനം. 
-കേരളത്തില്‍ ഈ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് കേസും അറസ്റ്റുമൊക്കെ നടന്നതാണ്. 
-വീണ്ടും ഇത്തരം ചിത്രങ്ങളുമായി കള്ളപ്രചാരണം നടത്തുന്ന ഈ പാര്‍ട്ടിക്ക് എന്ത് ഉത്തരവാദിത്വമാണുള്ളത്. 
-ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി വരുന്ന ഭക്തന്റെ നെഞ്ചില്‍ പോലീസ് ചവിട്ടുന്നത് ഫോട്ടോഷൂട്ട് ചിത്രമാണെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും അതുമായി രംഗത്തുവരുന്നു 
-ബിജെപി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സേവ് ശബരിമല പരിപാടിയിലാണ് ചിത്രം ഉപയോഗിച്ചത്.
-ശബരിമല വിഷയത്തില്‍ ആദ്യം മുതലേ ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത് നുണ പ്രചാരണങ്ങളാണ്. 
-കേസ് കൊടുത്തത് മുസ്‌ലിംകളാണെന്നുള്ള പഴകിപുളിച്ച വാദം കോടതി വിധിക്കുശേഷവും സംഘ്പരിവര്‍ ഉയര്‍ത്തുന്നു
-ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകരായ ഭക്തി പൂജ പ്രസിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാകുമാരി, അല്‍ക്കാ ശര്‍മ, സുധാപാല്‍ എന്നിവര്‍ 2006ല്‍ നല്‍കിയ കേസിനെ 2014ല്‍ സംഘടനയുടെ പ്രസിഡന്റായി വന്ന നൗഷാദ് അഹമ്മദ് ഖാനില്‍ വെച്ചുകെട്ടിയാണ് പ്രചാരണം നടത്തിയത്.

-2018 സെപ്തംബര്‍ 18ന് യുവതീ പ്രവേശനത്തിന് അനുകൂലമായി വിധി വന്ന ശേഷം ഇത്തരം പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ നിരന്തരം പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. 
-മല ചവിട്ടുന്നതിനായി യുവതികള്‍ വരുന്നതായ വാര്‍ത്തകള്‍ നിരന്തരം പടച്ചുവിട്ടു കൊണ്ടിരുന്നു സംഘ്പരിവാറും അനുകൂല ചാനലും. -കോടതി വിധിക്കുശേഷം മല ചവിട്ടാനായി വന്ന യുവതികളെ സംബന്ധിച്ചും നുണകള്‍ മാത്രമായിരുന്നു പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. -ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാനായി വന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി എത്തിയത് സി പി എം അറിവോടെയാണെന്നും അവര്‍ക്ക് സീതാറാം യെച്ചൂരിയുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രചാരണം. 
-ഇതിനായി ഉപയോഗിച്ചതാകട്ടെ ടീസ്റ്റ സെതല്‍വാദും യെച്ചൂരിയും ഒപ്പം നില്‍ക്കുന്ന പടവും. 
-രഹ്‌ന ഫാത്തിമയുടെ കാര്യത്തിലും ഇതേ പ്രചാരണം തന്നെയായിരുന്നു നടത്തിയത്.
-ഇത്തരം പ്രചാരണങ്ങളില്‍ ഏറ്റവും ഭീകരമായത് ശബരിമല ദര്‍ശനത്തിനുശേഷം മടക്കയാത്രയില്‍ അപകടത്തില്‍ മരിച്ച ശിവദാസനെ ബലിദാനിയാക്കാനുള്ള ശ്രമമാണ്. 
-ഒക്ടോബര്‍ 18ന് വീട്ടില്‍ നിന്നിറങ്ങുകയും 19ന് ദര്‍ശനം നടത്തിയ ശേഷം വീട്ടിലേക്ക് വിളിക്കുകയും ചെയ്തയാള്‍ 17ന് നടന്ന പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടതായി പ്രചരിപ്പിക്കുകയായിരുന്നു
-ഇതിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ പോലും നടത്തുകയുണ്ടായി. 
-ഈ വിഷയത്തില്‍ ബി ജെ പി ആഗ്രഹിക്കുന്നത് എന്താണെന്ന് വ്യക്തമാണ്. 
-വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കുക. അതിലപ്പുറം ഒരു ഭക്തസ്‌നേഹവും ഇതിലില്ലെന്ന് വ്യക്തമാണ്. 
-ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ തന്നെ പറഞ്ഞു, ശബരിമല ബി ജെ പി യുടെ അജന്‍ഡയായിരുന്നുവെന്ന്. 
-തന്ത്രിക്ക് നട അടച്ചിടാന്‍ ധൈര്യം നല്‍കിയത് താനാണെന്നും ശ്രീധരന്‍ പിള്ള പറയുന്നു. 
-വിവാദമായ കേസുമൊക്കെയായപ്പോള്‍ വാക്കുമാറ്റിയിരിക്കുകയാണ് ശ്രീധരന്‍പിള്ള. 
-തങ്ങളുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ വളരെ ആധികാരികമായി പറഞ്ഞ വസ്തുതകള്‍ പിന്നീട് വിഴുങ്ങുന്നതാണ് കണ്ടത്. 
-യുവതീ പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ അനുകൂലമായിരുന്നു ആര്‍ എസ് എസും ബി ജെ പി യുമെന്ന് എല്ലാവര്‍ക്കും അറിയാം.
- 2016ല്‍ നാഗ്പൂരില്‍വെച്ച് ആര്‍ എസ് എസ് നേതാവ് ഭയ്യാജി ജോഷി യുവതീ പ്രവേശനത്തിന് അനുകൂലമായി പറഞ്ഞതാണ്. 
-പിന്നീടുണ്ടായ നയംമാറ്റം വോട്ടും തിരഞ്ഞെടുപ്പും മാത്രം ലക്ഷ്യമാക്കി മാത്രമാണ്. 
-ആ ലക്ഷ്യത്തിനായാണ് ഇത്രയും നെറികെട്ട കള്ളപ്രചാരണങ്ങള്‍ നടത്തുന്നത് 
-ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ ശബരിമലക്കുവേണ്ടി വാദിക്കുന്ന സംഘ്പരിവാര സംഘടനകളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ അശേഷം ബന്ധമില്ല
-ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ രക്തമൊഴുക്കാനും മൂത്രമൊഴിക്കാനുമൊക്കെ പ്ലാന്‍ ചെയ്യുന്നവരും പതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറുന്നവരും ഒക്കെ ചെയ്യുന്നത് ഏത് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പിന്‍ബലത്തിലാണ് 
-ശബരിമല വിഷയത്തില്‍ കോടതി പുനഃപരിശോധനാ ഹരജികള്‍ പരിഗണിച്ച് വിധിയില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കാത്ത ഒരേയൊരു കൂട്ടര്‍ ബി ജെ പിയും സംഘ്പരിവാറും മാത്രമായിരിക്കും
-അവര്‍ക്ക് നാല് വോട്ടുണ്ടാക്കാനുള്ള ഒരു അവസരം മാത്രമാണ്. അല്ലാതെ വിശ്വാസസംരക്ഷണം ലക്ഷ്യമേയല്ല. 
-കേരളത്തിലെ വിശ്വാസികളും അവിശ്വാസികളുമടക്കം ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് മറിച്ചൊരു വിധി തന്നെയാണ്. 
-കോടതി മൗലികാവകാശമെന്ന വാദം മുന്‍നിര്‍ത്തി വിധി പുറപ്പെടുവിക്കുമ്പോള്‍ സര്‍ക്കാറിന് അത് എങ്ങനെ നടപ്പാക്കാതിരിക്കാനാവും. -മതാചാരണങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മേല്‍ മൗലികാവകാശം പ്രയോഗിക്കുമ്പോള്‍ ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് 
-മൗലികാവകാശം എന്നതിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അതിന്റെ മേലെ ഒരു നിയമനിര്‍മാണം പോലും അപ്രസക്തമാണ്. 
-ഇതെല്ലാം അറിഞ്ഞു കൊണ്ടുതന്നെയാണ് കേന്ദ്രത്തില്‍ ഭരണം ഉണ്ടായിട്ടും ഓര്‍ഡിനന്‍സ് വഴി കോടതി വിധി മറികടക്കാതെ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്.
-ആചാരസംരക്ഷണത്തിന്റെ പേരില്‍ ഹീനമാര്‍ഗങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കം പ്രതിരോധിക്കണം

Share/Bookmark

No comments: